ബീഹാർ: ബിഹാറിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ഇന്നലെ (2026 ഏപ്രിൽ 14) ഗവർണറെ കണ്ട് അദ്ദേഹം രാജി സമർപ്പിച്ചു. പട്‌നയിൽ നടന്ന അവസാന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിതീഷ് കുമാർ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
രാജിക്കത്ത് നൽകുന്നതിന് മുന്നോടിയായി ഭരണഘടനാപരമായ നിബന്ധന പ്രകാരം മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം അദ്ദേഹം സഹപ്രവർത്തകരെ അറിയിച്ചു. ബിഹാറിൽ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ പദവി ഒഴിയുന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു യുഗത്തിന്റെ അന്ത്യമായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയായി ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി ചുമതലയേൽക്കും. ബിജെപി നിയമസഭാ കക്ഷി നേതാവായി അദ്ദേഹത്തെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. ഇതാദ്യമായാണ് ബിഹാറിൽ ബിജെപിക്ക് സ്വന്തമായി ഒരു മുഖ്യമന്ത്രി ഉണ്ടാകുന്നത് എന്നത് ശ്രദ്ധേയമാണ്.
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ന് (ഏപ്രിൽ 15-ന്) ലോക് ഭവനിൽ വെച്ച് നടക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജെഡിയു-ബിജെപി സഖ്യത്തിലെ നിർണായകമായ ഈ നേതൃമാറ്റം ബിഹാറിലെ വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ വലിയ സ്വാധീനം ചെലുത്തും.


ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത നീക്കം
മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകും. മഹാരാഷ്ട്രയില്‍ ആദ്യമായി ഒരു വനിതാ ഉപമുഖ്യമന്ത്രി; പവാര്‍ കുടുംബം വീണ്ടും ഒന്നിക്കുന്നു?





