അടിച്ചുപൂസായി വാഹനം ഓടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട് സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭു ; സ്ഥലത്തെത്തിയ പൊലീസുമായും സംഘര്‍ഷം -അറസ്റ്റിലായത് തട്ടീം മുട്ടീം, ഉപ്പുംമുളകും സീരിയലിലൂടെ ശ്രദ്ധേയനായ താരം

കോട്ടയം: മദ്യലഹരിയില്‍ വാഹനം ഓടിച്ച് കാല്‍നടയാത്രക്കാരനെ ഇടിച്ചിടുകയും, തുടര്‍ന്ന് പൊലീസുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്ത കേസില്‍ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് (Sidharth Prabhu) അറസ്റ്റില്‍. എം.സി റോഡില്‍ നാട്ടകം ഗവ.കോളേജിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം ഉണ്ടായത്. സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന കാര്‍ അമിതവേഗതയിലെത്തി ലോട്ടറി വില്‍പ്പനക്കാരനെ ഇടിച്ചിടുകയായിരുന്നു. ഓടികൂടിയ നാട്ടുകാര്‍ക്ക് ഇയാള്‍ മദ്യലഹരിയിലാണെന്ന് മനസിലായി. പിന്നീട് സ്ഥലത്തെത്തിയ പോലീസുമായും നാട്ടുകാരുമായും ഇയാള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. ചിങ്ങവനം പോലീസ് നടനെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. അപകടത്തിന് ശേഷം സ്ഥലത്തെത്തിയ

ഇന്ത്യ-തായ് അതിര്‍ത്തിയില്‍ വിഷ്ണു വിഗ്രഹം തകര്‍ത്ത സംഭവം; തായ് സൈന്യത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

Thai-military

ന്യൂഡല്‍ഹി: ഇന്ത്യ-തായ് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിരുന്ന വിഷ്ണു വിഗ്രഹം തകര്‍ത്ത സംഭവത്തില്‍ തായ് സൈന്യത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ നടപടി മതവികാരം വ്രണപ്പെടുത്തുന്നതും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കെതിരുമായ നടപടിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യ-തായ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് നിലനിന്നിരുന്ന പുരാതനമായ വിഷ്ണു വിഗ്രഹം തായ് സൈനിക നടപടിയുടെ ഭാഗമായി പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ . ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍, മതപരവും സാംസ്‌കാരികവുമായ പൈതൃകങ്ങളെ ആദരിക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്വമാണ്. സൈനിക നടപടികളുടെ

വിദ്വേഷം വെടിയാം, നന്മയ്ക്കായി പ്രാർത്ഥിക്കാം; ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷം

തിരുവനന്തപുരം: യേശു ക്രിസ്തുവെന്ന രക്ഷകന്റെ തിരുപ്പിറവി പ്രമാണിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനത ഇന്ന് വലിയ ആഘോഷത്തിലാണ്. വിശ്വാസ നിര്‍ഭരമായ അന്തരീക്ഷത്തില്‍ കേരളത്തിലെ പള്ളികളിലെല്ലാം പ്രത്യേക ക്രിസ്മസ് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു. ആഘോഷങ്ങളോടൊപ്പം തന്നെ, സമകാലിക സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി സഭാമേലധ്യക്ഷന്മാര്‍ നല്‍കിയ സന്ദേശങ്ങള്‍ വിശ്വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും സന്ദേശങ്ങള്‍ക്കൊപ്പം വിശ്വാസികള്‍ നേരിടുന്ന പുതിയ വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്കകളും സഭാധ്യക്ഷന്മാര്‍ പങ്കുവെച്ചു. വിവിധ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ സമാധാനത്തിനായുള്ള ആഹ്വാനവും വിശ്വാസ സംരക്ഷണത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും മുഴങ്ങിക്കേട്ടു. തിരുവനന്തപുരം

ഭരണപരമായ കാര്യങ്ങളിലുള്ള വൈദഗ്ധ്യവും കളങ്കമില്ലാത്ത വ്യക്തിത്വവും; ശ്രീലേഖയെ മേയറാക്കുന്നത് രാഷ്ട്രീയമായി വലിയ നേട്ടമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം; വിവി രാജേഷ് പുറത്ത്; ശ്രീലേഖ മേയറാകും; പ്രഖ്യാപനത്തിന് മുമ്പും അണിയറയില്‍ കളികള്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണസാരഥ്യത്തിലേക്ക് മുന്‍ ഡിജിപി ആര്‍. ശ്രീലേഖ ഐപിഎസ് എത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമാകുന്നു. ബിജെപിയുടെ നിര്‍ണ്ണായക നേതൃയോഗങ്ങളിലും പുതിയ കൗണ്‍സിലര്‍മാരുടെ ചര്‍ച്ചകളിലും ശ്രീലേഖയുടെ പേരിനാണ് പ്രഥമ പരിഗണന ലഭിച്ചിരിക്കുന്നത്. ഭരണപരമായ കാര്യങ്ങളിലുള്ള വൈദഗ്ധ്യവും കളങ്കമില്ലാത്ത വ്യക്തിത്വവും ശ്രീലേഖയെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് പാര്‍ട്ടിക്ക് രാഷ്ട്രീയമായി വലിയ നേട്ടമാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം കണക്കുകൂട്ടുന്നു. തുടക്കത്തില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷിനെ ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം നഗരസഭയിലെ എല്‍ഡിഎഫ്

ശബരീശന്റെ മണ്ണില്‍ ‘ഡി മണി’ വലയില്‍: വിഗ്രഹക്കൊള്ളയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര മാഫിയയോ? ബാലമുകുരനും ശ്രീകൃഷ്ണനും ചേര്‍ന്ന് നടത്തിയ കൊള്ളയോ? ചുരുളുകള്‍ ‘അയ്യപ്പന്‍’ അഴിക്കുമ്പോള്‍

കൊച്ചി: ശബരിമലയിലെ വിശുദ്ധ വിഗ്രഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണപ്പാളികള്‍ കവര്‍ന്നതും പുരാതനമായ നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതും സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അന്വേഷണ സംഘം തിരഞ്ഞുകൊണ്ടിരുന്ന ‘ഡി മണി’ എന്ന നിഗൂഢ വ്യക്തി തമിഴ്‌നാട് ദിണ്ഡിഗല്‍ സ്വദേശിയായ ബാലമുരുകനാണെന്ന് തിരിച്ചറിഞ്ഞത് കേസിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറി. തമിഴ്‌നാട് സ്വദേശിയായ ബാലമുരുകനാണെന്ന് വ്യക്തമായത് കേസിലെ ഏറ്റവും വലിയ വഴിത്തിരിവാണ്. അയ്യപ്പ വിശ്വാസികളെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് അന്വേഷണം. തീര്‍ത്തും അപ്രതീക്ഷിതമായാണ് ഈ സ്വര്‍ണ്ണ കൊള്ളയിലെ

‘ഉത്തരേന്ത്യന്‍ മോഡല്‍’ കേരളത്തിലേക്ക്? കരോള്‍ സംഘത്തിനെതിരായ സംഘപരിവാര്‍ ആക്രമണം ന്യൂനപക്ഷ വേട്ടയുടെ തുടര്‍ച്ചയെന്ന് എസ്ഡിപിഐ – സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്

ansari enath

പാലക്കാട് / തിരുവനന്തപുരം: പാലക്കാട് ക്രിസ്മസ് കരോള്‍ സംഘത്തിനെതിരെ നടന്ന ആക്രമണവും, തിരുവനന്തപുരം ആറ്റുകാല്‍ ചിന്മയ വിദ്യാലയത്തിലെ ക്രിസ്മസ് ആഘോഷം സംഘപരിവാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിവെച്ചതും സംഘപരിവാര്‍ തുടര്‍ന്നുവരുന്ന അസഹിഷ്ണുതയുടെയും ദേശീയതലത്തിലെ ആസൂത്രിതമായ ന്യൂനപക്ഷ വേട്ടയുടെയും ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത് (Ansari Enath) ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ലെന്നും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളുടെയും ഭീഷണികളുടെയും തുടര്‍ച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഭഗല്‍പൂര്‍, ജബല്‍പൂര്‍, ഹരിദ്വാര്‍ തുടങ്ങിയ

ലോക് ഭവനില്‍ ക്രിസ്മസ് അവധി റദ്ദാക്കി; വാജ്‌പേയ് അനുസമരണ ചടങ്ങില്‍ എല്ലാവരും എത്തണമെന്ന് ഗവര്‍ണര്‍ അര്‍ലേക്കര്‍; യുപിയില്‍ ചില നിയന്ത്രണങ്ങള്‍: വിവാദമായി പുതിയ ഉത്തരവ്

