മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയാകും. മഹാരാഷ്ട്രയില്‍ ആദ്യമായി ഒരു വനിതാ ഉപമുഖ്യമന്ത്രി; പവാര്‍ കുടുംബം വീണ്ടും ഒന്നിക്കുന്നു?

മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എന്‍സിപി. വിമാനാപകടത്തില്‍ അന്തരിച്ച ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പിന്‍ഗാമിയായി ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ച് മണിയോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ചേരുന്ന എന്‍സിപി നിയമസഭാ കക്ഷി യോഗത്തില്‍ സുനേത്ര പവാറിനെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതോടെ മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന റെക്കോര്‍ഡ് സുനേത്രയ്ക്ക് സ്വന്തമാകും.

അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകളില്‍ മാറ്റമുണ്ടാകും: എക്‌സൈസ്, കായിക വകുപ്പുകള്‍ സുനേത്ര പവാറിന് നല്‍കാന്‍ ധാരണയായിട്ടുണ്ട്.ബജറ്റ് സമ്മേളനം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ധനകാര്യ വകുപ്പ് താല്‍ക്കാലികമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ കൈകാര്യം ചെയ്‌തേക്കും. പിന്നീട് ഇത് എന്‍സിപിക്ക് തന്നെ തിരികെ നല്‍കും.

അജിത് പവാറിന്റെ മരണത്തോടെ ശരദ് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി വിഭാഗവുമായി ലയിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ ഇരു വിഭാഗങ്ങളും ഒന്നിച്ച് മത്സരിക്കാന്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു.

സുനേത്ര മന്ത്രിസഭയിലെത്തുന്നതോടെ അവര്‍ ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് അജിത് പവാറിന്റെ മകന്‍ പാര്‍ഥ് പവാറിനെ അയക്കാനും നീക്കമുണ്ട്. അജിത് പവാറിന്റെ മരണത്തില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാരാമതിയില്‍ നടന്ന വിമാന അപകടം സിഐഡി വിശദമായി പരിശോധിക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.