ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഡി. മണിയെ തിരിച്ചറിഞ്ഞു; അന്വേഷണം പ്രമുഖ രാഷ്ട്രീയ നേതാവിലേക്ക്

കൊച്ചി: ശബരിമലയിലെ സ്വര്‍ണ്‌കൊള്ള അന്വേഷണം പുതിയ തലത്തിലേക്ക്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്ഐടി സമന്‍സ് നല്‍കിയ എം.എസ്. മണിതന്നെയാണ് ഡി. മണിയെന്ന് പ്രവാസി വ്യവസായി സ്ഥിരീകരിച്ചു. അന്വേഷണസംഘം അയച്ചുകൊടുത്ത ചിത്രങ്ങള്‍ കണ്ടാണ് വ്യവസായി ഇക്കാര്യം ഉറപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും വ്യവസായിയുമായി സംസാരിച്ച് മണിയെ കുറിച്ചുള്ള വിവരങ്ങളും ഉറപ്പുവരുത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി ഡി. മണിയുമായി തിരുവനന്തപുരത്ത് വെച്ച് പഞ്ചലോഹ വിഗ്രഹങ്ങളുടെ ഇടപാട് നടത്തുന്നത് താന്‍ നേരിട്ടുകണ്ടു എന്നാണ് വ്യവസായിയുടെ മൊഴി. ഈ

മുഖ്യമന്ത്രിക്കൊപ്പം സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് പ്രതി; ആംബുലന്‍സ് നല്‍കിയത് പോറ്റി; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസ് ആംബുലന്‍സിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രതി മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. ബംഗളൂരുവിലെ ഒരു സ്വര്‍ണ്ണക്കടയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി മുന്‍കൈ എടുത്താണ് ഈ ആംബുലന്‍സ് പൊലീസിന് നല്‍കിയത്. വാഹനത്തിന്റെ താക്കോല്‍ കൈമാറുന്ന വേളയില്‍ മുഖ്യമന്ത്രിക്കു തൊട്ടടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി നില്‍ക്കുന്നതും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായി ഹസ്തദാനം നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആര്യാ രാജേന്ദ്രന്റെ പൂട്ട് ബിജെപിക്ക് നല്‍കി ‘കോണ്‍ഗ്രസിലെ പോരാളി’! മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാറിന്റെ പരാതി ഗൗരവത്തില്‍ എടുക്കാന്‍ മേയര്‍ വിവി രാജേഷ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടും; സിപിഎമ്മിനെ തിരുവനന്തപുരത്ത് തളയ്ക്കാന്‍ അഴിമതിയും ‘കത്തു വിവാദവും’ വരും

പ്രസാദ് കുമാര്‍ തിരുവനന്തപുരം : തിരുവനന്തപുരത്തിന്റെ പുതിയ മേയര്‍ വി വി രാജേഷിനു ആദ്യ പരാതി മുന്‍ കൗണ്‍സിലര്‍ വക. അതും മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് എതിരെ. മെഡിക്കല്‍ കോളേജ് വാര്‍ഡ് മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാറാണ് സത്യപ്രതിജ്ഞ ചെയ്തു മേയറായിവി വി രാജേഷ് അധികാരമേറ്റ യുടന്‍ പരാതി നല്‍കിയത്. ജി എസ് ശ്രീകുമാറിനെ അഴിമതി വിരുദ്ധ പോരാളിയായാണ് തിരുവനന്തപുരത്തെ പൊതു പ്രവര്‍ത്തകര്‍ അടക്കം കാണുന്നത്. നിരവധി വിഷയങ്ങള്‍ പൊതു

നേമത്തെ സ്ഥാനാര്‍ത്ഥി ഞാനാണെന്ന് പറയാന്‍ ഒരാള്‍ക്ക മാത്രമായി കഴിയുമോ എന്ന ആര്‍ എസ് എസ് ചോദ്യം നിര്‍ണ്ണായകമായി; ഏകാധിപത്യം അംഗീകരിക്കില്ലെന്ന ശാസന; തിരുവനന്തപുരത്ത് വി.വി. രാജേഷ് യുഗം; അവസാന നിമിഷം ‘ശ്രീലേഖാ പ്ലാന്‍’ പൊളിച്ചത് പരിവാറിന്റെ ഉറച്ച നിലപാട്; നല്‍കുന്നത് രാജീവ് ചന്ദ്രശേഖര്‍ അവസാന വാക്കല്ലെന്ന സന്ദേശം

തിരുവനന്തപുരം: നാല് പതിറ്റാണ്ട് നീണ്ട ഇടത് കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പറേഷന്റെ അമരത്തേക്ക് ബിജെപിയുടെ അഡ്വ. വി.വി. രാജേഷ് എത്തുമ്പോള്‍, പാര്‍ട്ടിയില്‍ അരങ്ങേറിയത് നാടകീയമായ അധികാര വടംവലികള്‍. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ മേയറാക്കാന്‍ സംസ്ഥാന നേതൃത്വം നടത്തിയ നീക്കങ്ങള്‍ അവസാന നിമിഷം ആര്‍എസ്എസ് ഇടപെടലിലൂടെ തകരുകയായിരുന്നു. മേയര്‍ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന നേതൃത്വം ഉറപ്പുനല്‍കിയിരുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖ വലിയ നിരാശയിലാണ്. മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാതെ അവര്‍ ഉടന്‍തന്നെ മടങ്ങിയത്

കര്‍ണാടകയിലും ബുള്‍ഡോസര്‍ രാജ് ; ബാംഗളൂരിലെ കുടിയൊഴിപ്പിക്കല്‍ മനുഷ്യാവകാശ ലംഘനം;വെറുപ്പിന്റെ കമ്പോളത്തിലെ ‘സ്‌നേഹക്കട’ കാപട്യമെന്ന് പി.ഡി.പി.

Buldosar-raj-karnataka

തിരുവനന്തപുരം: ബാംഗളൂര്‍ നഗരപരിധിയോടടുത്ത യലഹങ്കയ്ക്ക് സമീപം കോഗിലു ഗ്രാമത്തില്‍ മുസ്ലിം ന്യൂനപക്ഷങ്ങളും അതിദരിദ്രരുമടങ്ങുന്ന സമൂഹം താമസിച്ചിരുന്ന നാനൂറിലധികം കുടിലുകളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു തരിപ്പണമാക്കി മൂവായിരത്തോളം പേരെ കുടിയൊഴിപ്പിച്ച നടപടി കടുത്ത പ്രതിഷേധാര്‍ഹമാണെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) കേന്ദ്രകമ്മിറ്റി അറിയിച്ചു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന ‘ബുള്‍ഡോസര്‍ രാജ്’ നയത്തിന്റെ ആവര്‍ത്തനം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരില്‍ നിന്നുണ്ടായത്, ‘വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട’ തുറക്കുന്നുവെന്ന രാഷ്ട്രീയവാദം കാപട്യമാണെന്ന് തെളിയിക്കുന്നതാണെന്ന് പി.ഡി.പി. ചൂണ്ടിക്കാട്ടി.

2025-ലെ സൂപ്പര്‍ഹിറ്റ് മിസ്റ്ററി ത്രില്ലര്‍ ചിത്രം എക്കോ ഒടിടിയിലേക്ക് തീയറ്ററുകളില്‍ നിന്ന് 46 കോടി കളക്ട് ചെയ്ത ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍

തിരുവനന്തപുരം :പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സൂപ്പര്‍ഹിറ്റ് ചിത്രം എക്കോ ഒടിടിയില്‍. 2025 നവംബര്‍ 21-നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. ദിന്‍ജിത് അയ്യത്താണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ ബാഹുല്‍ രമേശാണ്. തിയറ്റുകളില്‍ ആദ്യനാളുകളില്‍ വലിയ ശ്രദ്ധനേടിയില്ലെങ്കിലും പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍ ഹിറ്റാവുകയായിരുന്നു. ചിത്രത്തിന്റെ ദൃശ്യഭംഗിയും സിനിമാറ്റോഗ്രാഫിയും പ്രേക്ഷകര്‍ക്ക് മികച്ചൊരു അനുഭവമായിരുന്നു. പ്രേക്ഷകപിന്തുണയും നിരൂപക പിന്തുണയും നേടിയാണ് ചിത്രം മുന്നേറിയത്. തിയറ്ററുകളില്‍ നിന്ന് 46 കോടി കളക്ട് ചെയ്ത എക്കോ ഡിസംബര്‍ 31 മുതല്‍

യൂക്കോ ബാങ്കിനെ കബളിപ്പിച്ചു ആറ് കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തിരുനെല്‍വേലി എസ് കെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനതിരെ സിബിഐ കേസ്; പ്രതി കൊല്ലം ശാസ്താംകോട്ടക്കാരി റമീലാ ബീവി

തിരുവനന്തപുരം :  പൊതുമേഖല സ്ഥാപനമായ യൂക്കോ ബാങ്കിനെ കബളിപ്പിച്ചു ആറ് കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തിരുനെല്‍വേലി എസ് കെ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്‌നെതിരെ സിബിഐ കേസെടുത്തു. കൊല്ലം ശാസ്താംകോട്ട സ്വദേശിനി പി റമീല ബീവി യാണ് സ്ഥാപനത്തിന്റെ ഉടമ. സിബിഐയുടെ തിരുവനന്തപുരത്തുള്ള സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ചിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സ്‌പെഷ്യല്‍ ക്രൈം ബ്രാഞ്ച് മേധാവിയും പോലീസ് സൂപ്രണ്ടുമായ ദിവ്യ സാറ തോമസ് ഐ പി എസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കേസിന്റെ അനേഷണചുമതല അഡിഷണല്‍ പോലീസ്

ഡിജിപി റാങ്കില്‍ ഇരുന്ന അവരെ കേവലം ഒരു വാര്‍ഡ് കൗണ്‍സിലര്‍ ആക്കി കുടിയിരുത്താന്‍ തീരുമാനിച്ച ദേശീയപാര്‍ട്ടി ഒരു മഹാ സംഭവം തന്നെ! ഹേ പ്രഭു, ഹേ ഹരി രാം കൃഷ്ണ ജഗന്നാഥം പ്രേമാനന്ദ, യെ ക്യാ ഹുആ..! ബിജെപിയെ കളിയാക്കുന്ന സോണിയുടെ ഈ പോസ്റ്റിന് നല്ല വാക്കുകള്‍ക്ക് വളരെ നന്ദിയെന്ന് ശ്രീലേഖ; വിക്കിപീഡിയ ജന്മദിനത്തില്‍ ‘മേയര്‍’ പദം നഷ്ടം; ആരാണ് ശ്രീലേഖ? കഥയും കാര്യവും പുതിയ വിവാദവും ഇങ്ങനെ

തിരുവനന്തപുരം: വിക്കി പീഡിയ പരിശോധിച്ചാല്‍ അടല്‍ വിഹാരി വാജ്പേയിയുടേയും മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടേയും ജന്മദിനം ഒന്നാണ്. ഡിസംബര്‍ 25. വിക്കി പീഡിയയിലെ വിവരം അനുസരിച്ച് 1960 ഡിസംബര്‍ 25നാണ് ശ്രീലേഖയുടെ ജനനം. അതനുസരിച്ച് ഇന്നലെ അവരുടെ ജന്മദിനം. അങ്ങനെയാണെങ്കില്‍ തിരുവനന്തപുരം മേയറാകുമെന്ന് ഏവരും പ്രതീക്ഷിച്ച ശ്രീലേഖയെ ബിജെപിയിലെ ചിലര്‍ വെട്ടി വീഴ്ത്തിയതും അതേ ദിവസം. അതിനിടെ ശ്രീലേഖയെ പുകഴ്ത്തിയ ഫെയ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയാണ്. മേയര്‍ സ്ഥാനം പ്രതീക്ഷിച്ചാണ് അവര്‍ മത്സരിച്ചതെന്ന് എനിക്കഭിപ്രായമില്ല. പക്ഷേ, ബിജെപി ജയിച്ചാല്‍

