എന്തെങ്കിലും വിഷമം വന്നാല്‍ ആദ്യം വിളിക്കുന്നത് ബാലഗോപാലിനെ; മോഹന്‍ലാലിന്റെ കരുതലിനെക്കുറിച്ച് മനസ്സുതുറന്ന് ഗണേഷ് കുമാര്‍ നല്‍കുന്നത് സുഹൃത്തുക്കളുടെ പ്രാധാന്യം; പത്തനാപുരത്ത് ഇത്തവണയും വോട്ട് പിടിക്കാന്‍ ലാല്‍ എത്തും

പത്തനാപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലമായി പത്തനാപുരം മാറുന്നു. സിറ്റിംഗ് എം.എല്‍.എയും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനായി സൂപ്പര്‍ താരം മോഹന്‍ലാല്‍ ഇത്തവണയും പ്രചാരണത്തിന് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന മണ്ഡലത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം തനിക്ക് അനുകൂല തരംഗമുണ്ടാക്കുമെന്നാണ് ഗണേഷ് കുമാറിന്റെ വിലയിരുത്തല്‍. മുന്‍പ് 2016-ലെ തിരഞ്ഞെടുപ്പിലും മോഹന്‍ലാല്‍ ഗണേഷിനായി പത്തനാപുരത്ത് വോട്ട് ചോദിച്ച് എത്തിയത് വലിയ ചര്‍ച്ചയായിരുന്നു. തനിക്ക് എന്തെങ്കിലും ഒരു അത്യാവശ്യമോ ബുദ്ധിമുട്ടോ വന്നാല്‍ ആദ്യം ബന്ധപ്പെടുന്ന സുഹൃത്തുക്കളെക്കുറിച്ച്

കേരളത്തില്‍ നിന്നുള്ള മുസ്ലീം നേതാവ് കേന്ദ്രമന്ത്രിസഭയില്‍ എത്തുമെന്ന് അഭ്യൂഹം; രാജ്യസഭയില്‍ നിതീഷ് എത്തുന്നതോടെ വമ്പന്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ബീഹാര്‍ രാഷ്ട്രീയത്തിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് പിന്നാലെ കേന്ദ്രമന്ത്രിസഭയില്‍ നടക്കാനിരിക്കുന്ന വിപുലമായ പുനസംഘടനയില്‍ കേരളത്തില്‍ നിന്നുള്ള ഒരു പ്രമുഖ മുസ്ലീം നേതാവ് ഇടംപിടിച്ചേക്കുമെന്ന് ശക്തമായ അഭ്യൂഹം. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് നിതീഷ് കുമാര്‍ കേന്ദ്ര കാബിനറ്റിലേക്ക് എത്തുന്നതോടെ മന്ത്രിസഭയില്‍ വലിയ അഴിച്ചുപണി അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംസ്ഥാനത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. നിലവില്‍ കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടെങ്കിലും, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച്

ഗോവിന്ദന്‍ വിളിച്ചിട്ടും വഴങ്ങാതെ ജി സുധാകരന്‍; ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം അടിമുടി മാറുന്ന സാഹചര്യം; കെസിയും സുധാകരനെ അടുപ്പിക്കാന്‍ രംഗത്ത്; ആലപ്പുഴയില്‍ സിപിഎം പ്രതിസന്ധിയില്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ മുതിര്‍ന്ന നേതാവ് ജി. സുധാകരന്റെ കടുത്ത നിലപാടില്‍ പകച്ച് സി.പി.എം നേതൃത്വം. സുധാകരനെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിച്ചെങ്കിലും വഴങ്ങില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. സംഭാഷണത്തിനിടെ മുന്‍പ് നടന്ന അച്ചടക്ക നടപടികളിലും അവഗണനകളിലും പരോക്ഷമായി ഖേദം പ്രകടിപ്പിച്ചെങ്കിലും, പാര്‍ട്ടിയില്‍ തുടരാനില്ലെന്ന തന്റെ തീരുമാനത്തില്‍ സുധാകരന്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം അടിമുടി മാറുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്. തന്റെ തട്ടകമായ അമ്പലപ്പുഴയില്‍ ഇത്തവണ

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിനെ വെട്ടിലാക്കി ഇ ഡിയ്ക്ക് മുന്നിൽ തന്ത്രിയുടെ മൊഴി ! ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്ന് കണ്ഠരര് രാജീവര്

