സ്വത്ത് എഴുതിവാങ്ങി 90-ാം ദിവസം മരണം; ശരീരം നീലനിറത്തില്‍, വീട്ടുജോലിക്കാരിയുടെ കേക്കിലും സംശയം: യേശുദാസന്റെ മൃതദേഹം കല്ലറ തുറന്നു പുറത്തെടുത്തു; പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം

മാന്നാര്‍: മരണസമയത്ത് യേശുദാസന്‍ ഛര്‍ദിച്ച് അവശനിലയിലായിരുന്നുവെന്നും ശരീരം കടുംനീല നിറത്തിലായിരുന്നുവെന്നും ആരോപണം. യേശുദാസന്റെ പേരിലുള്ള കോടികളുടെ സ്വത്ത് സഹോദരന്റെ പേരിലാക്കി ആധാരം രജിസ്റ്റര്‍ ചെയ്ത് കൃത്യം 90 ദിവസത്തിനുള്ളിലാണ് മരണം സംഭവിച്ചതെന്നും ഒരു ആധാരത്തില്‍ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതെന്നും ബന്ധുക്കള്‍ പറയുന്നു. വയോധികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന മരുമകളുടെ പരാതിയെത്തുടര്‍ന്ന് പുലിയൂര്‍ സ്വദേശി പടിഞ്ഞാറെ പറമ്പില്‍ ബിന്‍സ് ഭവനില്‍ എം. യേശുദാസന്റെ (74) മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. കഴിഞ്ഞ മാസം 20-നായിരുന്നു യേശുദാസന്റെ മരണം.

ഓപ്പറേഷൻ എർത്ത് ഗാർഡ്: സംസ്ഥാനവ്യാപകമായി വിജിലൻസ് റെയ്ഡ്; ലക്ഷങ്ങളുടെ കൈക്കൂലി കണ്ടെത്തി

തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ ‘ഓപ്പറേഷൻ എർത്ത് ഗാർഡ്’  എന്നപേരിൽ സംസ്ഥാനവ്യാപകമായി ഇന്നലെ നടത്തിയ പരിശോധനയിൽ കൈക്കൂലി ഇടപാടും അഴിമതിയും കണ്ടെത്തി. യു പി ഐ ഇടപാടുകൾ മുഖേന കൈക്കൂലി ഇടപാടുകൾ നടത്തുന്നതായും തെളിഞ്ഞിട്ടുണ്ട്. മണ്ണ് ഖനനവും നീക്കവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായാണ് ഓപ്പറേഷൻ എർത്ത് ഗാർഡ് എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ 14 ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസുകളിലും തതെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ടപകടത്തിൽ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെ തുടർന്ന് ചികിത്സാ സഹായത്തിനായി സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. പൊള്ളലേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആശുപത്രികളെ സജ്ജമാക്കാൻ നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ

ഭൂകമ്പമെന്ന് കരുതി നാട്ടുകാർ; ചിന്നിച്ചിതറി മൃതദേഹങ്ങൾ! മുണ്ടത്തിക്കോട്ട് വെടിക്കെട്ടപകടത്തിൽ നടുങ്ങി തൃശൂർ; അഞ്ചു മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവർത്തനം ദുഷ്കരം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായി തയ്യാറെടുക്കുന്നതിനിടെ മുണ്ടത്തിക്കോട് വൻ വെടിക്കെട്ടപകടം. വൈകുന്നേരം മൂന്നരയോടെ നടന്ന സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. അഞ്ച് വെടിക്കെട്ട് പുരകളാണ് പൂർണ്ണമായും കത്തിനശിച്ചത്. നിമിഷങ്ങൾക്കുള്ളിൽ ഉണ്ടായ രണ്ട് വലിയ സ്ഫോടനങ്ങൾ കിലോമീറ്ററുകളോളം അകലേക്ക് കേൾക്കാമായിരുന്നു. ഭൂകമ്പമാണെന്ന് തെറ്റിദ്ധരിച്ചാണ് ആദ്യം ആളുകൾ ഓടിയത്.വെടിപ്പുരകൾ പ്രവർത്തിച്ചിരുന്ന ഷെഡ്ഡുകൾ തകർന്ന് കല്ലുകൾ ദൂരേക്ക് തെറിച്ചുവീണു. സമീപത്തെ വീടുകൾക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

