കെ റെയില്‍ കുറ്റികള്‍ എടുത്തു മാറ്റുന്ന മുഖ്യമന്ത്രി; മലയിടം തുരുത്തില്‍ നിന്നും പിന്മാറാന്‍ പോലീസിനോട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി ചെന്നിത്തല; മലയിടം തുരുത്തില്‍ കുടിയൊഴിയുന്നവര്‍ക്ക് കിടപ്പാടം കിട്ടും; സര്‍ക്കാര്‍ സമവായത്തിന്; എങ്ങും കൈയ്യടി; പിണറായിസം ടീം യുഡിഎഫിലേക്ക് വഴിമാറുമ്പോള്‍; സതീശന്‍ സര്‍ക്കാരിന്റേത് ‘ഗംഭീര തുടക്കം’

കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ഒരു വലിയ ഭാവമാറ്റത്തിന് പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുകയാണ്. ബലം പ്രയോഗിച്ചും ധാര്‍ഷ്ട്യം കാണിച്ചും ജനങ്ങളെ അടിച്ചമര്‍ത്തുന്ന ‘പിണറായിസം’ എന്ന ശൈലിക്ക് അന്ത്യം കുറിച്ച്, ജനവികാരം മാനിക്കുന്ന തികച്ചും ജനകീയമായ ഒരു ഭരണരീതിയിലേക്ക് കാര്യങ്ങള്‍ വഴിമാറുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് തിരുവനന്തപുരത്തു നിന്നും കൊച്ചിയില്‍ നിന്നും പുറത്തുവരുന്നത്. അധികാരമേറ്റ ഉടന്‍ തന്നെ ജനങ്ങളുടെ നെഞ്ചില്‍ തറച്ചിരുന്ന കെ-റെയില്‍ അതിരടയാള കുറ്റികള്‍ എടുത്തുമാറ്റാന്‍ ഉത്തരവിട്ട മുഖ്യമന്ത്രി വി.ഡി. സതീശന്റെ നടപടി പുതിയ ഭരണമാറ്റത്തിന്റെ ആദ്യ

ഒടുവില്‍ അശോകിന്റെ ‘പ്രവചനം’ ഫലിക്കും; ഡോ. ബി. അശോക് ഐ.എ.എസിനെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് തിരിച്ചെടുക്കാന്‍ സതീശന്‍ സര്‍ക്കാരിന്റെ തീരുമാനം; ഉന്നത പദവി നല്‍കും

തിരുവനന്തപുരം: കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ സെക്രട്ടേറിയറ്റ് ഇടനാഴികളെയും രാഷ്ട്രീയ കേന്ദ്രങ്ങളെയും ഒരുപോലെ പിടിച്ചുകുലുക്കിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോകിന്റെ സസ്പെന്‍ഷന്‍ കസേരക്കളിക്ക് അന്ത്യം. ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വായ്മൂടിക്കെട്ടാന്‍ നോക്കിയ മുന്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടിയെ ഒരൊറ്റ ഫയല്‍ തീര്‍പ്പാക്കലിലൂടെ വെട്ടിനിരത്തിക്കൊണ്ട്, അശോകിനെ സര്‍വീസിലേക്ക് സൌമനസ്യം തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ കടുംവെട്ട് തീരുമാനമെടുത്തു. സസ്പെന്‍ഷന്‍ ഉത്തരവ് പൂര്‍ണ്ണമായി റദ്ദാക്കുന്നതിനൊപ്പം ഭരണസിരാകേന്ദ്രത്തില്‍ അതീവ നിര്‍ണ്ണായകമായ ‘താക്കോല്‍ സ്ഥാനം’

സഭകളുമായുള്ള കെ.വി. തോമസിന്റെ കെട്ടുറപ്പ്: ബിജെപിയുടെ ക്രിസ്ത്യന്‍ ഔട്ട് റീച്ച് ചുമതല കെ.വി. തോമസിനാകുമോ? ഡല്‍ഹി ചര്‍ച്ചകള്‍ക്ക് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങള്‍ എന്ത്?

ഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ദേശീയ തലസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വലിയൊരു കൂടുമാറ്റത്തിലേക്കാണ്. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായി മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് നടത്തിയ കൂടിക്കാഴ്ച വെറുമൊരു സൌഹൃദ സന്ദര്‍ശനമല്ലെന്നും, അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. കേരളത്തില്‍ ബിജെപി ഏറെക്കാലമായി ലക്ഷ്യമിടുന്ന ‘ക്രിസ്ത്യന്‍ ഔട്ട് റീച്ച്’ പ്രോഗ്രാമിന്റെ സംസ്ഥാനത്തെ പ്രധാന ചുമതലക്കാരനായി കെ.വി. തോമസ് മാറിയേക്കുമെന്നാണ് ഡല്‍ഹിയിലെ രാഷ്ട്രീയ വൃത്തങ്ങള്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുറഹീമിന്റെ മോചന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കും; റിയാദില്‍ നിന്നും ശുഭവാര്‍ത്തയ്ക്കായി കേരളം

കൊച്ചി: നിയമപോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും മലയാളി കാരുണ്യത്തിന്റെയും സമാനതകളില്ലാത്ത ചരിത്രമെഴുതിയ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ ജയില്‍ മോചനം തൊട്ടരികില്‍. സൗദി അറേബ്യയിലെ റിയാദിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അഴികള്‍ക്കുള്ളില്‍ കഴിയുന്ന റഹീമിന്റെ ഔദ്യോഗിക മോചന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് റിയാദില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെ (സൗദി സമയം രാവിലെ 9:30) സൗദിയിലെ ജയില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതോടെ ഉത്തരവ് സംബന്ധിച്ച അന്തിമ വിജ്ഞാപനം

വി.ഡി. സതീശന്‍ മന്ത്രിസഭ: വകുപ്പുവിഭജനം പൂര്‍ത്തിയായി; ചെന്നിത്തലയ്ക്ക് ആഭ്യന്തരം, മുരളീധരനും അനിൽകുമാറിനും കോളടിച്ചു!

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അധികാരമേറ്റ വി.ഡി. സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂര്‍ത്തിയായി. അവസാന നിമിഷം വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, തുടക്കത്തില്‍ പ്രചരിച്ച സൂചനകളില്‍ നിന്ന് വലിയ അഴിച്ചുപണികളോടെയാണ് അന്തിമ പട്ടിക പുറത്തുവന്നിരിക്കുന്നത്. പൊതുഭരണം, ധനം, നിയമം, തുറമുഖം, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ലോട്ടറി എന്നീ സുപ്രധാന വകുപ്പുകള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്നെ കൈകാര്യം ചെയ്യും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ആഭ്യന്തര, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കാണ്. കയര്‍ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനുണ്ടാകും. സണ്ണി ജോസഫിന്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക് വീണ്ടും കൂട്ടപ്പരോൾ ; അനുവദിച്ചത് പിണറായി സർക്കാർ

കാസർഗോഡ് : പെരിയയിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക്‌ വീണ്ടും പരോൾ. ഒന്നാം പ്രതി പീതാംബരൻ ഉൾപ്പടെ അഞ്ച് പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. പ്രതികൾക്ക്‌ വീട്ടിൽ പോകാനും അനുമതി നൽകിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള പരോളെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. പ്രതികൾക്ക് നിരന്തരമായി പരോൾ ലഭിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഇതേ സംബന്ധിച്ച് ആഭ്യന്തര വകുപ്പിനെ പരാതി അറിയിച്ചിട്ടുണ്ടെന്നും കൊല്ലപ്പെട്ട ശരത് ലാലിൻ്റെ പിതാവ് സത്യനാരായണൻ പറഞ്ഞു. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി

‘മകുടി ഊതുന്ന മോദി’ ; പ്രധാനമന്ത്രിയെ വംശീയമായി അധിക്ഷേപിച്ച് നോർവീജിയൻ പത്രം

ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന രീതിയിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ച് നോർവീജിയൻ പത്രം. കൈയിൽ മകുടിയുമായി പാമ്പാട്ടിയെ പോലെ അദ്ദേഹം ഇരിക്കുന്ന തരത്തിലാണ് കാർട്ടൂണിൽ ഉള്ളത് . ആഫ്റ്റർ പോസ്റ്റൻ എന്ന ദിനപത്രമാണ് മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഷീറ്റ് വിരിച്ച് നിലത്തിരുന്നു കൊണ്ട് മകുടി ഊതുന്ന മോദിയെയാണ് ചിത്രത്തിൽ കാണുന്നത് . കൂടയിൽ നിന്ന് പാമ്പിന്‍റെ രൂപത്തിൽ ഉയർന്നു നിൽക്കുന്ന ഇന്ധന പൈപ്പും ഫോട്ടോയിലുണ്ട് . ബുദ്ധിമാനെങ്കിലും, കുറച്ച് അലോസരമുണ്ടാക്കുകയും ചെയ്യുന്ന ഒരാൾ

ജി. സുധാകരന്‍ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു; നാളെ സഭയില്‍ പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ; പിണറായി വിജയന്‍ എത്തുമോ എന്ന് കാത്തിരുന്ന് രാഷ്ട്രീയ കേരളം

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും നിയമസഭാംