പാലക്കാട്: ഒറ്റപ്പാലം ബസ് സ്റ്റാൻഡിനുള്ളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. വയോധികനെ കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ട വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഇദ്ദേഹം കഴിഞ്ഞ രണ്ടു ദിവസമായി ഒറ്റപ്പാലത്തും പരിസരത്തും അലഞ്ഞുതിരിയുന്ന ആളാണെന്നാണ് വിവരം.ബസ് സ്റ്റാൻഡിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്
ഡൽഹി: ഊബർ ടാക്സികൾ ബുക്ക് ചെയ്യുന്നതുപോലെ ലളിതമായി വീട്ടുജോലിക്കാരെയും ലഭ്യമാക്കുന്ന പുതിയ സേവനത്തിന് മെട്രോ നഗരങ്ങളിൽ തുടക്കമായി. പ്രോന്റോ, സ്നാബിറ്റ് തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനികളാണ് മണിക്കൂറിന് വെറും 99 രൂപ നിരക്കിൽ വീട്ടുജോലിക്കാരെ വീട്ടിലെത്തിക്കുന്ന ‘വൺ ഡോളർ ഹൗസ് കീപ്പിങ്’ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഇതിനോടകം തന്നെ ഈ ട്രെൻഡ് വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു. ആവശ്യമുള്ളപ്പോൾ മാത്രം ആപ്പ് വഴി ജോലിക്കാരെ വിളിക്കാം എന്നതും മാസശമ്പളത്തിന് ആളെ നിർത്തുന്നതിനേക്കാൾ ലാഭകരമാണെന്നതും ഉപഭോക്താക്കളെ ഈ
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർണ്ണായക ഇടപെടൽ നടത്തി. നിതിന്റെ മരണത്തിന് ഉത്തരവാദികളായ കോളജ് അധികൃതർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ സർവകലാശാല വൈസ് ചാൻസലർന് ഗവർണർ നേരിട്ട് നിർദേശം നൽകി. വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികൾ ഉറപ്പാക്കാനും ചാൻസലർ കൂടിയായ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഗൗരവകരമാണെന്ന വിലയിരുത്തലിലാണ്
നെടുമ്പാശ്ശേരി: മലയാള സിനിമാ ലോകത്തെ യുവതാരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിശ്വസ്തയായ ‘ഡ്രഗ് ലേഡി’ റിന്‍സി മുംതാസ് വീണ്ടും അഴിക്കുളിലായി. വിമാനത്താവള പരിസരത്തെ ആഡംബര ഹോട്ടല്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നതിനിടെയാണ് ഇന്‍സ്റ്റഗ്രാം താരം റിന്‍സിയും മൂന്ന് കൂട്ടാളികളും പോലീസിന്റെ വലയിലായത്. ജാമ്യത്തിലിറങ്ങിയാല്‍ പഴയ കച്ചവടം ഉപേക്ഷിക്കില്ലെന്ന വാശിയിലായിരുന്ന റിന്‍സിയെ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് നെടുമ്പാശ്ശേരി പോലീസ് പൊക്കിയത്. കരിയാട് എയര്‍പോര്‍ട്ട് റോഡിലെ എം.ജെ റെസിഡന്‍സിയിലെ മൂന്നാം നിലയിലായിരുന്നു റിന്‍സിയുടെയും സംഘത്തിന്റെയും താവളം. ഇവിടെ ലഹരി വില്‍പന നടക്കുന്നുണ്ടെന്ന
വാഷിംഗ്ടൺ: കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് മാർപാപ്പയെ കടന്നാക്രമിച്ചത്. ഇറാനും നാറ്റോയ്ക്കും എതിരെ കടുത്ത പരാമർശങ്ങൾ ഉൾപ്പെട്ടതാണ് ട്രംപിന്റെ പുതിയ പോസ്റ്റ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികളെ മാർപാപ്പ വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. യുഎസ് പ്രസിഡന്റിനെ വിമർശിക്കുന്ന ഒരു മാർപാപ്പയെ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇറാൻ
ബീഹാർ: ബിഹാറിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ഇന്നലെ (2026 ഏപ്രിൽ 14) ഗവർണറെ കണ്ട് അദ്ദേഹം രാജി സമർപ്പിച്ചു. പട്‌നയിൽ നടന്ന അവസാന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിതീഷ് കുമാർ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. രാജിക്കത്ത് നൽകുന്നതിന് മുന്നോടിയായി ഭരണഘടനാപരമായ നിബന്ധന പ്രകാരം മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം അദ്ദേഹം സഹപ്രവർത്തകരെ അറിയിച്ചു. ബിഹാറിൽ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ പദവി ഒഴിയുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു യുഗത്തിന്റെ അന്ത്യമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ബിഹാറിന്റെ
വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ട് ഇറാനുമായി പുതിയ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുനരാരംഭിച്ചേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഇറാനുമായി ഒരു ‘ഗ്രാന്‍ഡ് ബാര്‍ഗെയ്ന്‍’ അഥവാ വമ്പന്‍ ഉടമ്പടിയാണ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കി. ഇറാനുമായുള്ള ദീര്‍ഘകാല ശത്രുത അവസാനിപ്പിക്കുന്ന തരത്തിലുള്ള സമഗ്രമായ കരാറാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നത്. എന്നാല്‍ പതിറ്റാണ്ടുകളായുള്ള ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അവിശ്വാസം പരിഹരിക്കുക എന്നത് വലിയ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, യു.ഡി.എഫ് പാളയത്തില്‍ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ വഴിമാറുന്നു. ഗ്രൂപ്പ് വൈരങ്ങള്‍ക്കും പ്രാദേശിക സമവാക്യങ്ങള്‍ക്കും അപ്പുറം, ഡല്‍ഹിയിലെ ‘കൈ’ കരുത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേരളത്തിന്റെ സാരഥ്യമേറ്റെടുക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു. കെ.സിയുടെ വരവിനെ മുസ്ലീം ലീഗ് എതിര്‍ക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നതോടെ നിലവിലെ നേതാക്കള്‍ നിരാശയിലാണ്. <iframe width=”560″ height=”315″ src=”https://www.youtube.com/embed/z9FOSYCgghQ?si=KoPy-dNqaWoMdjat” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write;
ന്യൂ ഡൽഹി: വരാനിരിക്കുന്ന 2029-ലെ പൊതുതിരഞ്ഞെടുപ്പ് മുതൽ ലോക്സഭയിൽ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. നിലവിലുള്ള 550 സീറ്റുകളിൽ നിന്ന് വലിയ വർധനവാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിർദ്ദേശപ്രകാരം സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ എണ്ണം 815 ആയി ഉയരും, ബാക്കിയുള്ള സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങൾക്കായി നീക്കിവെക്കും. ഭരണഘടനയിലെ 81-ാം അനുച്ഛേദം ഭേദഗതി ചെയ്തുകൊണ്ടാണ് സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ നീക്കം നടത്തുന്നത്.
തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളേജിലെ റാഗിങ്ങിനെത്തുടര്‍ന്ന് ജീവനൊടുക്കിയ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ കുടുംബത്തിന് സി.പിഎം വീട് നിര്‍മ്മിച്ചു നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ എ.എ റഹീം എം.പി, മന്ത്രി വി. ശിവന്‍കുട്ടി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന നിധിന്റെ വിയോഗത്തില്‍ പാര്‍ട്ടി ആ കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഏപ്രില്‍ 19-ന് വൈകിട്ട് അഞ്ച് മണിക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വീടിന് തറക്കല്ലിടും. നിധിനെ അടക്കം ചെയ്ത










