ചായ കിട്ടാത്തതിന് അരുംകൊല! മരുമകളെ വെട്ടി വീഴ്ത്തി ഭർതൃമാതാവ്; കൊലപാതകം വിറകുവെട്ടുന്ന കത്തികൊണ്ട്!

നിലമ്പൂർ: നിലമ്പൂർ കുണ്ടുങ്ങലിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്തയെ (70) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 6.30-ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.  രാവിലെ പലവട്ടം ചായ ചോദിച്ചിട്ടും മരുമകൾ നൽകിയില്ലെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും ശാന്ത പൊലീസിന് മൊഴി നൽകി. പ്രകോപിതയായ ശാന്ത വീട്ടിലുണ്ടായിരുന്ന വിറക് വെട്ടുന്ന കത്തി ഉപയോഗിച്ച് റിജിലയെ ആക്രമിക്കുകയായിരുന്നു. റിജിലയുടെ രണ്ട് പെൺമക്കളുടെ മുന്നിൽ വെച്ചായിരുന്നു ക്രൂരമായ ആക്രമണം

റിയാസിന്റെ രാഷ്ട്രീയ ഭാവിക്ക് കല്ലുകടിയാകാന്‍ സാധ്യതയുള്ള സകലരെയും അതിസമര്‍ത്ഥമായി ‘ക്യാപ്റ്റന്‍’ പുകച്ചുപുറത്താക്കി; വിഎസും കോടിയേരി ഫാക്ടറുമില്ല; പ്രഭാവം പിണറായിയ്ക്ക് മാത്രം

തിരുവനന്തപുരം: സി.പി.എമ്മില്‍ ഇനി ഒരേയൊരു സൂര്യന്‍ മാത്രം; അത് പിണറായി വിജയനാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍, പാര്‍ട്ടിയിലെ പഴയ അധികാര കേന്ദ്രങ്ങളെയും വിരുദ്ധ സ്വരങ്ങളെയും നിഷ്‌കരുണം വെട്ടിനിരത്തി ‘പിണറായിസം’ അതിന്റെ പൂര്‍ണ്ണരൂപം പ്രാപിച്ചിരിക്കുന്നു. വി.എസ്. അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ മലമ്പുഴയില്‍ തഴഞ്ഞതും കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തിയതും ഇതിന്റെ വ്യക്തമായ സൂചനയാണ്. വി.എസ് എന്ന വികാരം വോട്ടാക്കാന്‍ അരുണ്‍കുമാര്‍ എത്തുമെന്ന് പ്രവര്‍ത്തകര്‍ കരുതിയെങ്കിലും മുഖ്യമന്ത്രിയുടെ ‘നോ’ പട്ടികയില്‍ അരുണ്‍കുമാര്‍

ഓസ്‌കറിൽ ചരിത്രം കുറിച്ച് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’! മികച്ച സംവിധായകൻ പോൾ തോമസ് ആൻഡേഴ്സൺ; ഛായാഗ്രഹണത്തിൽ റെക്കോർഡിട്ട് ഓട്ടം ഡ്യൂറൾഡ്; സിന്നേഴ്സിനെ പിന്നിലാക്കി പുരസ്‌കാര നേട്ടം!

ലോസ് ഏഞ്ചൽസ്: ചലച്ചിത്ര ലോകം കാത്തിരുന്ന 98-ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിലൂടെ പോൾ തോമസ് ആൻഡേഴ്സൺ സ്വന്തമാക്കി. പ്രധാന പുരസ്‌കാരങ്ങൾ  മികച്ച നടൻ: മൈക്കൽ ബി ജോർദാൻ (ചിത്രം: സിന്നേഴ്സ്) മികച്ച നടി: ജെസ്സി ബക്ലി (ചിത്രം: ഹംനറ്റ്) മികച്ച സഹനടൻ: ഷോൺ പെൻ (ചിത്രം: വൺ ബാറ്റിൽ ആഫ്റ്റർ അനദർ) മികച്ച

തൃശ്ശൂരില്‍ സിറ്റിങ് എം.എല്‍.എ. പി. ബാലചന്ദ്രന് പകരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍; മന്ത്രിമാരെല്ലാം മത്സരിക്കും; സിപിഐ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇങ്ങനെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ആകെയുള്ള 25 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍, മന്ത്രി കെ. രാജന് പ്രത്യേക ഇളവ് നല്‍കിയതും തൃശ്ശൂരിലെ അപ്രതീക്ഷിത മാറ്റവുമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കാനിരിക്കെ, തികഞ്ഞ വിജയപ്രതീക്ഷയിലാണ് പാര്‍ട്ടി. പുതുമുഖങ്ങളും പരീക്ഷണങ്ങളും തൃശ്ശൂരില്‍ സിറ്റിങ് എം.എല്‍.എ. പി. ബാലചന്ദ്രന് പകരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണനെ ഇറക്കിയതാണ് പട്ടികയിലെ പ്രധാന സര്‍പ്രൈസ്. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിലൂടെ

യുഎഇയിൽ വ്യാജപ്രചാരണം നടത്തിയ 10 പേർ പിടിയിൽ; അടിയന്തര വിചാരണയ്ക്ക് ഉത്തരവ്

അബുദാബി: ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും കൃത്രിമ ദൃശ്യങ്ങളും പ്രചരിപ്പിച്ച പത്ത് പേരെ യുഎഇയിൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ ഇവർക്കെതിരെ അടിയന്തര വിചാരണ നടത്താനാണ് യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി നിർദ്ദേശിച്ചത്. മേഖലയിലെ അശാന്തമായ സാഹചര്യം മുതലെടുത്ത് രാജ്യത്തിൻ്റെ സുരക്ഷയെയും സമാധാനത്തെയും ബാധിക്കുന്ന തരത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ പ്രചാരണം നടത്തിയതിനാണ് നടപടി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ പ്രതിരോധിക്കുന്ന യഥാർത്ഥ ദൃശ്യങ്ങൾക്കൊപ്പം,

തന്നെ വേട്ടയാടുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്; ബിജെപി ആരോപണങ്ങൾക്ക് മറുപടിയുമായി വി.എസ്. ശിവകുമാർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ കൃത്യമായി ലക്ഷ്യംവെച്ച് വേട്ടയാടുകയാണെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാർ. തന്നെ മാത്രം എന്തുകൊണ്ട് വേട്ടയാടുന്നു എന്നും അദ്ദേഹം ചോദിക്കുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വി എസ് ശിവകുമാറിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മതേതര വിശ്വാസികളെ തന്നിൽ നിന്നും അകറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് തിരുവനന്തപുരം ഡിസിസി മുൻ പ്രസിഡന്റ് കൂടിയായ ശിവകുമാർ ആരോപിച്ചു. തന്റെ രാഷ്ട്രീയ ഗുരുവായ ലീഡർ കെ കരുണാകരൻ കോൺഗ്രസ് വിട്ടുപോയപ്പോൾപോലും

പിണറായിയും മന്ത്രിമാരും കളത്തിലേക്ക്, അമ്പരപ്പിച്ച് ഷറഫലിയും; സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം: നവകേരള നിര്‍മ്മിതിക്ക് കരുത്തുപകരാന്‍ ജനകീയ മുഖങ്ങളെ അണിനിരത്തി സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ലോകം നെഞ്ചേറ്റിയ വികസന കുതിപ്പിന് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ ഫുട്‌ബോള്‍ മൈതാനത്തെ ഇതിഹാസം യു. ഷറഫലി വരെ ഉള്‍പ്പെടുന്ന വന്‍നിരയാണ് ഇക്കുറി ജനവിധി തേടുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഭരണത്തുടര്‍ച്ചയുടെ ആത്മവിശ്വാസവുമായി മുഖ്യമന്ത്രിയും 11 മന്ത്രിമാരും ഇക്കുറി പോരാട്ടവീഥിയലുണ്ട്. 54 സിറ്റിംഗ് എംഎല്‍എമാരെ നിലനിര്‍ത്തിയ പട്ടികയില്‍ കരുത്തുറ്റ യുവനിരയ്ക്കും വനിതകള്‍ക്കും

