മകനെ സ്ഥാനാര്‍ത്ഥിയാക്കരുത്; ഇരവിപുരത്ത് ‘നോ’ പറഞ്ഞ് എന്‍.കെ. പ്രേമചന്ദ്രന്‍; രാഷ്ട്രീയ പാരമ്പര്യം ഉള്ളവര്‍ മത്സരിക്കട്ടെയെന്ന് നിലപാട്; ആര്‍ എസ് പിയില്‍ ‘മക്കള്‍ രാഷ്ട്രീയം’ അതിരുവിടില്ല

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരവിപുരം മണ്ഡലത്തില്‍ തന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടെന്ന് ആര്‍.എസ്.പി നേതൃത്വത്തോട് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മകന് രാഷ്ട്രീയ പ്രവേശനത്തോട് താല്‍പ്പര്യമുണ്ടെങ്കിലും, മതിയായ രാഷ്ട്രീയ പരിചയമുള്ളവര്‍ മാത്രം നിയമസഭയിലേക്ക് മത്സരിച്ചാല്‍ മതിയെന്ന ഉറച്ച നിലപാടിലാണ് പ്രേമചന്ദ്രന്‍. ഇതോടെ കാര്‍ത്തിക് പ്രേമചന്ദ്രന്‍ ഇരവിപുരത്ത് സ്ഥാനാര്‍ത്ഥിയായേക്കില്ലെന്ന് ഉറപ്പായി. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ കാര്‍ത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് ഇറക്കുന്നതിനെക്കുറിച്ച് പാര്‍ട്ടിയില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിരുന്നു. 2014 മുതല്‍ അച്ഛന്റെ ലോക്‌സഭാ പ്രചാരണങ്ങളുടെ

ഹാട്രിക് ഉറപ്പിക്കാന്‍ പിണറായി; 110 സീറ്റ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയുടെ ‘മിഷന്‍ 110’; തിരഞ്ഞെടുപ്പിന് മുന്നോടിയായി 50 ദിവസത്തെ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘മിഷന്‍ 110’ പ്രഖ്യാപിച്ചു. ഇന്നലെ തിരുവനന്തപുരത്ത് നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ ബൃഹദ് കര്‍മ്മപദ്ധതിക്ക് രൂപം നല്‍കിയത്. കഴിഞ്ഞ തവണത്തെ 99 സീറ്റുകളില്‍ നിന്നും കൂടുതല്‍ ഇത്തവണ 110 സീറ്റുകള്‍ നേടി ഭരണത്തുടര്‍ച്ച ഉറപ്പാക്കുക എന്നതാണ് പിണറായി ലക്ഷ്യമിടുന്നത്. ഇതിനായി 110 പ്രധാന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അടുത്ത 50 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ വികസന

‘ജനനായകന്‍’ വെള്ളിയാഴ്ച എത്തുമോ? വിജയ് ആരാധകര്‍ മുള്‍മുനയില്‍! വിധി റിലീസ് ദിനത്തില്‍

ചെന്നൈ : തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ‘ജനനായകന്‍’ മുന്‍നിശ്ചയിച്ച പ്രകാരം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുമോ എന്ന കാര്യത്തില്‍ ആകാംക്ഷ തുടരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി റിലീസ് ദിനമായ വെള്ളിയാഴ്ച രാവിലെയാകും വിധി പറയുക. ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന സെന്‍സര്‍ ബോര്‍ഡ് നടപടിയെ ജസ്റ്റിസ് പി.ടി. ആശ രൂക്ഷമായി വിമര്‍ശിച്ചു. ബോര്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാല്‍ ‘U/A’ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് അറിയിച്ച ശേഷം ചിത്രം

വായനയുടെ വസന്തവുമായി നിയമസഭ പുസ്തകോത്സവം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു ; പുരസ്‌കാര നിറവില്‍ എന്‍.എസ്. മാധവന്‍, വിദ്യാര്‍ത്ഥികള്‍ക്ക് നഗരം ചുറ്റാന്‍ സൗജന്യ യാത്ര;

നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം (KLIBF) തിരുവനന്തപുരത്ത് ഉജ്ജ്വലമായി തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ ഈ വര്‍ഷത്തെ നിയമസഭാ പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. മലയാള ഗദ്യത്തിന്റെ വളര്‍ച്ചയിലും പരിണാമത്തിലും നിയമസഭ വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സങ്കീര്‍ണ്ണമായ നിയമപദങ്ങളെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പരിഭാഷപ്പെടുത്തിയത് മലയാള ഭാഷയുടെ സംവേദനക്ഷമത വര്‍ദ്ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. ക്രിസ്റ്റഫര്‍

കീം 2026 അപേക്ഷകള്‍ ക്ഷണിച്ചു; ജനുവരി 31 വരെ അപേക്ഷിക്കാന്‍ സമയം; അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം : 20026-ലെ കീം (KEAM) പ്രവേശന നടപടികള്‍ക്ക് തുടക്കമായി. കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വെബ്‌സൈറ്റ്: www.cee.kerala.gov.in, അവസാന തീയതി: ജനുവരി 31 വൈകിട്ട് 5 മണി വരെ. മറ്റ് യോഗ്യതാ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ ഫെബ്രുവരി 7 വൈകിട്ട് 5 മണി വരെ സമയമുണ്ട്. ഒന്നിലധികമോ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ ഒരാള്‍ക്ക് ഒരു ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ നല്‍കാന്‍ സാധിക്കൂ.അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റ് രേഖകളോ തപാല്‍ വഴി

പാസ്പോര്‍ട്ട് വെരിഫിക്കേഷനായി യുവതിയെ വിളിച്ചുവരുത്തി അപമാനിക്കാന്‍ ശ്രമിച്ച പോലീസുകാരന് സസ്പെന്‍ഷന്‍; ഞെട്ടിക്കുന്ന സംഭവം കൊച്ചിയില്‍

കൊച്ചി: പാസ്പോര്‍ട്ട് വെരിഫിക്കേഷന്റെ മറവില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിജേഷിനെതിരെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നടപടിയെടുത്തത്. പാസ്പോര്‍ട്ട് വെരിഫിക്കേഷനായി അപേക്ഷകയുടെ വീട്ടില്‍ പോകുന്നതിന് പകരം, തന്നെ വന്നു കാണാന്‍ വിജേഷ് യുവതിയോട് ആവശ്യപ്പെട്ടു. തോപ്പുംപടി പാലത്തിന് സമീപമുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അവന്യൂവിലേക്ക് വരാനാണ് നിര്‍ദ്ദേശിച്ചത്.അവിടെയെത്തിയ യുവതിയോട് വിജേഷ് തന്റെ കാറിലേക്ക് കയറാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് കാറിനുള്ളില്‍ വെച്ച് അപമര്യാദയായി പെരുമാറുകയും ചെയ്തു.

ആര്‍.എസ്.പിയിലും മക്കള്‍ രാഷ്ട്രീയം; ഇരവിപുരത്ത് പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍ മത്സര രംഗത്ത്?

കൊല്ലം : എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. ആര്‍.എസ്.പിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നായ ഇരവിപുരത്താണ് കാര്‍ത്തിക്കിന്റെ പേര് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് കാര്‍ത്തിക്. നിലവില്‍ സജീവ രാഷ്ട്രീയത്തില്‍ ഇല്ലെങ്കിലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തേക്ക് വരാന്‍ അദ്ദേഹം സന്നദ്ധനാണെന്നാണ് സൂചന. ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ചവറയില്‍ മത്സരിക്കുമ്പോള്‍, പ്രേമചന്ദ്രന്റെ മകന്‍ കൂടി

കുറഞ്ഞ ശമ്പളത്തിൽ തമിഴ്‌നാട്ടിലേക്ക് ‘കയറ്റുമതി’; തോമസ് ഐസക്കിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