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിനും ഉദ്യോഗസ്ഥർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി തന്ത്രി കണ്ഠരര് രാജീവര് രംഗത്തെത്തി. സ്വർണ്ണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് പൂർണ്ണ ഉത്തരവാദിത്തം ദേവസ്വം ബോർഡിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമാണെന്ന് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (മൊഴി നൽകി. ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങൾ നിയന്ത്രിക്കുക മാത്രമായിരുന്നു തന്റെ ചുമതലയെന്നും, വിവാദമായ സ്വർണ്ണപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയെ സന്നിധാനത്തേക്ക് സ്പോൺസറായി എത്തിച്ചത് താനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്ത്രിയുടെ ഈ മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം.

സ്പാ ഉടമയെ കെട്ടിയിട്ടു, പെപ്പർ സ്പ്രേ അടിച്ചു; കണിമംഗലത്തെ നടുക്കിയ കവർച്ചയ്ക്ക് പിന്നിൽ മുൻ ജീവനക്കാരി! തൃശൂരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തെ പൊലീസ് കുടുക്കിയത് സിനിമാ സ്റ്റൈലിൽ

തൃശൂര്‍: കണിമംഗലത്ത് സ്പാ ഉടമയായ 57കാരിയെ വീട്ടിൽ കയറി കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ യുവതികളടങ്ങുന്ന ഏഴംഗ സംഘത്തെ തൃശൂർ സിറ്റി പൊലീസ് പിടികൂടി. ബംഗളൂരു സ്വദേശികളായ സൂസന്ന എയ്ഞ്ചൽ, സ്റ്റീഫൻ രാജ്, സൂര്യ, ഫെഡറിക്, ധനലക്ഷ്മി, ഷേർളി, സുചിത എന്നിവരെയാണ് കവർച്ച നടന്ന് മണിക്കൂറുകൾക്കുള്ളിൽ പട്ടിക്കാട് വെച്ച് പൊലീസ് സംഘം സാഹസികമായി പിടികൂടിയത്. സ്പാ ഉടമസ്ഥ നടത്തിവന്നിരുന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ ആഞ്ജലീയ എന്ന സൂസന്ന എയ്ഞ്ചലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മലയാളത്തിന് ഔദ്യോഗിക ഭാഷാ പദവി; ഗവർണർ ബില്ലിൽ ഒപ്പുവെച്ചു; സ്കൂളുകളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷ

തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റിയതിന് പിന്നാലെ, 2025-ലെ മലയാള ഭാഷാ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പുവെച്ചതോടെയാണ് ഈ അഭിമാനനേട്ടം കൈവരിച്ചത്. 2015-ൽ സമാനമായ ബില്ല് നിയമസഭ പാസാക്കിയിരുന്നെങ്കിലും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശം സംബന്ധിച്ച തർക്കങ്ങൾ കാരണം അന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. പുതിയ നിയമം നിലവിൽ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും പത്താം ക്ലാസ് വരെ മലയാളം നിർബന്ധിത ഒന്നാം

ഗുരുവായൂര്‍ ദേവസ്വം അധ്യക്ഷനായി എ.വി. ഗോപിനാഥ് ഉടന്‍ എത്തും; വടക്കന്‍ മേഖലയ്ക്ക് പരിഗണന നല്‍കി മുഖ്യമന്ത്രി; അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് അംഗീകാരം; തിരുവനന്തപുരത്തെ പ്രധാനിയ്ക്ക് തടസ്സമായത് ‘വടക്ക്’ എന്ന പരിഗണന

തൃശ്ശൂര്‍/തിരുവനന്തപുരം: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി മുന്‍ കോണ്‍ഗ്രസ് നേതാവും ജനകീയനുമായ എ.വി. ഗോപിനാഥിനെ ഉടന്‍ നിയമിക്കും. നിലവിലെ ചെയര്‍മാന്‍ പ്രൊഫ. വി.കെ. വിജയന്‍ മന്ത്രി വി.എന്‍. വാസവന് രാജി സമര്‍പ്പിച്ചതോടെയാണ് ഗോപിനാഥിന്റെ നിയമനത്തിന് വഴിയൊരുങ്ങിയത്. തിരുവനന്തപുരത്തു നിന്നുള്ള പ്രമുഖരെയും പരിഗണിച്ചിരുന്നെങ്കിലും, വടക്കന്‍ മേഖലയ്ക്കുള്ള പ്രത്യേക പരിഗണനയും ഗോപിനാഥിന്റെ ക്ലീന്‍ ഇമേജും കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് ഈ തീരുമാനമെടുത്തത്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന വ്യക്തിയെന്ന നിലയിലാണ് എ.വി. ഗോപിനാഥിന് നറുക്കുവീണത്. ഗുരുവായൂരപ്പന്റെ ഭക്തനായ

സമരത്തോട് സര്‍ക്കാര്‍ അനുഭാവം കാട്ടിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിനെ തോല്‍പ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍; വേദിയില്‍ ജോസ് കെ മാണിയും എത്തി; പിണറായി സര്‍ക്കാരിന് ‘ആരോഗ്യ ഭീഷണിയും’!

തിരുവനന്തപുരം: ശമ്പള വര്‍ദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ തിരുവനന്തപുരത്ത് നടത്തുന്ന പ്രതിഷേധം രണ്ടാം ഘട്ടത്തിലേക്ക്. സമരം ശക്തമാകുന്നതിനിടെ, കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചത് ഇടത് മുന്നണിക്കുള്ളിലും സര്‍ക്കാരിലും വലിയ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്. ഭരണപക്ഷത്തെ പ്രധാന ഘടകകക്ഷി തന്നെ സമരത്തിന് പിന്തുണയുമായെത്തിയത് ആരോഗ്യവകുപ്പിനും സര്‍ക്കാരിനും വരും ദിവസങ്ങളില്‍ വലിയ തിരിച്ചടിയായേക്കും. ശമ്പള വര്‍ദ്ധനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ നടത്തുന്ന സമരം ഭരണകൂടത്തിന്റെ അടിത്തറ ഇളക്കുന്ന

നിതീഷ് കുമാര്‍ രാജ്യസഭയിലൂടെ കേന്ദ്രമന്ത്രിയാകും? ബീഹാറിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ കേരളത്തിലെ നേതാക്കള്‍ക്ക് കോളടിക്കുമോ? കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് സാധ്യത

പട്ന/ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പടിയിറങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചന. ഇതോടെ ഉടന്‍ നടക്കാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്കും നറുക്കുവീഴുമോ എന്ന ചര്‍ച്ചകള്‍ സജീവമായി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് ആ സംസ്ഥാനങ്ങളിലെ നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് പതിവായതിനാല്‍ വലിയ പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. നിയമസഭയിലേക്ക് മത്സരിക്കാന്‍ താല്‍പ്പര്യമില്ലാത്ത പ്രമുഖ ബിജെപി നേതാക്കളെ കേന്ദ്രമന്ത്രിയാക്കുമെന്നാണ്

ഇറാന്റെ യുദ്ധക്കപ്പലിനെ ടോര്‍പ്പിഡോ അയച്ച് മുക്കി അമേരിക്ക; സ്ഥിരീകരിച്ച് ട്രംപ് ഭരണകൂടം; വന്‍ പ്രത്യാഘാതമുണ്ടാകുമെന്ന് സൂചന; ഇന്ത്യന്‍ മഹാസമുദ്രം യുദ്ധകളമാകുമോ?

വാഷിങ്ടണ്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്താരാഷ്ട്ര ജലാശയത്തിലൂടെ നീങ്ങുകയായിരുന്ന ഇറാന്‍ യുദ്ധക്കപ്പല്‍ ‘ഐആര്‍ഐഎസ് ഡെന’യെ അമേരിക്കന്‍ മുങ്ങിക്കപ്പല്‍ ആക്രമിച്ച് മുക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു ശത്രുരാജ്യത്തിന്റെ കപ്പലിനെ അമേരിക്ക ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ക്കുന്നത് ഇതാദ്യമാണ്. കപ്പല്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ പുറത്തുവിട്ടു. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റര്‍ ഹേഗ്‌സേഥ് സൈനിക നടപടി സ്ഥിരീകരിച്ചു. ‘ഞങ്ങള്‍ വിജയിക്കാനാണ് പോരാടുന്നത്’ എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ മിന്നലാക്രമണത്തെ ‘നിശ്ശബ്ദ മരണം’ എന്നാണ് വിശേഷിപ്പിച്ചത്. കടലിനടിയില്‍ നിന്ന്