തിരുവനന്തപുരം: തൃശ്ശൂർ മുണ്ടത്തിക്കോട്ട് ഉണ്ടായ വെടിക്കെട്ടപകടത്തിൽ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെ തുടർന്ന് ചികിത്സാ സഹായത്തിനായി സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. പൊള്ളലേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ സർക്കാർ ആശുപത്രികളെ സജ്ജമാക്കാൻ നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തുള്ള ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, റവന്യൂ, ദുരന്തനിവാരണ വിഭാഗം തുടങ്ങിയ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.അപകടവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളും ചികിത്സാ സംവിധാനങ്ങളും കൃത്യമായി മോണിറ്റർ ചെയ്യാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ദുരന്തത്തിൽ മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു
കെ.കെ.രാഗേഷിന്റെ ‘ന്യൂനപക്ഷ വര്‍ഗീയ’ പ്രയോഗം വിവാദച്ചുഴിയില്‍; സിപിഎമ്മിനെതിരെ ഘടകകക്ഷിയും, പിന്തുണയുമായി ബിജെപിയും; ഐഎന്‍എല്‍ ഇടതു മുന്നണി വിട്ടേക്കും


സ്ഥാനാർത്ഥി നോക്കാതെ ഇടതിനൊപ്പം നിൽക്കാൻ കാന്തപുരം വിഭാഗത്തിന്റെ ആഹ്വാനം;സംസ്ഥാനത്തുടനീളം എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം





