സ്‌ട്രോങ്ങ് റൂം വിവാദം പുകയുന്നു; ഉദ്യോഗസ്ഥ വീഴ്ചയില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും മൗനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് മാത്രം; ഇനി ഒരു മുറിയും തുറക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; എന്തുകൊണ്ട് ഈ വിവാദത്തില്‍ കോണ്‍ഗ്രസ് മാത്രം പ്രതികരിക്കുന്നു?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കോഴിക്കോട് വെള്ളിമാടുകുന്നിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തില്‍ മുറി തുറന്നതിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക് നീങ്ങുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്ന ഇത്രയും വലിയൊരു സംഭവമുണ്ടായിട്ടും ഭരണകക്ഷിയായ സി.പി.എമ്മും പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും പുലര്‍ത്തുന്ന നിശബ്ദത രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മാത്രമാണ് നിലവില്‍ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കാന്‍ സി.പി.എം തയ്യാറാകാത്തതിന് പിന്നില്‍ കൃത്യമായ

‘കൃഷ്ണന്‍ എവിടെയുണ്ടെന്ന് ഇനി മകനോട് ചോദിക്കാം’; പിണറായിയെ പരിഹസിച്ച് സെന്‍കുമാര്‍; വി.എസിന്റെ മകനും ശബരിമലയില്‍ പോകാറുണ്ടെന്ന് വെളിപ്പെടുത്തല്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബവും ഗുരുവായൂര്‍ ദര്‍ശനം നടത്തിയതില്‍ ശ്രദ്ധേയ പ്രതികരണവുമായി മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ‘അവിടെയാണോ നിങ്ങളുടെ കൃഷ്ണന്‍ ഇരിക്കുന്നത്’ എന്ന് മുന്‍പ് ചോദിച്ച മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ മകനും കുടുംബവും തന്നെ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണെന്ന് സെന്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വോട്ടെണ്ണല്‍ നടക്കാനിരിക്കെ നടത്തിയ ഈ ദര്‍ശനം രാഷ്ട്രീയ കേന്ദ്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിട്ടുണ്ട്. കൃഷ്ണന്‍ എവിടെയാണ് ഇരിക്കുന്നത് എന്ന് ഇനി പിണറായി വിജയന് സ്വന്തം മകനോട് ചോദിച്ചാല്‍ മതിയെന്ന്

ജാഗ്രത! യൂണിവേഴ്സിറ്റി കോളേജിലും പാമ്പ്; വിദ്യാർത്ഥികൾക്കും സന്ദർശകർക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: ഏത് സമയവും വിദ്യാർത്ഥികളുടെ സാന്നിധ്യമുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പാമ്പ്. അഡ്മിഷൻ കാര്യങ്ങൾ അന്വേഷിച്ചത്തിയ ഒരാൾക്ക് പാമ്പുകടിയേൽക്കുകയുംചെയ്തു. സഹോദരിക്ക് വേണ്ടി ഡിഗ്രി പ്രവേശന കാര്യങ്ങൾ അന്വേഷിക്കാൻ എത്തിയ പത്തനംതിട്ട സ്വദേശി അഖിലിനാണ് പാമ്പുകടിയേറ്റത്.ഇന്നലെ ഉച്ചയ്ക്കായിരുന്നു ഈ സംഭവം. പാമ്പ് കടിയേറ്റയുടൻതന്നെ അഖിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞു. സമയത്തിന് ചികിത്സ ലഭ്യമായതിനാൽ അദ്ദേഹം അപകടനില തരണം  ചെയ്തിട്ടുണ്ട്. ബൈക്കിൽ എത്തിയ അഖിൽ ബൈക്കുകൾ പാർക്ക് ചെയ്യുന്നിടത്ത് വാഹനം പാർക്ക് ചെയ്തശേഷം തിരികെ നടക്കുമ്പോഴാണ്

നിതിന്‍ രാജിന്റേത് കൊലപാതകമെന്ന് സംശയം; ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍; അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം. നിതിന്‍ രാജിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും 52 ദലിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. നിതിന്‍ രാജിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വരുംദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം. നാലാം നിലയില്‍നിന്ന് വീണുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളില്ലാത്തതും നിതിന്റെ ശരീരത്തില്‍ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകള്‍ ഇല്ലാത്തതും മരണത്തിലെ അസ്വാഭാവികത വര്‍ദ്ധിപ്പിക്കുന്നുവെന്ന്

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണം; ഒരു മുറിയും തുറക്കരുത്, അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കര്‍ശന നിര്‍ദ്ദേശം; പിഴവു പറ്റിയവര്‍ക്കെതിരെ നടപടി വരും

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ ഒരു മുറിയും തുറക്കാന്‍ പാടില്ലെന്ന് അദ്ദേഹം ഉത്തരവിട്ടു. സീല്‍ ചെയ്യാത്ത മുറികള്‍ പോലും തുറക്കുന്നത് അനാവശ്യ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നും നിര്‍ദ്ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍മാരുടെ അടിയന്തര യോഗം അദ്ദേഹം വിളിച്ചുചേര്‍ത്തു. പേരാമ്പ്രയിലും നെന്മാറയിലും സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കാന്‍ നീക്കം

തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; അമ്മ ഒളിവിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം കാരേറ്റ് സീജാ ഭവനില്‍ ബിജുവാണ്  അറസ്റ്റിലായത്. കാരേറ്റ് ബിജു സ്റ്റോർ എന്ന പേരിൽ ഒരു കട നടത്തുന്നയാളാണ് പ്രതി. അമ്മയുടെ സഹായത്തോടെയായിരുന്നു പീഡനം. കേസിൽ അമ്മയും പ്രതിയാണ്. ഇവർ ഇപ്പോൾ ഒളിവിലാണ്. 2025 ഡിസംബർ മുതല്‍ 2026 മാർച്ച്‌ വരെ പലദിവസങ്ങളില്‍ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അകന്നുകഴിയുകയാണ്. അമ്മ രണ്ട് പെണ്‍കുട്ടികളുമായി വാടക വീട്ടിലാണ് താമസം.

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹം: നിലപാടില്‍ ഉറച്ച് കേരള പോലീസ്; മധ്യപ്രദേശുമായുള്ള നിയമപ്പോരിന് സാധ്യത; കമ്മീഷന്‍ വിധി നിര്‍ണ്ണായകം

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരമായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേരള പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന കര്‍ശന നിലപാടില്‍ ഡിജിപി ഉറച്ചുനില്‍ക്കുന്നു. വിഷയത്തില്‍ നാളെ ദേശീയ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന് മുന്നില്‍ ഡിജിപി റാവാഡ ചന്ദ്രശേഖര്‍ നേരിട്ട് ഹാജരായി പോലീസിന്റെ ഭാഗം വിശദീകരിക്കും. പെണ്‍കുട്ടി എവിടെയുണ്ടെന്ന് കേരള പോലീസിന് കൃത്യമായ അറിവുണ്ടെന്നും ആവശ്യമെങ്കില്‍ ഏത് സമയത്തും സംരക്ഷണം നല്‍കാന്‍ തയ്യാറാണെന്നും പോലീസ് കമ്മീഷനെ ബോധിപ്പിക്കും. കേരള പോലീസിന്റെ ഈ നിലപാട് മധ്യപ്രദേശ് പോലീസുമായുള്ള പരസ്യമായ ഏറ്റുമുട്ടലിന് വഴിവെക്കുമെന്നാണ് സൂചനകള്‍

രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കും; യുദ്ധക്കളത്തില്‍ ‘പുതിയ കാര്‍ഡുകള്‍’ ഇറക്കുമെന്ന് ഇറാന്‍; സമാധാന ചര്‍ച്ചകള്‍ക്കായി ജെ.ഡി. വാന്‍സ് പാകിസ്ഥാനില്‍

ഇസ്ലാമാബാദ്/വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ യുദ്ധത്തിന്റെ വക്കിലെത്തിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കാലാവധി ഇന്ന് അവസാനിക്കുന്നു. സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പാകിസ്ഥാനിലെത്തിയെങ്കിലും, ഹോര്‍മുസ് കടലിടുക്കിലെ കടുത്ത നാവിക ഉപരോധം പിന്‍വലിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാന്‍. കരാര്‍ ലംഘിക്കപ്പെട്ടാല്‍ യുദ്ധക്കളത്തില്‍ ഇതുവരെ കാണാത്ത ‘പുതിയ കാര്‍ഡുകള്‍’ പുറത്തെടുക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് മുന്നറിയിപ്പ് നല്‍കി. ഇന്ന് അര്‍ദ്ധരാത്രിയോടെ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാനിരിക്കെ, പാകിസ്ഥാന്‍ മധ്യസ്ഥതയില്‍

ട്രെയിനിൽ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം; മുൻ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

കണ്ണൂർ: ട്രെയിൻ യാത്രയ്ക്കിടെ മാധ്യമ പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മുൻ മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് ചേവായൂർ സ്വദേശി വി.ഇ. ബാലകൃഷ്ണനാണ് അറസ്റ്റിലായത്. തലശ്ശേരിയിൽ നിന്നാണ് മാധ്യമപ്രവർത്തക ട്രെയിനിൽ കയറിയത്. യാത്രയ്ക്കിടെ ഇവരുടെ അടുത്ത് വന്നിരുന്ന ബാലകൃഷ്ണൻ ലൈംഗിക ചേഷ്ഠകളോടെ പെരുമാറുകയായിരുന്നു. ജനശതാബ്ദി എക്സ്പ്രസിൽ എറണാകുളത്തേക്ക് വരികയായിരുന്നു മാധ്യമപ്രവർത്തക.  അതിക്രമം സഹിക്കവയ്യാതായതോടെ മാധ്യമപ്രവർത്തക ഷൊർണൂർ റെയിൽവേ പോലീസിന് പരാതി നൽകി. തുടർന്ന് പോലീസ് ട്രെയിനിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി. പ്രതിയെ

ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കും; സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്ന കുറവും ലോഹക്കൂട്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ഈ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകും; അതിന് ശേഷം വമ്പന്‍ സ്രാവുകളെ നോട്ടമിടും; ശബരിമലയില്‍ ഇനി എന്ത്?

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളികളും ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണവും കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ക്ലൈമാക്‌സിലേക്ക്. ജംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍  നിന്നുള്ള നിര്‍ണ്ണായകമായ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുന്നതോടെ വമ്പന്‍ സ്രാവുകളെ വലയിലാക്കാന്‍ പ്രത്യേക അന്വേഷണ സംഘം  ഒരുങ്ങുന്നു. മെയ് നാലിന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, കേരളത്തില്‍ ഭരണമാറ്റമുണ്ടായാല്‍ അന്വേഷണ രീതികള്‍ മാറിമറിയുമെന്നും മുന്‍ മന്ത്രിമാരടക്കം കുടുങ്ങുമെന്നുമുള്ള സൂചനകള്‍ ശക്തമാണ്. സ്വര്‍ണ്ണത്തിന്റെ അളവില്‍ വന്ന കുറവും ലോഹക്കൂട്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ജംഷഡ്പൂരിലെ ലാബ്