ലോക് ഭവനിലെ ക്രിസ്മസ് അവധി റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലെ ‘ലോക് ഭവന്‍’ ഓഫീസില്‍ ക്രിസ്മസ് പ്രമാണിച്ച് അനുവദിച്ചിരുന്ന അവധി റദ്ദാക്കി. സാധാരണ ക്രിസ്മസ് ദിനങ്ങളില്‍ നല്‍കാറുള്ള പൊതുഅവധി ഇത്തവണ പിന്‍വലിച്ചുകൊണ്ട് പ്രത്യേക ഉത്തരവ് പുറത്തിറങ്ങി. ഈ നീക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം, ഉത്തര്‍പ്രദേശില്‍ (യുപി) ക്രിസ്മസ് അവധി പൂര്‍ണ്ണമായും റദ്ദാക്കിയിട്ടില്ലെങ്കിലും ചില പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുപിയിലെ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഡിസംബര്‍ 25-ന് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള ‘സുഭരണ ദിനം’ (Good Governance Day) ആഘോഷിക്കണമെന്ന നിര്‍ദ്ദേശമാണ്

അനധികൃത സ്വത്ത് സമ്പാദനം തെളിഞ്ഞാല്‍ ഭാര്യ പ്രതിയാകും; ആലപ്പുഴ ആര്യാട് സൗത്ത് സ്വദേശി വിഎം ഖാലിദിന്റെ മകന് തിരുവനന്തപുരം വള്ളക്കടവിലെ ചിലര്‍ ഇടനിലക്കാര്‍; ജയില്‍ ഡിഐജി എംകെ വിനോദ് കുമാറിനെതിരെ വകുപ്പുതല നടപടില്ല! രക്ഷാകവചം ഇപ്പോഴും സജീവം

തിരുവനന്തപുരം:അധികാര ഇടനാഴികളില്‍ ഉന്നത സ്വാധീനം ഉണ്ടായിട്ടും ഡിഐ ജി എം കെ വിനോദ് കുമാര്‍ ഒടുവില്‍ വീണു. വിനോദ് കുമാറിനെ കൈവിടാതെ സംരക്ഷിക്കാന്‍ ഭരണതലത്തില്‍ പരമാവധി ശ്രമം ഉണ്ടായെങ്കിലും ഒടുവില്‍ കൈ പൊള്ളുമെന്നായപ്പോള്‍ വിട്ടുകളയുകയായിരുന്നു എന്നതാണ് ശരി. കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇന്നലെയാണ് വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവ് ഇറക്കിയത്. ജയില്‍ ആസ്ഥാന കാര്യാലയത്തിലെ ഡി ഐ ജി (ഹെഡ് ക്വാര്‍ട്ടേഴ്സ് )ആയിരുന്നു അദ്ദേഹം. വിനോദ് കുമാറിനെതിരെ പോലീസ് ഇന്റലിജന്‍സ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ പോറ്റിയേ കേറ്റിയേ ഏറ്റില്ലെന്ന് മുഖ്യമന്ത്രി ; സ്വര്‍ണ്ണക്കൊളളപ്രതികളുടെ സോണിയാഗാന്ധിയ്‌ക്കൊപ്പമുളള ചിത്രം ചൂണ്ടിക്കാണിച്ച് തിരിച്ചടിച്ച് പിണറായി

Pinarayi-Vijayan

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും വലിയ തോതില്‍ പ്രചാരണം നടത്തിയെങ്കിലും, അത് എല്‍ഡിഎഫിന് രാഷ്ട്രീയമായി തിരിച്ചടിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) വ്യക്തമാക്കി. ഈ വിഷയത്തില്‍ സര്‍ക്കാരിന് യാതൊരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും, ശബരിമലയുമായി ബന്ധപ്പെട്ട തട്ടിപ്പില്‍ ശക്തവും കൃത്യവുമായ നടപടികളാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന് (എസ്ഐടി) സര്‍ക്കാര്‍ പൂര്‍ണമായി പിന്തുണ നല്‍കുന്നു. , എസ്ഐടി കേസ് ഫലപ്രദമായി അന്വേഷിച്ചുവരുകയാണ്. എസ്ഐടി രൂപീകരിച്ചപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്

ആഗോള അയ്യപ്പസംഗമത്തില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയ വെള്ളാപ്പള്ളി നാടേശനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറില്‍ നിന്ന് കുറച്ച് ദൂരം കൊണ്ടുപോയത് വലിയ വിവാദവും രാഷ്ട്രീയ ചര്‍ച്ചയുമായിരുന്നു .എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംഭവത്തെ ഇന്നത്തെ പത്രസമ്മേളനത്തില്‍ സാധാരണ മനുഷ്യബന്ധം എന്ന നിലയിലാണ് ന്യായീകരിച്ചത്. ഇതിനെ ചിലര്‍ മഹാപരാധമായി കാണുന്നു. ഇതില്‍ എന്താണ് തെറ്റ്. പമ്പയിലെ ഒരു പരിപാടിയിലേക്ക് പോകുമ്പോഴാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. വേദിയിലേക്ക് ചെറിയ ദൂരമേ ഉണ്ടായിരുന്നുളളൂ. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ എന്റെ