നെട്ടയത്തെ സംഘര്‍ഷം മുതല്‍ ക്ഷേത്രത്തിലെ അതിക്രമം വരെ: വട്ടിയൂര്‍ക്കാവ് പൊലീസിനെതിരെ ആര്‍. ശ്രീലേഖ കമ്മീഷണര്‍ക്ക് കത്തയച്ചു;  സി.പി.എമ്മിനായി പൊലീസ് രാഷ്ട്രീയം കളിക്കുന്നു: വട്ടിയൂര്‍ക്കാവ് എസ്.എച്ച്.ഒയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ ഡിജിപി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എസ് എച്ച് ഒയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ കമ്മീഷണര്‍ക്ക് കത്തയച്ചത് നെട്ടയത്തെ സംഭവത്തിന്റെ പേരില്‍ അല്ല. മറിച്ച് ഇടപ്പഴഞ്ഞി കുമാരാരാമം ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം പൊലീസ് തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ കൂടിയാണ്. ഈ വിഷയത്തിന് ശേഷമാണ് ശ്രീലേഖ പരാതിയുമായി എത്തിയത്. ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തിരുവനന്തപുരം കമ്മിഷണര്‍ ഓഫീസിനു മുന്‍പില്‍ താന്‍ ധര്‍ണ നടത്തുമെന്ന് ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഐ പി എസ്

വനിതാ സംവരണ ബിൽ; സെക്രട്ടേറിയറ്റിലേക്ക് ബിജെപി വനിതാ കൗൺസിലർമാരുടെ മാർച്ച്‌; ഇന്ത്യ മുന്നണിക്ക് സ്ത്രീകൾ മാപ്പ് നൽകില്ലെന്ന് ആർ. ശ്രീലേഖ

തിരുവനന്തപുരം: വനിതാ സംവരണ ബില്ലിനെ എതിർക്കുന്ന ഇന്ത്യ മുന്നണിക്ക് രാജ്യത്തെ സ്ത്രീകൾ ഒരിക്കലും മാപ്പുനൽകില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ പറഞ്ഞു. വനിതാ സംവരണ ബിൽ പാസാക്കാൻ അനുവദിക്കാത്ത പ്രതിപക്ഷ പാർട്ടികളുടെ നിലപാടിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വനിതാ കൗൺസിലർമാർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് ചൊവ്വാഴ്ച  (21/4/2026) സംസാരിക്കുകയായിരുന്നു അവർ. ഗാന്ധി കുടുംബത്തിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് മാത്രം മുൻഗണന നൽകുന്ന സങ്കുചിതമായ സമീപനമാണ് രാജ്യത്തെ ചില രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്നതെന്ന്

വിജയ് ദേവരകൊണ്ടയുടെ ഗ്ലോബൽ പ്രൊജക്റ്റ്: ഹൈദരാബാദിൽ തുടക്കം; അണിനിരക്കുന്നത് ഹോളിവുഡ് സാങ്കേതിക വിദഗ്ധർ

ഹൈദരാബാദ്: ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒരുങ്ങുന്ന വിജയ് ദേവരകൊണ്ടയുടെ പുതിയ ഗ്ലോബൽ പ്രൊജക്റ്റിന് ഹൈദരാബാദിൽ തുടക്കം. ‘ഹായ് നാനാ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ശൗരുവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ വൻ ആഘോഷത്തോടെയാണ് നടന്നത്. നടൻ നാനിയാണ് ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് ക്ലാപ്പടിച്ചത്.  ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ അണിനിരക്കുന്ന ലോകോത്തര സാങ്കേതിക വിദഗ്ധരാണ്. ഹോളിവുഡ് ചിത്രങ്ങളിലൂടെയും വിഖ്യാതമായ സീരീസുകളിലൂടെയും പ്രശസ്തരായവരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.അലേഹാൻഡ്രോ

