പാചകവാതക വിതരണത്തിൽ കേന്ദ്രത്തിന്റെ നിർണ്ണായക നിയന്ത്രണം; ഹോട്ടലുകൾക്ക് എൽപിജി ഇല്ല; വിതരണം നിരീക്ഷിക്കാൻ പ്രത്യേക സമിതി

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക വിതരണത്തിൽ കേന്ദ്രസർക്കാരിന്റെ നിർണ്ണായക ഉത്തരവ്. പാചകവാതക വിതരണം ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടാണ് പുതിയ തീരുമാനം. ഹോട്ടലുകൾക്ക് ഇനി മുതൽ എൽപിജി നൽകില്ലെന്ന് വ്യക്തമാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നു.ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്ക് പാചകവാതക വിതരണം ഉണ്ടാകില്ല. ഇവരുടെ പരാതികൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ട സമിതി വിതരണം ഉറപ്പാക്കാൻ മേൽനോട്ടം വഹിക്കും.ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും

എഡിജിപി എം.ആര്‍. അജിത് കുമാര്‍ വീണ്ടും പോലീസിലേക്ക്; ആംഡ് പോലീസ് ബറ്റാലിയന്‍ തലപ്പത്തേക്ക് നിയമനം ഉടന്‍

തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിലെ നിയമന ഉത്തരവുകളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ വീണ്ടും പോലീസ് വകുപ്പിന്റെ തലപ്പത്തേക്ക് മടങ്ങുന്നു. സംസ്ഥാന എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയായി ഉടന്‍ നിയമിക്കും. സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പുതിയ ഉത്തരവിനെത്തുടര്‍ന്നാണ് ഈ സുപ്രധാന സ്ഥാനചലനം. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ മറ്റ് കേഡറിലുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സിഎടിയുടെ നിര്‍ണ്ണായക വിധി വന്നത്. എക്സൈസ് കമ്മീഷണര്‍, ഐഎംജി ഡയറക്ടര്‍ ജനറല്‍ തുടങ്ങിയ

അടിയന്തര സഹായത്തിന് 112″; കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ട്രോൾ മഴ ! മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ചിട്ടും വരാത്തവരാണോ ഈ പോസ്റ്റിടുന്നത്

തിരുവനന്തപുരം :” അതിക്രമം തടയുന്നതിനും അടിയന്തര സഹായത്തിനും 112 വിളിക്കാം “എന്ന അറിയിപ്പുമായി ഇന്നും കേരള പോലീസ്. അറിയിപ്പിനെ ട്രോളി പൊതു ജനങ്ങളും. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് 112 ന്റെ അറിയിപ്പ് ഇന്നും പോലീസ് നൽകിയത്.”അടിയന്തര സഹായത്തിന് വിളിക്കാം 112 “എന്ന തലക്കെ ട്ടോടുകൂടി ഇന്നു ഉച്ചയ്ക്ക് 12 മണിയോടെ പ്രസിദ്ധീകരിച്ചഈ അറിയിപ്പിനുതാഴെ മണിക്കൂറുകൾക്കുള്ളിൽതന്നെ ആയിരത്തിലേറെ  കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.ഇതിൽ ഭൂരിഭാഗവും പോലീസിനെ കളിയാക്കി കൊണ്ടുള്ളതാണെന്നു മാത്രം. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ

മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂ​ക്ഷ​വി​മ​ർ​ശ​നം: ‘കോ​ട​തി​യെ വെ​ല്ലു​വി​ളി​ക്ക​രു​ത്’ ;ബംഗാളിൽ നടക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ പോര്; കടുത്ത നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. വോട്ടർ പട്ടിക പരിഷ്കരിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ഭിന്നതയിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. “കോടതിയെ വെല്ലുവിളിക്കാൻ ധൈര്യപ്പെടരുത്” എന്ന് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീംകോടതി ബെഞ്ച് കർശന മുന്നറിയിപ്പ് നൽകി. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള ഇത്തരം തർക്കങ്ങൾ ജനാധിപത്യ പ്രക്രിയയെ തടസ്സപ്പെടുത്തുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വോട്ടർ പട്ടികയിൽ ലക്ഷക്കണക്കിന് വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വ്യാപകമായ

ഗണേഷിന്റെ വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി; രാജി ഒഴിവാക്കാന്‍ ‘പരാതിയില്ല’ എന്ന പഴുത്, ആവര്‍ത്തിച്ചാല്‍ കടുത്ത നടപടി

തി രുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സൃഷ്ടിച്ച തുടര്‍ച്ചയായ വിവാദങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗണേഷിന്റെ പ്രസ്താവനകളും കുടുംബപ്രശ്‌നങ്ങളും സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരിക്കുകയാണെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രി. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗണേഷ് കുമാര്‍ രാജിവെക്കുന്നത് സര്‍ക്കാരിനെയാകെ പ്രതിസന്ധിയിലാക്കുമെന്നതിനാല്‍, ഭാര്യ ബിന്ദു മേനോന് പരാതിയില്ല എന്ന സാങ്കേതിക പഴുത് ഉപയോഗിച്ച് തല്‍ക്കാലം പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനാണ് നീക്കം. ഇനിയും വിവാദങ്ങള്‍ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ സൃഷ്ടിച്ച തുടര്‍ച്ചയായ വിവാദങ്ങളില്‍ കടുത്ത

കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം; പുതിയ ബെഞ്ചുകൾ നിലവിൽ വന്നു