തദ്ദേശ ഫലം വന്ന കഴിഞ്ഞയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് തൂക്കി ഏഷ്യാനെറ്റ് ന്യൂസ് , റിപ്പോര്‍ട്ടറും ട്വന്റിഫോറും ബഹുദൂരം പിന്നില്‍, ജനം ടിവിക്കും നേട്ടം

തിരുവനന്തപുരം : ബാര്‍ക്ക് റേറ്റിംഗില്‍ വമ്പന്‍ നേട്ടവുമായി ഏഷ്യാനെറ്റ് ന്യൂസ്. 50-ാം ആഴ്ചത്തെ റേറ്റിംഗാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസ് 142 പോയിന്റ് നേടി. രണ്ടാം സ്ഥാനത്തുളള റിപ്പോര്‍ട്ടറിന് 117 പോയിന്റ് മാത്രമേ നേടാനായുളളൂ. മൂന്നാം സ്ഥാനത്തുളള ട്വന്റി ഫോര്‍ വെറും 74 പോയിന്റ് നേടി. തദ്ദേശഫലം വന്ന 13-ാം തീയതി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വമ്പന്‍ മത്സരമാണ് നടന്നത്. കടുത്ത മത്സരം നടന്ന ഈയാഴ്ച ഏഷ്യാനെറ്റ് വമ്പന്‍ ലീഡാണ് നേടിയിരിക്കുന്നു. തദ്ദേശ ഫലം,

താല്‍ക്കാലികക്കാരുടെ ഫയല്‍ പരിശോധിക്കും; അഴിമതി ആരോപണം ഉയര്‍ന്ന പദ്ധതികളുടെ രേഖകളെല്ലാം മുന്‍ ഡിജിപി ശ്രീലേഖയ്ക്ക് നല്‍കും; എല്ലാ കരാറുകാരും നിരീക്ഷണത്തിലാകും; സി പി എമ്മിന്റെ കോട്ടയായ തിരുവനന്തപുരത്ത് അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തിക്കാട്ടി ചുവടുറപ്പിക്കാന്‍ ബിജെപി; മേയര്‍ വിവി രാജേഷ് ചടുലമായ നീക്കങ്ങള്‍

വി.വി. രാജേഷിന്റെ മാസ്റ്റർ പ്ലാൻ

തിരുവനന്തപുരം :തലസ്ഥാന നഗരിയിലെ സി പി എമ്മിന് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കഴിഞ്ഞ നാളുകളില്‍ തിരുവനന്തപുരം നഗരസഭയില്‍ നടന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അഴിമതികളുടെയും വസ്തുതകള്‍ ഒന്നൊന്നായി പുറത്തു വരും എന്നത് തന്നെയാണ് പാര്‍ട്ടിയെ പ്രതിരോധത്തില്‍ എത്തിക്കുക. നഗരഭരണം ഇന്ന് ഏറ്റെടുത്ത ബി ജെ പി ഏറ്റവും പ്രാധാന്യം നല്‍കുന്നതും മുന്‍ ഭരണസമിതിയുടെ അഴിമതികള്‍ പൊതു ജനങ്ങളുടെ മുന്നിലെത്തിക്കുക എന്നതിനാണ്. ഇതിനായി വിപുലമായ പരിശോധനാ സംവിധാനം ഒരുക്കാനാണ് ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം. നേരത്തെ