തൃശ്ശൂര്‍ പൂരത്തിന്റെ ആരവങ്ങളിലേക്ക് ഉണരാനിരുന്ന കേരളത്തെ നടുക്കി മുണ്ടത്തിക്കോട്ട് വന്‍ സ്‌ഫോടനം. തിരുവമ്പാടി ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കിയിരുന്ന പുരകള്‍ പെട്ടിത്തെറിച്ചു; പൂരനഗരിയെ കണ്ണീരിലാഴ്ത്തി മുണ്ടത്തിക്കോട് സ്‌ഫോടനം;  അഞ്ച് വെടിപ്പുരകള്‍ ചാമ്പലായി; നടുക്കും ദുരന്തം

തൃശ്ശൂര്‍: പൂരാവേശത്തിലേക്ക് പാദമൂന്നിയ കേരളത്തിന്റെ ഹൃദയമിടിപ്പ് നിലച്ചു. തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്ടെ നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനം. വെടിക്കെട്ട് പുരകള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ ദുരന്തത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നുള്ള സൂചന. ആദ്യ ഘട്ടത്തില്‍ അഞ്ചു പേര്‍ മരിച്ചുവെന്നാണ് വിവരം. മുണ്ടത്തിക്കോട് സ്വദേശിയും തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസന്‍സിയുമായ സതീഷിന്റെ പറമ്പിലെ അഞ്ച് വെടിപ്പുരകളാണ് നിമിഷനേരം കൊണ്ട് അഗ്‌നിഗോളമായത്. ഉച്ചയ്ക്ക് ശേഷമുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകളോളം

“മുഖ്യമന്ത്രിയുടെ നിർദ്ദേശം പാലിച്ചതിന് , സൽപ്പേര് പോയി”;നടി ശ്രീവിദ്യ മുല്ലച്ചേരി:സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചതിന് നാട്ടുകാരുടെ പരിഹാസത്തിന് ഇരയാകേണ്ടി വന്നുവെന്ന് നടി ശ്രീവിദ്യ മുല്ലച്ചേരി. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് അനുസരിച്ച് പ്രവർത്തിച്ചതിന് തനിക്ക് നാട്ടിൽ ‘ചീത്തപ്പേര്’ ഉണ്ടായെന്ന് വ്യക്തമാക്കി നടി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.  സംസ്ഥാനത്ത് ഉഷ്ണതരംഗം മുന്നറിയിപ്പുള്ളതിനാൽ, രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും, പുറത്തിറങ്ങുമ്പോൾ വെള്ളം കുടിക്കാനും സൺഗ്ലാസ് ഉപയോഗിക്കാനും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ

സ്‌ട്രോങ്ങ് റൂം വിവാദം പുകയുന്നു; ഉദ്യോഗസ്ഥ വീഴ്ചയില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും മൗനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് മാത്രം; ഇനി ഒരു മുറിയും തുറക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; എന്തുകൊണ്ട് ഈ വിവാദത്തില്‍ കോണ്‍ഗ്രസ് മാത്രം പ്രതികരിക്കുന്നു?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോഴിക്കോട് വെള്ളിമാടുകുന്നിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തില്‍ മുറി തുറന്നതിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക് നീങ്ങുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ഇത്രയും വലിയൊരു സംഭവമുണ്ടായിട്ടും ഭരണകക്ഷിയായ സി.പി.എമ്മും പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും പുലര്‍ത്തുന്ന നിശബ്ദത രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് നിലവില്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കാന്‍ സി.പി.എം തയ്യാറാകാത്തതിന് പിന്നില്‍ കൃത്യമായ