പി.ജി ഉള്ളവര്‍ക്ക് തിരുവനന്തപുരം മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ജോലി നേടാം

Job-opportunities.

മൂന്ന് വര്‍ഷത്തെ പരിശീലനത്തിനായാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം. ഇന്റര്‍വ്യൂ തീയതി: 2026 ജനുവരി 13 സമയം: രാവിലെ 11 മണികേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ് തസ്തികയിലേക്ക് അവസരം. സ്ഥലം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ കാര്യാലയം, TC 12/96 (4,5), പ്ലാമൂട് ജംഗ്ഷന്‍, പട്ടം പി.ഒ, തിരുവനന്തപുരം – 695004. വിദ്യാഭ്യാസ യോഗ്യത: കെമിസ്ട്രി, മൈക്രോബയോളജി അല്ലെങ്കില്‍ എന്‍വയോണ്‍മെന്റല്‍

നേമത്ത് രമേശ് ചെന്നിത്തല; വട്ടിയൂര്‍ക്കാവില്‍ ശശി തരൂര്‍; ആരാകണം അടുത്ത മുഖ്യമന്ത്രിയെന്ന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് ഹൈക്കമാണ്ട് നല്‍കുക വമ്പന്‍ ടാസ്‌കുകള്‍; സുല്‍ത്താന്‍ ബത്തേരിയിലേത് ‘മഹായുദ്ധ’ത്തിന് പോന്ന തന്ത്രമൊരുക്കല്‍

സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളെയും പഴയകാല കലഹങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് പുതിയൊരു ചരിത്രം പിറക്കുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന കോണ്‍ഗ്രസ് ‘ലക്ഷ്യ’ സമിറ്റില്‍ കണ്ട അപൂര്‍വ്വ കാഴ്ചകള്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗതിമാറ്റ സൂചനകളാണ് നല്‍കുന്നത്. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂരും തോളില്‍ കൈയിട്ട് ഒരേ നിരയിലിരിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസ് അണികളില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. നിര്‍ണ്ണായക ചര്‍ച്ചകളാണ് വയനാട്ടില്‍ നടന്നത്.

‘പോടാ പുല്ലേ’ പ്രയോഗം അതിരുവിട്ടു; മേയര്‍ പദവിയില്‍ വാഗ്ദാന ലംഘനം; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആര്‍. ശ്രീലേഖ; തുറന്നുപറച്ചിലില്‍ കടുപ്പിച്ച് ആര്‍ എസ് എസ്; നിയമസഭയില്‍ സീറ്റുണ്ടാകില്ല

തിരുവനന്തപുരം: മേയര്‍ സ്ഥാനത്തെ ചൊല്ലി ബിജെപി നേതൃത്വത്തിനെതിരെ കടുത്ത ഭാഷയില്‍ ആഞ്ഞടിച്ച് കൗണ്‍സിലറും പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍. ശ്രീലേഖ രംഗത്തെത്തിയതിനെ ആര്‍ എസ് എസ് ഗൗരവത്തില്‍ എടുക്കും. മേയര്‍ സ്ഥാനം വാഗ്ദാനം നല്‍കിയാണ് തന്നെ മത്സരത്തിനിറക്കിയതെന്നും എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ആ വാഗ്ദാനം ലംഘിച്ചുവെന്നും അവര്‍ തുറന്നടിച്ചു. തന്നെ വിജയിപ്പിച്ച വോട്ടര്‍മാരോടുള്ള ആത്മാര്‍ത്ഥത കൊണ്ടാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഇറങ്ങിപ്പോകാത്തതെന്നും അവര്‍ വ്യക്തമാക്കി. ഒരു യുട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം. ഇത്

രാഹുല്‍ ഈശ്വര്‍ വീണ്ടും കുരുക്കിലേക്ക്.. അതിജീവിതയുടെ പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കി തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ്. ജാമ്യം റദ്ദാകുമോ?

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ അതിജീവിതയ്ക്ക് നേരെ വീണ്ടും സൈബര്‍ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും കുരുക്കിലേക്ക്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസ് ഇന്ന് നേരിട്ട് ഹാജരാകാന്‍ രാഹുല്‍ ഈശ്വറിന് നോട്ടീസ് നല്‍കി. അതിജീവിതയ്‌ക്കെതിരെ യാതൊരുവിധ പരാമര്‍ശങ്ങളും സൈബര്‍ ഇടങ്ങളില്‍ നടത്തരുത് എന്ന കര്‍ശന വ്യവസ്ഥയിലാണ് രാഹുല്‍ ഈശ്വറിന് മുന്‍പ് ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍, ജാമ്യം ലഭിച്ചതിന് പിന്നാലെ സമാനമായ രീതിയിലുള്ള വീഡിയോകള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുവെന്നാണ് പരാതി. ജാമ്യവ്യവസ്ഥകള്‍

‘നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ല’! സുപ്രീംകോടതി നിരീക്ഷണം അതിനിര്‍ണ്ണായകം; ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ള ശങ്കര്‍ദാസിന്റെ അറസ്റ്റ ഉടന്‍ രേഖപ്പെടുത്തും; പച്ചക്കൊടി കാട്ടി പിണറായിയും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം എന്ന നിലയില്‍ പ്രതിസ്ഥാനത്തുള്ള കെ പി ശങ്കരദാസ് ഉടന്‍ അറസ്റ്റിലാകും. ശങ്കര്‍ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റിലേക്ക് നീങ്ങുന്നത്. എ പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരിക്കുന്ന വേളയില്‍ ബോര്‍ഡ് അംഗങ്ങള്‍ ആയിരുന്നു കെ പി ശ ങ്കരദാസും എന്‍ വിജയകുമാറും. അന്നത്തെ ബോര്‍ഡിനെ കേസില്‍ പ്രത്യേക അന്വേഷണസംഘം പ്രതി ചേര്‍ത്തിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി

ശബരിമല സ്വർണ്ണക്കടത്ത് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) ഒരുങ്ങുന്നു. കടുത്ത രോഗബാധയിൽ ശങ്കരദാസ് ആശുപത്രിയിൽ

Sabarimala gold theft case

തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എന്ന നിലയിൽ പ്രതിസ്ഥാനത്തുള്ള കെ പി ശങ്കരദാസ് ഉടൻ അറസ്റ്റിലാകും. ശങ്കർദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റിലേക്ക് നീങ്ങുന്നത്. കടുത്ത രോഗബാധിതനായ കെ.പി. ശങ്കരദാസ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എ പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരിക്കുന്ന വേളയിൽ ബോർഡ് അംഗങ്ങൾ ആയിരുന്നു കെ പി ശങ്കരദാസും എൻ വിജയകുമാറും. അന്നത്തെ ബോർഡിനെ കേസിൽ പ്രത്യേക

‘ഇത് രാജ്യസുരക്ഷയുടെ വിഷയം’; ഉമര്‍ ഖാലിദിനും ഷര്‍ജീലിനും ജാമ്യമില്ല! ഡല്‍ഹി കലാപക്കേസില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് രാജ്യം ഉറ്റുനോക്കിയ നിര്‍ണ്ണായക വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച കോടതി, ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് നിരീക്ഷിച്ചു. അതേസമയം കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഇത് കേവലം ക്രമസമാധാന പ്രശ്‌നമല്ലെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.അഞ്ച് വര്‍ഷമായി വിചാരണ നടന്നില്ല എന്നത് മാത്രം

നിവിന്‍ പോളി ഈസ് ബാക്ക്! പത്ത് ദിവസത്തിനുളളില്‍ ബോക്‌സ് ഓഫീസില്‍ 101 കോടി തൂക്കി ‘സര്‍വം മായ’

മലയാള സിനിമാ ബോക്സ് ഓഫീസില്‍ തന്റെ പഴയ പ്രതാപം വീണ്ടെടുത്ത് നിവിന്‍ പോളി. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വം മായ’ വെറും പത്ത് ദിവസത്തിനുള്ളില്‍ 101 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവായിട്ടാണ് ആരാധകര്‍ ഇതിനെ കാണുന്നത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വം മായ’ വെറും പത്ത് ദിവസത്തിനുള്ളില്‍ 101 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവായിട്ടാണ് ആരാധകര്‍ ഇതിനെ കാണുന്നത്. നിവിന്‍ പോളി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ

ബിജെപിനേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ആര്‍. ശ്രീലേഖ; മത്സരരംഗത്ത് തന്റെ മുഖം ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തി, കേന്ദ്രതീരുമാനത്തെ പോടാപുല്ലേയെന്ന് പറഞ്ഞ് തളളിക്കളയാനാവില്ല

തിരുവനന്തപുരം : കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള ബിജെപിയിലെ ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നു. തന്നെ മേയറാക്കാമെന്ന ഉറപ്പിലാണ് ബിജെപി മത്സരരംഗത്തിറക്കിയതെന്ന് ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ വെളിപ്പെടുത്തി. ബിജെപി സംസ്ഥാന നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കുന്നതാണ് അവരുടെ ഈ തുറന്നുപറച്ചില്‍. ‘എന്നെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തിയത് കൗണ്‍സിലര്‍ ആകാനല്ല, മേയര്‍ ആക്കുമെന്ന വാഗ്ദാനത്തിന് പുറത്താണ്. മത്സരരംഗത്ത് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയ മുഖം എന്റേതായിരുന്നു. എല്ലാ ചര്‍ച്ചകളിലും എന്നെയാണ് പങ്കെടുപ്പിച്ചത്. എന്നാല്‍ അവസാന നിമിഷം എന്തൊക്കെയോ കാരണങ്ങളാല്‍ അത് മാറി,’

സമുദായ ആസ്ഥാനം ഒരാളുടെ മാത്രം തറവാടായി മാറരുത്; ‘ഗേറ്റ് കീപ്പര്‍’ പരമാര്‍ശം കൊളളുന്നത് സുകുമാരന്‍ നായര്‍ക്ക്; പെരുന്നയില്‍ ‘ബോംബ്’ പൊട്ടിച്ച് ആനന്ദബോസ്; എന്‍എസ്എസും ബിജെപിയും നേര്‍ക്കുനേര്‍? നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നായര്‍ സമുദായത്തില്‍ രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമെന്ന് സംശയിച്ച് പെരുന്ന

കോട്ടയം: എന്‍.എസ്.എസ് നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരെയും പെരുന്നയിലെ വിവേചനത്തിനെതിരെയും ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണര്‍ സി.വി. ആനന്ദബോസ്. ‘ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ സമുദായത്തിനകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ഗവര്‍ണ്ണര്‍ക്ക് അവസരം നല്‍കാതിരുന്ന നേതൃത്വം, വിവാദപുരുഷനായ മുരാരി ബാബുവിനെ വഴിവിട്ട് സഹായിച്ചതിലെ വൈരുദ്ധ്യമാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. എന്‍.എസ്.എസ് മറുപടി നല്‍കുമോ?സുകുമാരന്‍ നായര്‍ക്കെതിരെ നേരിട്ടുള്ള ‘ഒളിയമ്പു’മായാണ് ആനന്ദബോസ് രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി