വിവാഹ വാഗ്ദാനം നൽകി പീഡനം: മാട്രിമോണിയൽ സൈറ്റുകൾ വഴി സ്ത്രീകളെ വലയിലാക്കുന്ന വിരുതൻ അറസ്റ്റിൽ

കൊച്ചി: വിവാഹപരസ്യ സൈറ്റുകള്‍ വഴി പരിചയപ്പെടുന്ന സ്ത്രീകൾക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന വിരുതൻ പോലീസിന്റെ പിടിയിലായി. കാസർകോട് നെടുങ്കനാല്‍ മലങ്കാവ് സ്വദേശി സന്തോഷ് ജോസ് ആണ് പിടിയിലായത്.  ഇയാൾക്ക് 58 വയസ് പ്രായമുണ്ട്.  എറണാകുളം നോർത്ത് പൊലീസാണ് സന്തോഷ്‌ ജോസിനെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ 59 കാരിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച പരാതിയിലായിരുന്നു അറസ്റ്റ്. വിവാഹ പരസ്യ സൈറ്റുകളിൽ നിന്നും  സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ചു അവരുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചതിനുശേഷം

മുഖ്യമന്ത്രിപ്പൊരിന് ചൂടേറി; കെസിയുടെ ഡോക്യുമെന്ററി തടഞ്ഞു, സതീശനെ പിന്തുണച്ച് ലീഗ്; കോണ്‍ഗ്രസില്‍ പടലപ്പിണക്കം രൂക്ഷം

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് അനുകൂലമായതോടെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വടംവലി മറനീക്കി പുറത്തുവരുന്നു. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നീ പ്രമുഖ നേതാക്കളെ കേന്ദ്രീകരിച്ച് ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുമ്പോള്‍, അണിയറയില്‍ നാടകീയ നീക്കങ്ങളാണ് അരങ്ങേറുന്നത്. എക്‌സിറ്റ് പോളുകള്‍ ഭരണമാറ്റം പ്രവചിച്ച പശ്ചാത്തലത്തില്‍, അധികാരം കൈപ്പിടിയിലൊതുക്കാന്‍ ഓരോ പക്ഷവും കരുക്കള്‍ നീക്കിത്തുടങ്ങിയത് വോട്ടെണ്ണലിന് മുന്‍പേ മുന്നണിയില്‍ അസ്വസ്ഥത പടര്‍ത്തിയിരിക്കുകയാണ്. കെ.സി. വേണുഗോപാലിനെ കേന്ദ്രീകരിച്ച് തയ്യാറാക്കിക്കൊണ്ടിരുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പാതിവഴിയില്‍

ഹാട്രിക് പ്രതീക്ഷയില്‍ സിപിഎം ദേശീയ നേതൃത്വവും; എക്സിറ്റ് പോളുകളെ തള്ളി സിപിഎം; ഭരണത്തുടര്‍ച്ചയില്‍ ഉറച്ച പ്രതീക്ഷയോടെ ഇടതുമുന്നണി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ കേരളം വലിയ ചര്‍ച്ചകളിലാണ്. ഒട്ടുമിക്ക സര്‍വ്വേകളും യുഡിഎഫിന് നേരിയ മുന്‍തൂക്കം പ്രവചിക്കുമ്പോഴും, ആ കണക്കുകളെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് സിപിഎം നേതൃത്വം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും ജനവിധി ഇടതുമുന്നണിക്ക് അനുകൂലമാകുമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കുന്നു. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ഒരിടത്തും പ്രതിഫലിച്ചിട്ടില്ലെന്നും ആത്മവിശ്വാസത്തോടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്നുമാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് തുടര്‍ച്ചയായ

കേരളം വെന്തുരുകുന്നു; മേയ് മാസത്തിലും അത്യുഷ്ണം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; ഉഷ്ണതരംഗ ഭീഷണിയില്‍ രാജ്യം

ന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍ച്ചൂട് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍, വരാനിരിക്കുന്ന മേയ് മാസവും ആശ്വാസകരമാകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ  മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ ദിവസം ഉഷ്ണതരംഗം അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഐ.എം.ഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ മഹാപത്ര അറിയിച്ചു. കേരളത്തില്‍ ഇതിനോടകം തന്നെ ഉയര്‍ന്ന താപനില ജനജീവിതം ദുസ്സഹമാക്കിയിരിക്കെ, വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടി വരുമെന്നാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. ഹിമാലയന്‍ താഴ്വരകള്‍, കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങള്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവടങ്ങളില്‍

രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കേറ്റ തിരിച്ചടിയോ?

അലഹബാദ്: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഒരു നിയമപോരാട്ടത്തിന്റെ അധ്യായത്തിനാണ് അന്ത്യം കുറിക്കുന്നത്. 2025-ല്‍ രാഹുല്‍ ഗാന്ധി നടത്തിയതായി പറയപ്പെടുന്ന ഒരു പ്രസ്താവനയെ ചൊല്ലിയുള്ള വിവാദം കോടതി മുറിയില്‍ തകര്‍ന്നടിയുമ്പോള്‍, അത് രാഷ്ട്രീയ വിമര്‍ശനങ്ങളെ ക്രിമിനല്‍ കുറ്റമായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയായി മാറുന്നു. രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളിലെ ഓരോ വാക്കും നിയമത്തിന്റെ നൂലാമാലകളില്‍ കുടുക്കി അവരെ

ചൂടുകാലം ആനയ്ക്കും കലിപ്പ്; അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും മരണം; പാമ്പിന് പിന്നാലെ ആനഭീതിയില്‍ കേരളം

തൃശൂര്‍: വേനല്‍ച്ചൂടിന്റെ കാഠിന്യം മനുഷ്യരെയെന്നപോലെ മൃഗങ്ങളെയും അക്രമാസക്തരാക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാട് പാമ്പിന്‍ പേടിയിലായിരുന്നെങ്കില്‍, ഇപ്പോള്‍ ആനകളുടെ അപ്രതീക്ഷിത പ്രകോപനങ്ങള്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തൃശൂര്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലും അങ്കമാലി കിടങ്ങൂരിലും വെള്ളിയാഴ്ച ആനകള്‍ ഇടഞ്ഞത് വന്‍ ദുരന്തങ്ങള്‍ക്കാണ് വഴിവെച്ചത്. ഇരിങ്ങാലക്കുടയില്‍ പാപ്പാനും അങ്കമാലിയില്‍ ലോറി ഡ്രൈവറുമാണ് ആനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ‘വാഴ്വാടി കാശിനാഥന്‍’ എന്ന ആനയാണ് വെള്ളിയാഴ്ച ഉച്ചയോടെ അക്രമാസക്തനായത്. ആനയുടെ ചവിട്ടേറ്റ്

ആദിത്യന്റേത് കൊലപാതകമോ? കേസ് ഒതുക്കാന്‍ രാഷ്ട്രീയ നീക്കം; നീതി അകലുന്നു, ദുരൂഹതയൊഴിയാതെ ബംഗളൂരു മരണം

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒരു സാധാരണ കുടുംബത്തിന്റെ പ്രതീക്ഷകളാണ് ബംഗളൂരുവിലെ നഴ്‌സിംഗ് കോളേജ് ഹോസ്റ്റലില്‍ ഒരു മുഴം കയറില്‍ ഒടുങ്ങിയത്. അരുവിക്കര സ്വദേശി ആദിത്യന്റെ മരണം ആത്മഹത്യയാണെന്ന് കോളേജ് അധികൃതര്‍ ഉറപ്പിച്ചു പറയുമ്പോഴും, കുടുംബം ഉന്നയിക്കുന്ന ഗൗരവകരമായ ആരോപണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വലിയൊരു ഗൂഢാലോചനയിലേക്കാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കപ്പെടുമെന്ന ഭയത്തിലാണ് ഈ നിര്‍ദ്ധന കുടുംബം ഇപ്പോള്‍ കഴിയുന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കോളേജ് എന്ന വസ്തുത പുറത്തു വന്നതോടെ, അന്വേഷണം വഴിമുട്ടുമോ എന്ന

പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന് ഇനി സ്ഥാനമില്ലെ; അധിനിവേശത്തിന് തുനിഞ്ഞാല്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലായിരിക്കും ഇടം; പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധമുനമ്പില്‍; അമേരിക്കയ്‌ക്കെതിരെ കടുത്ത വെല്ലുവിളിയുമായി പുതിയ ഇറാനിയന്‍ നേതൃത്വം

ടെഹ്‌റാന്‍: പിതാവ് അലി ഖമേനിയുടെ വിയോഗത്തിന് പിന്നാലെ ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് എത്തിയ മുജ്തബ ഖമേനി, നയതന്ത്രത്തിന്റെ ലോകത്തേക്ക് ചുവടുവെക്കുന്നത് അമേരിക്കയോടുള്ള കടുത്ത യുദ്ധപ്രഖ്യാപനത്തോടെയാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന് ഇനി സ്ഥാനമില്ലെന്നും അധിനിവേശത്തിന് തുനിഞ്ഞാല്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് സമുദ്രത്തിന്റെ അടിത്തട്ടിലായിരിക്കും ഇടമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസ്താവന പശ്ചിമേഷ്യയില്‍ വീണ്ടും കനലുകള്‍ കോരിയിട്ടിരിക്കുകയാണ്. നാഷണല്‍ പേര്‍ഷ്യന്‍ ഗള്‍ഫ് ദിനത്തോടനുബന്ധിച്ച് അദ്ദേഹം പുറപ്പെടുവിച്ച സന്ദേശം കേവലം ഒരു പ്രസംഗമല്ല, മറിച്ച് മാറുന്ന ഇറാനിയന്‍ രാഷ്ട്രീയത്തിന്റെ കൃത്യമായ സൂചനയാണ് നല്‍കുന്നത്.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലായിരുന്ന നഴ്സ് ആര്യമോൾ മരിച്ചു

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരംമരണം റിപ്പോർട്ട് ചെയ്തു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയൻ്റെയും അമ്പിളിയുടെയും മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.  നഴ്സായി ജോലി ചെയ്തിരുന്ന ആര്യമോൾ വിദേശത്ത് ജോലിക്കായി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി ബെംഗളൂരുവിലെ ജോലി രാജിവച്ച് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ഒരു മാസം മുൻപാണ് ആര്യമോൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.ആദ്യഘട്ടത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമായതോടെ

ഇന്ധന പ്രതിസന്ധി: ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെ പുകഴ്ത്തി പാക് മന്ത്രി; തന്ത്രപരമായ എണ്ണശേഖരം ഇന്ത്യയ്ക്ക് തുണയായെന്ന് വെളിപ്പെടുത്തൽ

ഇസ്ലാമാബാദ്: രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയെയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണത്തെയും പുകഴ്ത്തി പാകിസ്താൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്. ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോൾ, ഇന്ത്യ കൈക്കൊണ്ട തന്ത്രപരമായ നീക്കങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ആശ്വാസമായെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സാമ്പത്തിക അന്തരം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് 600 ബില്യൺ ഡോളറിന്റെ വിദേശനാണ്യ ശേഖരം ഉണ്ടെന്നും, ഇത്