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം. ഇന്നലെ മുതൽ മാറ്റം നിലവിൽ വന്നിട്ടുണ്ട്. ക്രിമിനൽ അപ്പീൽ, വധശിക്ഷ പുനപരിശോധന, ക്രിമിനൽ റഫറൻസ്, ക്രിമിനൽ ലീവ് പെറ്റീഷൻ, ക്രിമിനൽ റിവിഷൻ എന്നിവ ഇനിമുതൽ ജസ്റ്റിസ് ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരാണ് ഡിവിഷൻ ബെഞ്ചായിരിക്കും പരിഗണിക്കുക. സിവിൽ റിട്ട് പെറ്റീഷൻ, അപ്പീൽ റിവിഷൻ, റിട്ട് അപ്പീൽ, ഒറിജിനൽ പെറ്റീഷൻ എന്നിവ ജസ്റ്റിസ് നിഷാബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ

മുഖ്യമന്ത്രിയുടെ സന്ദേശത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ല; സർക്കാരിന് ഹൈക്കോടതിയിൽ വലിയ വിജയം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മൊബൈൽ ഫോണിലൂടെ സന്ദേശം അയച്ചതിനെ ചോദ്യംചെയ്തു ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ ഹൈക്കോടതിയിൽ നിന്നുണ്ടായ ഈ വിധി വലിയ ആശ്വാസമാണ് സർക്കാരിന് നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സന്ദേശമയച്ചതിൽ സ്വകാര്യത ലംഘനമില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജിയിൽ ആരോപിക്കപ്പെട്ടപോലെ ഡാറ്റ ചോർന്നതിന് തെളിവില്ല. ഡാറ്റ കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അയച്ച സന്ദേശത്തിൽ രാഷ്ട്രീയമില്ല എന്നും സന്ദേശം ഇനി

കോഴിക്കോടിന്റെ നഗരഭംഗി ആസ്വദിക്കാന്‍ ഇനി ഇരട്ടപ്പേരന്‍; കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസ് മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു

കോഴിക്കോട്: മാനാഞ്ചിറയുടെയും കടപ്പുറത്തിന്റെയും നഗരവീഥികളുടെയും വശ്യത ഇനി ഇരട്ടി മധുരത്തോടെ നുകരാം. കോഴിക്കോട് നഗരത്തിലെ ടൂറിസം സാധ്യതകള്‍ക്ക് പുതിയ വേഗത പകര്‍ന്ന് കെഎസ്ആര്‍ടിസിയുടെ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സിറ്റി ബസ് സര്‍വീസ് ആരംഭിച്ചു. പദ്ധതിയുടെ ഫ്‌ലാഗ് ഓഫ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സ്വിച്ച് മൊബിലിറ്റി കമ്പനിയുടെ അത്യാധുനിക ഇലക്ട്രിക് ബസാണ് കോഴിക്കോടിന്റെ തെരുവുകളെ ഇനി വര്‍ണാഭമാക്കുക. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ നഗരക്കാഴ്ചകള്‍ കാണാന്‍ അവസരമൊരുങ്ങുന്നത്. നിലവില്‍ തിരുവനന്തപുരം, കൊച്ചി,

രാജിയില്ല, ഗണേഷിന് മുഖ്യമന്ത്രിയുടെ രക്ഷാകവചം; രണ്ടാം സീറ്റ് മോഹം ഉപേക്ഷിക്കണം, പത്തനാപുരത്ത് ഗണേഷ് തന്നെ മത്സരിക്കും

തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് മുഖ്യമന്ത്രിയുടെ അഭയം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതോടെ തല്‍ക്കാലം രാജി വെക്കേണ്ടതില്ലെന്ന ആശ്വാസകരമായ നിര്‍ദ്ദേശമാണ് ഗണേഷിന് ലഭിച്ചിരിക്കുന്നത്. വാളകത്തെ വീട്ടിലുണ്ടായ പ്രശ്നങ്ങള്‍ കേവലം ‘കുടുംബ പ്രശ്നം’ മാത്രമായി കണ്ട് ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെയും മുന്നണിയുടെയും തീരുമാനം. എന്നാല്‍, ഈ ഒത്തുതീര്‍പ്പിന് ഗണേഷ് കുമാര്‍ നല്‍കേണ്ടി വരിക വലിയ രാഷ്ട്രീയ വിലയാണെന്നാണ് സൂചന. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍

കോടതി പരിസരത്തെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഐതിഹാസിക വിജയം; കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തിയ നിയമപോരാട്ടം വെറുതെയായില്ല; സിആര്‍ ബിജുവിനും ടീമിനും കൈയ്യടിക്കാം

തിരുവനന്തപുരം: കോടതി പരിസരത്തെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നടത്തിയ നിയമപോരാട്ടത്തിന് ഐതിഹാസിക വിജയം. ക്രമസമാധാന പരിപാലന രംഗത്ത് പൊലീസിനുണ്ടായിരുന്ന കൈവിലങ്ങ് അഴിച്ച സുപ്രീംകോടതി വിധി, അസോസിയേഷന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കൂടി ഫലമാണ്. മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ ഗൗരവതരമായ സാഹചര്യങ്ങളില്‍ കോടതി വളപ്പില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന സുപ്രീംകോടതി ഭേദഗതി പൊലീസിന് വലിയ കരുത്തായി മാറുന്നു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജുവിന്റെ നേരിട്ടുള്ള ഇടപെടലുകളും