തൃശ്ശൂരില്‍ സിറ്റിങ് എം.എല്‍.എ. പി. ബാലചന്ദ്രന് പകരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്‍; മന്ത്രിമാരെല്ലാം മത്സരിക്കും; സിപിഐ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇങ്ങനെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. ആകെയുള്ള 25 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍, മന്ത്രി കെ. രാജന് പ്രത്യേക ഇളവ് നല്‍കിയതും തൃശ്ശൂരിലെ അപ്രതീക്ഷിത മാറ്റവുമാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കാനിരിക്കെ, തികഞ്ഞ വിജയപ്രതീക്ഷയിലാണ് പാര്‍ട്ടി. പുതുമുഖങ്ങളും പരീക്ഷണങ്ങളും തൃശ്ശൂരില്‍ സിറ്റിങ് എം.എല്‍.എ. പി. ബാലചന്ദ്രന് പകരം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണനെ ഇറക്കിയതാണ് പട്ടികയിലെ പ്രധാന സര്‍പ്രൈസ്. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിലൂടെ

ഇനി 23 ദിവസം മാത്രം; കേരളം ഏപ്രില്‍ 9-ന് വിധിയെഴുതും; ജനവിധി മെയ് 4-ന്; സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ നെട്ടോട്ടമോടി മുന്നണികള്‍; പത്രിക നല്‍കാന്‍ ഇനി വെറും 8 നാള്‍ മാത്രം

ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിരാമം; സംസ്ഥാനം വീണ്ടും ആവേശകരമായ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന് നടക്കും. കേരളം ആരെ വാഴിക്കുമെന്നറിയാനുള്ള വോട്ടെണ്ണല്‍ മെയ് നാലിന് നടക്കും. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറാണ് സംസ്ഥാനത്തിന്റെ നെഞ്ചിടിപ്പേറ്റുന്ന തീയതികള്‍ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം പോലും പൂര്‍ത്തിയാകാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം. മാര്‍ച്ച് 16-ന് ഗസറ്റ് വിജ്ഞാപനം വരുന്നതോടെ പത്രിക നല്‍കാന്‍ മുന്നണികള്‍ക്ക് മുന്നിലുള്ളത് വെറും എട്ടുദിവസം

ആർ.സി.സി നിയമന ക്രമക്കേട്: ചീഫ് നഴ്സിംഗ് ഓഫീസറുടെ നൈറ്റിംഗേൽ അവാർഡ് പിൻവലിക്കണമെന്ന് രാഷ്ട്രപതിക്ക് നിവേദനം

RCC

തിരുവനന്തപുരം: തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ (ആർ സി സി )ലെ സ്റ്റാഫ് നേഴ്സുമാരുടെ കരാർ നിയമന ക്രമക്കേടിൽ കുറ്റക്കാരി എന്ന് കണ്ടെത്തിയ ചീഫ് നേഴ്സിങ് ഓഫീസർ ആർ.ശ്രീലേഖയ്ക്ക് 2016ൽ രാഷ്ട്രംനൽകിയ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് പിൻവലിക്കണമെന്ന് രാഷ്ട്രപതിക്ക് നിവേദനം. കരാർ നിയമനത്തിലെ ക്രമക്കേടുകളെ കുറിച്ച് പരാതി നൽകിയ തിരുവനന്തപുരം നഗരസഭ മെഡിക്കൽ കോളേജ് വാർഡ് മുൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ ശ്രീകാര്യം ജി എസ് ശ്രീകുമാറാണ് രാഷ്ട്രപതിക്ക് ഇത് സംബന്ധിച്ച് നിവേദനം നൽകിയിട്ടുള്ളത്.  നഴ്സിംഗ്