തിരുവനന്തപുരം: മുൻ ധനമന്ത്രിയും വിഞാന കേരളം മുഖ്യ ഉപദേഷ്ടാവുമായ ഡോ. ടി എം തോമസ് ഐസക്കിന്റെ ഫേസ്ബുക് പോസ്റ്റ്‌ വിവാദത്തിൽ. കേരളത്തിൽ നിന്നും അഭ്യസ്ഥ വിദ്യരായ യുവതി-യുവാക്കളെ തമിഴ്നാട്ടിലേയ്ക്ക് തുച്ഛമായ ശമ്പളത്തിൽ കേരള സർക്കാരിന്റെ മേൽനോട്ടത്തിൽ ജോലിയ്ക്ക് അയക്കുന്നതിനെ പ്രകീർത്തിച്ചു അദ്ദേഹമിട്ട പോസ്റ്റ്‌ ആണ് രൂക്ഷവിമർശനത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ 10വർഷമായി കേരളം ഭരിച്ചിട്ടും ഇവിടെ തൊഴിൽ നൽകാൻ സർക്കാരിന് കഴിയാത്തത് എന്ത് എന്ന ചോദ്യമാണ് ഒരുവിഭാഗം ഉയർത്തിയിട്ടുള്ളത്. തുച്ഛമായ ശമ്പളത്തിന് അടിമപ്പണിക്ക് ഉദ്യോഗാർത്ഥികളെ തമിഴ്നാട്ടിലേക്ക് വിടാൻ സിപിഎം

സൊമാറ്റോ ഉടമ ദീപീന്ദര്‍ ഗോയലിന്റെ നെറ്റിയിലെ ബ്രെയിന്‍ ഗാഡ്ജെറ്റ് ടെമ്പിള്‍ വൈറല്‍; സംഗതി നിസ്സാരമല്ല, നമ്മുടെ മാനസിക സമ്മര്‍ദ്ദം അളക്കാന്‍ കഴിവുളള അദ്ഭുത ഡിവൈസ്‌

അടുത്തിടെ രാജ് ഷമാനിയുടെ ‘ഫിഗറിങ് ഔട്ട്’ എന്ന പ്രശസ്തമായ പോഡ്കാസ്റ്റില്‍ സൊമാറ്റോ സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ കേള്‍ക്കുന്നതിലുപരി എല്ലാവരുടെയും കണ്ണുടക്കിയത് അദ്ദേഹത്തിന്റെ നെറ്റിയിലായിരുന്നു. നെറ്റിയുടെ വലത് വശത്തായി മിന്നിത്തിളങ്ങുന്ന ആ സില്‍വര്‍ ഉപകരണം എന്താണെന്നറിയാന്‍ ഏവരും ഇന്റര്‍നെറ്റില്‍ തിരച്ചിലായിരുന്നു. പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെല്ലാം ഇത് വലിയ ചര്‍ച്ചയായി . ചിലര്‍ അതൊരു മൈക്കാണെന്ന് കരുതി, മറ്റു ചിലരാകട്ടെ മുറിവില്‍ വയ്ക്കുന്ന ഇലക്ട്രോണിക് പ്ലാസ്റ്റര്‍ ആണെന്നും തമാശ രൂപത്തില്‍ കമന്റ് ചെയ്തു. എന്നാല്‍

മുട്ടയ്ക്കാട്  എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന് വെങ്ങാനൂര്‍പഞ്ചായത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം; രണ്ടു മാസത്തിനകം റിപ്പോര്‍ട്ടു വേണം; ആ നീതി നിഷേധം സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ എ റഷീദ് തിരിച്ചറിഞ്ഞു; ആ സ്‌കൂളിന് ആശ്വാസമായി കമ്മീഷന്‍ സിറ്റിംഗ്എല്‍.എം.എസ്

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തിരുവനന്തപുരം സിറ്റിംഗ് കമ്മീഷന്‍ ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടന്നപ്പോള്‍ മുട്ടയ്ക്കാട് എല്‍.എം.എസ് എല്‍.പി സ്‌കൂളിനോടുള്ള നീതി നിഷേധത്തില്‍ പുറത്തു വരുന്നത് ശുഭ സൂചനകള്‍. ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജി പരിഗണിച്ചു. എല്‍.എം.എസ് മാനേജ്മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന തിരുവനന്തപുരം മുട്ടയ്ക്കാട് എല്‍.എം.എസ് എല്‍.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന് വെങ്ങാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്ന് കാട്ടി  മാനേജ്മെന്റ് സമര്‍പ്പിച്ച ഹര്‍ജി കമ്മീഷന്‍ പരിഗണിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