ലഹരിവേട്ടയ്ക്ക് ചുക്കാന്‍ പിടിച്ച് കമ്മീഷണര്‍ കാര്‍ത്തിക്; തലസ്ഥാനത്ത് 44 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. കാര്‍ത്തിക് കെ ഐപിഎസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 44 കിലോ കഞ്ചാവ് പിടികൂടി. സിറ്റി ഡാന്‍സാഫ് ടീമും ലോക്കല്‍ പോലീസും ചേര്‍ന്ന് പൂന്തുറ, വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ കഞ്ചാവ് വേട്ട നടന്നത്. പൂന്തുറ പരുത്തിക്കുഴി വീ വണ്‍ നഗറിന് സമീപം വെച്ച് ബലെനോ കാറില്‍ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി പൂജപ്പുര സ്വദേശി പ്രത്യുഷ് (24), മണക്കാട്

ഗവര്‍ണറുടെ ചായസത്കാരത്തില്‍ തിരുവനന്തപുരം കൗണ്‍സിലര്‍മാര്‍, ശ്രീലേഖ കടുത്ത അതൃപ്തിയിലോ ? ഗവര്‍ണറുടെ പരിപാടിയിലും പങ്കെടുത്തില്ല

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ കൗണ്‍സിലര്‍മാര്‍ക്കായി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ഒരുക്കിയ ചായസല്‍ക്കാരം ഒരുക്കി. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് ലോക് ഭവനില്‍ നടന്ന വിരുന്നില്‍ ഗവര്‍ണര്‍ കൗണ്‍സിലര്‍മാരെ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. ബി.ജെ.പിയിലെ പ്രമുഖ കൗണ്‍സിലറും മുന്‍ ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ വിരുന്നില്‍ പങ്കെടുത്തില്ല.മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ ശ്രീലേഖയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മേയര്‍ സ്ഥാനത്തേക്ക് തന്നെ വാഗ്ദാനം നല്‍കിയാണ് പാര്‍ട്ടി മത്സരിപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം അവര്‍ പരസ്യമായി തുറന്നടിച്ചിരുന്നു.സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ശ്രീലേഖയുടെ വോട്ട്

ഇന്‍സ്റ്റഗ്രാം യൂസേഴ്‌സിന് വന്‍ പണി! വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളില്‍; നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണോ?

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ഭീമനായ ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്സ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ചോര്‍ന്നത്. ഈ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന അതീവ ഗൗരവകരമായ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്,യൂസര്‍ നെയിം, പൂര്‍ണ്ണരൂപത്തിലുള്ള പേര്, ഇ-മെയില്‍ വിലാസം, ഫോണ്‍ നമ്പറുകള്‍, വിലാസങ്ങളും ചോര്‍ന്നിട്ടുണ്ട്. ഹാക്കര്‍മാര്‍ ഇന്‍സ്റ്റഗ്രാമിലെ പാസ്വേഡ് റീസെറ്റ് സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകള്‍

തന്ത്രി കണ്ഠരര് രാജീവര് മെഡിക്കല്‍ കോളേജ് ഐസിയുവില്‍! ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും, ജയിലില്‍ ഉറക്കക്കുറവ് ആരോഗ്യത്തെ ബാധിച്ചു

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരരുടെ ആരോഗ്യനിലയില്‍ ആശങ്ക. ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ തന്ത്രിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും കണ്ടെത്തിയിട്ടുണ്ട്.മെഡിക്കല്‍ കോളേജിലെ മെഡിസിന്‍, കാര്‍ഡിയോളജി വിഭാഗം മേധാവികളുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇവരുടെ നിര്‍ദ്ദേശപ്രകാരമാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ജയിലില്‍ വെച്ച് ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട തന്ത്രി ഡോക്ടറുടെ സേവനം ആവശ്യപ്പെടുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെ

മരണം വരെ കന്യാസ്ത്രീയായി തുടരും; ബിഷപ്പ് ഫ്രാങ്കോ കേസ്: ‘കൈകാലുകള്‍ കെട്ടപ്പെട്ട ജീവിതം, സഭയുടെ നിശബ്ദത ഞങ്ങളെ തെരുവിലെത്തിച്ചു’; അതിജീവിത സിസ്റ്റര്‍ റാണിറ്റിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്; അപ്പീല്‍ നിര്‍ണ്ണായകം

തിരുവനന്തപുരം: കത്തോലിക്കാ സഭയെ പിടിച്ചുലച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് (യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല), കഴിഞ്ഞ എട്ട് വര്‍ഷമായി താന്‍ അനുഭവിക്കുന്ന സമാനതകളില്ലാത്ത യാതനകള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നു പറഞ്ഞു. നീതിക്കായി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകളുടെ ജീവിതം ഇന്നും കല്ലേറുകള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും നടുവിലാണെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തല്‍. സര്‍ക്കാരിനെതിരെ ചില കുറ്റപ്പെടുത്തലുകളും ഉണ്ട്. പീഡനവിവരം സഭയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത നിമിഷം മുതല്‍ താന്‍ അസ്പൃശ്യയായി മാറിയെന്ന് സിസ്റ്റര്‍ പറയുന്നു. ‘കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ്

ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിയുടെ വീട് അരിച്ചുപെറുക്കി എസ്.ഐ.ടി, വന്‍ പോലീസ് സന്നാഹത്തില്‍ മിന്നല്‍ റെയ്ഡ് ; ബന്ധുക്കളെ തടഞ്ഞു; ‘യഥാര്‍ത്ഥ വില്ലന്‍’ ഉടന്‍ കുടുങ്ങും?

ചെങ്ങന്നൂര്‍: ഭക്തിയുടെ മറവില്‍ ശബരിമലയില്‍ നടന്ന വന്‍ സ്വര്‍ണ്ണക്കൊള്ളയുടെ ചുരുളഴിക്കാന്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) തന്ത്രി കണ്ഠര് രാജീവരുടെ വസതിയില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തി. വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ശനിയാഴ്ച ഉച്ചയ്ക്ക് 2.50-ഓടെയാണ് മുണ്ടന്‍കാവിലെ തന്ത്രിയുടെ വീട്ടില്‍ പരിശോധന ആരംഭിച്ചത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള നിഗൂഢമായ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ തേടിയായിരുന്നു എട്ടംഗ സംഘത്തിന്റെ ഈ നീക്കം. പരിശോധനയുടെ ഗൗരവം വ്യക്തമാക്കുന്നതായിരുന്നു വീട്ടിലെ ദൃശ്യങ്ങള്‍. റെയ്ഡ് സമയത്ത് തന്ത്രിയുടെ അഭിഭാഷക കൂടിയായ മരുമകളെപ്പോലും

തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ കടകംപളളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി, സ്വര്‍ണ്ണക്കൊളളയില്‍ പാര്‍ട്ടി സംരക്ഷണമില്ല; മുന്‍ മന്ത്രിക്കെതിരേ തെളിവുണ്ടെങ്കില്‍ എസ്‌ഐടിക്ക് സ്വതന്ത്രമായി നീങ്ങാം; ഹാട്രിക്കിന് തയ്യാറെടുത്ത പിണറായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ശബരിമല കേസില്‍ വിട്ടുവീഴ്ചയ്ക്കില്ല

തിരുവനന്തപുരം: ശബരിമല കൊള്ളയില്‍ മുന്‍ മന്ത്രിക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ പച്ചക്കൊടി. സിപിഎമ്മും ഇതിനുള്ള രാഷ്ട്രീയ സമ്മതം അറിയിച്ചിട്ടുണ്ട്. തെറ്റുകാര്‍ ആരായാലും അറസ്റ്റു ചെയ്യാനാണ് എസ്.ഐ.ടി നീക്കം. ഈ വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാരോ സിപിഎമ്മോ വിലങ്ങുതടിയാകില്ല. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ അന്വേഷണം സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനിലേക്ക് നീങ്ങുന്നുവെന്ന വിലയിരുത്തല്‍ പുറത്തു വന്നിരുന്നു. കടകംപളളിയെ ഉടന്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍

വലതുകണ്ണടച്ച ഫോട്ടോ; ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയാന്‍ കഴിവുള്ള നിരീക്ഷകരെ ആവശ്യമുണ്ട്; അന്‍വറിന്റെ പോസ്റ്റ് വൈറല്‍!

ഇടതുപക്ഷ നിരീക്ഷകനായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയില്‍ ചേര്‍ന്നതിനെ പരിഹസിച്ച് നിലമ്പൂര്‍ മുന്‍ എം.എല്‍.എ പി.വി. അന്‍വര്‍ . ചാനല്‍ ചര്‍ച്ചകളില്‍ സി.പി.ഐ.എം നിലപാടുകളെ പ്രതിരോധിച്ചിരുന്നവര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്ന സാഹചര്യത്തിലാണ് അന്‍വറിന്റെ ഈ പരിഹാസക്കുറിപ്പ്. വലതുകണ്ണ് അടച്ചുപിടിച്ച ഒരു പുരുഷന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അന്‍വര്‍ തന്റെ പോസ്റ്റ് ഇട്ടത്. ‘ഇടതുകണ്ണിലൂടെ കാണുന്നത് മാത്രം പറയാന്‍ കഴിവുള്ള നിരീക്ഷകരെ ആവശ്യമുണ്ട്’ എന്നാണ് അദ്ദേഹം കുറിച്ചത്. പാര്‍ട്ടിയുടെ തെറ്റുകള്‍ കാണാതെ കണ്ണടച്ച് ഇരുട്ടാക്കുന്നവരെയാണ് സി.പി.ഐ.എമ്മിന് ആവശ്യമെന്ന് അദ്ദേഹം പരോക്ഷമായി വിമര്‍ശിക്കുന്നു.

മദ്യത്തിന് പേരിടല്‍ തല്‍ക്കാലമില്ല! ‘ക്യാപ്റ്റനും’ ‘സഖാവും’ ഔട്ട്; ഹൈക്കോടതി ഇടപെടലില്‍ സര്‍ക്കാര്‍ പിന്നോട്ട്!

BEVCO

തിരുവനന്തപുരം : സര്‍ക്കാരിന്റെ പുതിയ മദ്യ ബ്രാന്‍ഡിന് പേരും ലോഗോയും കണ്ടെത്താനുള്ള വിവാദമായ മത്സരം താല്‍ക്കാലികമായി മരവിപ്പിച്ചു. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് നേരിട്ട് ഇടപെട്ടാണ് തുടര്‍നടപടികള്‍ നിര്‍ത്തിവെക്കാന്‍ ബെവ്കോ എം.ഡിക്ക് നിര്‍ദ്ദേശം നല്‍കിയത്. പാലക്കാട് മേനോന്‍പാറയിലെ മലബാര്‍ ഡിസ്റ്റിലറീസില്‍ നിന്ന് പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് പേര് നല്‍കാനുള്ള ബെവ്കോയുടെ തീരുമാനം വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേത്തുടര്‍ന്ന്, പേരിടല്‍ ചടങ്ങ് ഉടന്‍ വേണ്ടെന്നും സമ്മാനത്തുക നല്‍കുന്നതടക്കമുള്ള നടപടികള്‍ നീട്ടിവെക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പൊതുജനങ്ങളില്‍ നിന്ന് പേര് ക്ഷണിച്ചപ്പോള്‍

ബ്രാന്‍ഡ് അംബാസഡര്‍ വെറും കാഴ്ചക്കാരനല്ല, പക്ഷേ വഞ്ചനാക്കേസില്‍ പ്രതിയുമല്ല; മോഹന്‍ലാലിന് ഹൈക്കോടതിയുടെ ആശ്വാസവിധി; ദിലീപിനും അനൂപ് മേനോനും ഗുണകരമാകും

കൊച്ചി: ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളിലെ വീഴ്ചകള്‍ക്കോ വഞ്ചനയ്‌ക്കോ ആ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ നടനെ പ്രതിയാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി വിധി നിര്‍ണ്ണായകം. മണപ്പുറം ഫിനാന്‍സ് പരസ്യത്തിലെ വാഗ്ദാനങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് നടന്‍ മോഹന്‍ലാലിനെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ എ.എ.യുടെ സുപ്രധാന വിധി. ഈ ഉത്തരവ് സമാനമായ കേസുകള്‍ നേരിടുന്ന നടന്മാരായ ദിലീപിനും അനൂപ് മേനോനും വലിയ ആശ്വാസമാകും. തിരുവനന്തപുരം സ്വദേശികളായ മനു കമല്‍, കെ.എസ്. സൈലേഷ് എന്നിവരാണ് ഉപഭോക്തൃ