രാഹുൽ ഗാന്ധിയുടെ പാരഡി ഗാനത്തിന് മുഖ്യമന്ത്രിയുടെ മാസ് മറുപടി; ‘സ്വർണം കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എങ്ങനെ എന്ന് ആലോചിച്ചാൽ മതി’

തിരുവനന്തപുരം: പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനം പാടി പരിഹസിച്ചതിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ സ്വർണം കട്ടവരൊക്കെ എങ്ങനെയാണ് സ്വന്തം വീട്ടിലെത്തിയതെന്ന് രാഹുൽ ഗാന്ധി ഒന്ന് ആലോചിച്ചാൽ തന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടിയാകുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ അമ്മ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള സ്വർണം മോഷ്ടിച്ചവരും വിറ്റവരും വാങ്ങിയവരും ഒരുപോലെ

“കേരളത്തിൽ ഭരണമാറ്റം ഉറപ്പ്, മൂന്നാം പിണറായി സർക്കാർ ജനങ്ങൾക്ക് പേടിസ്വപ്നം”: എ.കെ. ആന്റണി, സിപഎം-ബിജെപി അന്തർധാരയെന്നും ആരോപണം

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉറപ്പാണെന്നും ജനങ്ങൾ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഇടിമുഴക്കം പോലെ യുഡിഎഫ് അധികാരത്തിൽ തിരിച്ചുവരുമെന്നും നിലവിലുള്ളത് ഒരു ‘കെയർ ടേക്കർ’ സർക്കാർ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയൻ സാധാരണക്കാർക്ക് അദൃശ്യനാണെന്നും സെക്രട്ടറിയേറ്റ് ഒരു രാവണൻ കോട്ടയായി മാറിയെന്നും ആന്റണി വിമർശിച്ചു. ജനങ്ങളെ കാണാൻ മടിക്കുകയും വിമർശനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് പിണറായി. “മൂന്നാമതും പിണറായി വരും എന്ന ഒറ്റ

കേരളത്തിന് വരാനിരിക്കുന്നത് വനിതാ മുഖ്യമന്ത്രി? രാഹുലിന്റെ മനസ്സില്‍ ഐഷാ പോറ്റിയോ? പുതുപ്പള്ളിയിലെ പ്രഖ്യാപനത്തില്‍ ‘പെണ്‍പുലികള്‍’ ആവേശത്തില്‍; കോണ്‍ഗ്രസില്‍ വഴിമാറുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍

കോട്ടയം: കേരള രാഷ്ട്രീയത്തിന്റെ തലവര മാറ്റിവരയ്ക്കുന്ന ഒരു വിപ്ലവകരമായ പ്രഖ്യാപനത്തിനാണോ രാഹുല്‍ ഗാന്ധിയിലൂടെ മലയാളി സാക്ഷ്യം വഹിച്ചത്? ‘സ്ത്രീകളാണ് കേരളത്തിന്റെ ഭാവി’ എന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വെറുമൊരു പ്രസംഗമല്ല, മറിച്ച് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്താന്‍ പോകുന്ന വജ്രായുധമാണെന്ന് വ്യക്തമാകുന്നു. കേരളത്തിന്റെ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി ഒരു വനിതാ മുഖ്യമന്ത്രി എന്ന സ്വപ്നം രാഹുല്‍ പങ്കുവെച്ചതോടെ, യു.ഡി.എഫ് ക്യാമ്പിലെ മുതിര്‍ന്ന വനിതാ നേതാക്കള്‍ക്കിടയില്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു കഴിഞ്ഞു. നിലവില്‍ മത്സരരംഗത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും മുതിര്‍ന്ന

പാകിസ്ഥാനില്‍ വീണ്ടും ‘ധുരന്തര്‍’ മോഡല്‍ കൊലപാതകമോ? മസൂദ് അസറിന്റെ ജ്യേഷ്ഠനും തീര്‍ന്നു

ന്യൂഡല്‍ഹി: വെള്ളിത്തിരയിലെ ‘ധുരന്തര്‍’ സിനിമയെ അനുസ്മരിപ്പിക്കും വിധം പാകിസ്ഥാനിലെ ഭീകരതാവളങ്ങളില്‍ അജ്ഞാത മരണ പരമ്പര തുടരുന്നു. കൊടുംഭീകരന്‍ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് താഹിര്‍ അന്‍വര്‍ പാകിസ്ഥാനിലെ ബഹാവല്‍പൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഇന്ത്യ വിരുദ്ധ ഭീകരരെ ലക്ഷ്യമിട്ടുള്ള അജ്ഞാതരുടെ  ‘ക്ലീന്‍ ഓപ്പറേഷനില്‍’ ആണോ ഈ മരണമെന്ന് ആര്‍ക്കും അറിയില്ല. ജെയ്ഷെ മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ നിയന്ത്രിക്കുകയും പ്രവര്‍ത്തന മേഖലകളില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്ന താഹിര്‍ അന്‍വര്‍ എങ്ങനെ കൊല്ലപ്പെട്ടു

ഹോര്‍മുസ് അടച്ച് ഇറാന്‍, ബോംബിടുമെന്ന് ട്രംപ്; കപ്പലുകള്‍ക്ക് ‘ഇറാന്‍ റിയാല്‍’ ടോള്‍; തകര്‍ക്കാന്‍ യു.എസ്. പടയൊരുക്കം; ലോകം എണ്ണപ്രതിസന്ധിയിലേക്ക്

വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണം ഇറാന്‍ കടുപ്പിക്കുന്നു. തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്റെ ഔദ്യോഗിക കറന്‍സിയായ ‘റിയാല്‍’ അടിസ്ഥാനമാക്കി ടോള്‍ ഏര്‍പ്പെടുത്താന്‍ ഇറാന്‍ പാര്‍ലമെന്റ് സുരക്ഷാ സമിതി അംഗീകാരം നല്‍കി. യു.എസ്, ഇസ്രയേല്‍ കപ്പലുകള്‍ക്ക് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയ ഇറാന്‍, തങ്ങളെ ഉപരോധിച്ച രാജ്യങ്ങള്‍ക്കും നിയന്ത്രണം ബാധകമാകുമെന്ന് വ്യക്തമാക്കി. ഇതോടെ ലോകത്തെ പ്രധാന ഊര്‍ജ്ജ വിതരണ പാതയായ ഹോര്‍മുസില്‍ സംഘര്‍ഷം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഇറാന്റെ ഈ നീക്കത്തിന് പിന്നാലെ

പാറശാലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ജിം ട്രെയിനറായ യുവതിക്ക് പട്ടാപ്പകൽ കുത്തേറ്റു:കുത്തിവീഴ്ത്തിയ യുവാവ് എലിവിഷം കഴിച്ചു

പാറശാല: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയെത്തുടർന്ന് ജിം ട്രെയിനറായ യുവതിക്ക് നേരെ യുവാവിന്റെ ക്രൂരമായ ആക്രമണം. പാറശാലയിലെ ഫിറ്റ്‌നസ് സെന്ററിലെ പരിശീലകയായ കാവ്യ എസ്. കൃഷ്ണയ്ക്കാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം പ്രതിയായ അശ്വന്ത് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. തലങ്ങും വിലങ്ങും കുത്തേറ്റ കാവ്യ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഫിറ്റ്‌നസ് സെന്ററിലെ ആദ്യ ഷിഫ്റ്റ് കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ കാവ്യയെ റോഡരികിൽ കാത്തുനിന്ന അശ്വന്ത് കടന്നാക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ തലയിലാണ് ഇയാൾ കൂടുതൽ തവണ

ഫേസ്ബുക്ക് സംവാദം മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവുമായുള്ള പരസ്യ സംവാദമല്ല ഫേസ്ബുക്ക് സംവാദമാണ് താൻ ഉദ്ദേശിച്ചതെന്നമുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രതിപക്ഷ നേതാവുമായി പരസ്യ സംവാദം ആകുമ്പോൾ ഇറങ്ങി ഓടാൻ പറ്റില്ലല്ലോ എന്ന് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ മാ ങ്കൂട്ടത്തിൽ പരിഹസിക്കുന്നു. “ഫേസ്ബുക്ക് സംവാദം ആകുമ്പോൾ ആരെകൊണ്ടെങ്കിലും എഴുതിച്ചു അടിയിൽ ഒരു ശു വരച്ചാൽ മതി. തേയുമ്പോൾ ഉള്ള ആ മുഖഭാവം ജനം അറിയില്ല”– രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് കനത്ത സുരക്ഷ; ആറ് കമ്പനി സേന എത്തും

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലൊട്ടാകെ കനത്ത സുരക്ഷയൊരുക്കി കൊല്ലം സിറ്റി പോലീസ്. അർദ്ധ സൈനിക വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി ആർ പി എഫ് എഫ് )ന്റെ രണ്ട് കമ്പനികൾ ഉൾപ്പെടെ ആറ് കമ്പനി പോലീസ് ആണ് കൊല്ലം സിറ്റിയുടെ സുരക്ഷയ്ക്കായി ഇപ്രാവശ്യം അണിനിരക്കുക. കേന്ദ്ര വ്യവസായ സുരക്ഷാസേന(സി ഐ എസ് എഫ് )യുടെ ഒരു കമ്പനിയും ഒഡീഷ്യ സംസ്ഥാനത്തിന്റെ സായുധ പോലീസ് വിഭാഗമായ ഒഡീഷ്യ സ്പെഷ്യൽ ആംഡ് പോലീസ്(ഒ എസ് എ

സഹകരണ വകുപ്പ് സോഫ്റ്റ്‌വെയർ കരാർ: സര്‍ക്കാരിന് തിരിച്ചടി;ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

തിരുവനന്തപുരം: സഹകരണ വകുപ്പിലെ സോഫ്റ്റ്‌വെയർ നവീകരണവുമായി ബന്ധപ്പെട്ട ടെണ്ടർ നടപടികൾക്ക് ഹൈക്കോടതിയുടെ സ്റ്റേ. മെയ് 19 വരെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് കോടതി ഉത്തരവിട്ടു. ടെണ്ടർ നടപടികളിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി ഏഴ് ഐടി കമ്പനികൾ നൽകിയ ഹർജിയിലാണ്  നിർണ്ണായക ഇടപെടൽ. ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാർ നൽകാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടിയായി . 700 കോടി രൂപയുടെ അഴിമതിയാണ് ഈ കരാറിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. നേരത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസിക്ക് 

ശ്യാമള വിവാദത്തില്‍ ഗോവിന്ദന് ‘പ്രതിസന്ധിയില്‍’; കണ്ണൂരിലെ പടലപ്പിണക്കത്തില്‍ സി.പി.എം. വലയുന്നു; മാധ്യമങ്ങളെ നേരിടാന്‍ സ്വരാജിനെ ഇറക്കി പാര്‍ട്ടി; സിപിഎം സെക്രട്ടറിയ്ക്ക് പത്രസമ്മേളന വിലക്ക്?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ നില്‍ക്കെ, വിവാദങ്ങളില്‍ മറുപടി പറയേണ്ട സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയാകുന്നു. ഗോവിന്ദന്റെ പത്‌നി പി.കെ. ശ്യാമള തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയായതിനെച്ചൊല്ലി കണ്ണൂര്‍ സി.പി.എമ്മിലുണ്ടായ ‘രാഷ്ട്രീയ ഭൂകമ്പം’ മറികടക്കാനാണ് സെക്രട്ടറി മാധ്യമങ്ങളെ ഒഴിവാക്കുന്നതെന്നാണ് സൂചന. ഗോവിന്ദന് പകരം രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടി നല്‍കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെയാണ് പാര്‍ട്ടി ഇപ്പോള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം നടത്താത്തതെന്നാണ്