തിരുവനന്തപുരം: മുൻ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്മാനായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ബി ജെ പി. സംസ്ഥാന സർക്കാരിന്റെ ശിപാർശ അംഗീ കരിക്കരുതെനാവശ്യപ്പെട്ട്ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഗവർണർക്ക് നിവേദനംനൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ലോക് ആയുക്ത ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് ജോസഫ്. അദ്ദേഹത്തെ ഉയർന്ന പദവികളിൽ നിയമിക്കാൻ സർക്കാർ നേരത്തെയും നീക്കം നടത്തിയിരുന്നു.എങ്കിലും ശക്തമായ
തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളെന്നു കേട്ടാല്‍ പുച്ഛിച്ചു തള്ളിയിരുന്ന കാലത്തിന് സി.പി.എം തിരശ്ശീലയിടുന്നു. വിപ്ലവ സിംഹം വി.എസ്. അച്യുതാനന്ദന് രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുമ്പോള്‍, ‘വിവാദത്തിനില്ല’ എന്ന് പ്രഖ്യാപിച്ച് അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് എ.കെ.ജി സെന്റര്‍. പണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാടും ബുദ്ധദേബ് ഭട്ടാചാര്യയും പത്മം തട്ടിത്തെറിപ്പിച്ചത് അവരുടെ ‘വ്യക്തിപരമായ’ കാര്യമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാട് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. വി.എസിനുള്ള ആദരത്തെ സ്വാഗതം ചെയ്യുന്നതിലൂടെ ഭാവിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പത്മ
കാസര്‍ഗോഡ്: രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ തിളക്കത്തില്‍ കാസര്‍കോടിന്റെ കാവല്‍ഭടന്മാരായ വി. ഉണ്ണികൃഷ്ണനും വി.വി. മനോജും. കുറ്റാന്വേഷണ രംഗത്തെ സമാനതകളില്ലാത്ത സേവന മികവിനാണ് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി. ഉണ്ണികൃഷ്ണനെയും ബേക്കല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.വി. മനോജിനെയും രാജ്യം ആദരിക്കുന്നത്. അന്വേഷണക്കരുത്തിന് അംഗീകാരം: വി. ഉണ്ണികൃഷ്ണന്‍ അയ്യങ്കാവ് സ്വദേശിയായ ഉണ്ണികൃഷ്ണന്‍ 2003-ല്‍ ഉപനിഷ്‌കാസകനായാണ് (സബ് ഇന്‍സ്‌പെക്ടര്‍) ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ചീമേനി പുലിയന്നൂര്‍ ജാനകി ടീച്ചര്‍ കൊലപാതക കേസ് തെളിയിക്കുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ വൈഭവം ഏറെ
തിരുവനന്തപുരം: രാജ്യത്തിന്റെ പരമോന്നത ആദരമായ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് അഭിമാനമായി എസ്.പി ഷാനവാസ് അബ്ദുള്‍ സാഹിബ്. കേരള പോലീസിലെ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളായ ഷാനവാസിന് ‘വിശിഷ്ട സേവനത്തിനുള്ള’ മെഡലാണ് ലഭിച്ചത്. നിലവില്‍ തിരുവനന്തപുരം എസ് എസ് എസ് ബിയില്‍ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, രാഷ്ട്രീയ-കുറ്റകൃത്യ മേഖലകളിലെ സങ്കീര്‍ണ്ണമായ നിരവധി കേസുകള്‍ തെളിയിച്ചതിലൂടെയാണ് ഈ നേട്ടത്തിന് അര്‍ഹനായത്. സോളാറും ഇരട്ടക്കൊലപാതകവും; അന്വേഷണ മികവിന്റെ അടയാളങ്ങള്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാന പോലീസ് സബ് ഡിവിഷനില്‍ ഒരു റൈറ്റര്‍ക്കെതിരെ സേനയ്ക്കുള്ളിൽ വൻ പരാതി. അഴിമതി ആരോപണ വിധേയനും ഗോപ്യ വിഷയങ്ങളില്‍ തല്‍പരനുമായ പോലീസ് റൈറ്റര്‍ക്കെതിരെ പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. മുന്‍ എ.സി.പിയുടെ അതി വിശ്വസ്തനായിരുന്ന ഇയാളെ, തന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് തടസ്സം വരാതിരിക്കാനാണ് മാറ്റിയത്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥന്റെ പാദസേവ നടത്തി ആരോപണ വിധേയൻ റൈറ്റര്‍ പദവി നേടിയെടുത്തതെന്നാണ് ആക്ഷേപം. തന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ റൈറ്റർ നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങള്‍ കേരള പോലീസ്
കണ്ണൂര്‍: റിപ്പബ്ലിക്ക്ദിന പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നതിനിടെ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ദേഹാസ്വാസ്ഥ്യം. പ്രസംഗം തുടരുന്നതിനിടെ കുഴഞ്ഞുവീണ മന്ത്രിയെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് സമീപത്തെ കസേരയില്‍ ഇരുത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. നിമിഷങ്ങള്‍ക്കകം ഓര്‍മ്മ വീണ്ടെടുത്ത മന്ത്രി നടന്നാണ് ആംബുലന്‍സിലേക്ക് കയറിയത്. കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം പ്രസംഗിക്കുന്നതിനിടയിലാണ് സംഭവം. പെട്ടെന്നുണ്ടായ രക്തസമ്മര്‍ദ്ദ വ്യതിയാനമോ തലകറക്കമോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും മരണത്തിലേക്ക് തള്ളിയിട്ടത് ഭര്‍ത്താവ് ഉണ്ണികൃഷ്ണന്റെ വൈകൃതങ്ങളും കൊടുംക്രൂരതയുമെന്ന് തെളിയുന്നു. ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയമ്മയുടെ വളര്‍ത്തുമകനും ഉന്നത കുടുംബാംഗവുമായ ഉണ്ണികൃഷ്ണന്‍ ഒളിപ്പിച്ചു വെച്ച ‘ആണ്‍സൗഹൃദങ്ങളുടെ’ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘ഗേ തായ്ലന്‍ഡ്’, ‘ഗേ കോപ്പന്‍ഹേഗന്‍’ തുടങ്ങിയ ഗ്രൂപ്പുകളില്‍ സജീവമായ ഇയാള്‍, ഈ വിചിത്ര താല്‍പ്പര്യങ്ങള്‍ക്കായി ഭാര്യ ഗ്രീമയെ അഞ്ചു വര്‍ഷത്തോളം നരകയാതനയിലേക്ക് തള്ളിവിടുകയായിരുന്നു. തിരുവനന്തപുരം കമ്മീഷണര്‍ കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടമാണ് വസ്തുതകള്‍ കണ്ടെത്തിയത്. ഉണ്ണികൃഷ്ണന്റെ ഭാഗത്ത് തെറ്റില്ലെന്നും ഗ്രീമയുടെ അമ്മ സജിതയുടെ സ്വാര്‍ത്ഥതയാണ്
തിരുവനന്തപുരം : 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ വിശിഷ്ട, സ്തുത്യര്‍ഹ സേവന മെഡലുകളില്‍ കേരളത്തിന് വലിയ നേട്ടം. കേരള പോലീസില്‍ നിന്നും ഫയര്‍ ഫോഴ്‌സില്‍ നിന്നും ഐ.ബിയില്‍ നിന്നുമായി നിരവധി ഉദ്യോഗസ്ഥരാണ് ഇത്തവണത്തെ അംഗീകാരത്തിന് അര്‍ഹരായത്. വിശിഷ്ട സേവനത്തിനുള്ള മെഡല്‍ മികച്ച സേവനത്തിലൂടെ മാതൃകയായ ഉദ്യോഗസ്ഥര്‍ക്കാണ് ഈ മെഡല്‍ ലഭിക്കുന്നത്. എസ്പി ഷാനവാസ് അബ്ദുള്‍ സാഹിബ് (കേരള പോലീസ്) എന്‍. രാജേന്ദ്രനാഥ് (സ്റ്റേഷന്‍ ഓഫീസര്‍, കേരള ഫയര്‍ സര്‍വീസ്) ഐ.ബി. റാണി (ജോയിന്റ് ഡയറക്ടര്‍, ഐ.ബി)
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുനില്‍ക്കുന്ന ശശി തരൂര്‍ എം.പി.യെ ഇടത് പാളയത്തിലെത്തിക്കാന്‍ കരുക്കള്‍ നീക്കുന്നത്. തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസി വ്യവസായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഈ വ്യവസായി ഒരു പ്രമുഖ ടിവി ചാനല്‍ വാങ്ങാന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്. യുവാക്കള്‍ക്കിടയിലും നായര്‍-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലും തരൂരിനുള്ള സ്വാധീനം വോട്ടാക്കി യു.ഡി.എഫിന്റെ അടിത്തറ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് തരൂരിനേയും റാഞ്ചാനുള്ള ശ്രമം. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ തനിക്ക് നേരിട്ട അവഗണനയില്‍ തരൂര്‍ അങ്ങേയറ്റം അതൃപ്തനാണ്. ഈ സാഹചര്യം
തിരുവനന്തപുരം : തലസ്ഥാനത്ത് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന കൊലപാതകം . വിളപ്പില്‍ശാല ചിലപ്പാറയില്‍ മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യ ചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് മദ്യലഹരിയിലായിരുന്ന രതീഷ് വിദ്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. കൊലപാതകത്തിന് ശേഷം രതീഷ് തന്നെ തന്റെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്താണ് ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചത്. വിളപ്പില്‍ശാല പോലീസ് സ്ഥലത്തെത്തി രതീഷിനെ കസ്റ്റഡിയിലെടുത്തു. രതീഷുമായുള്ള










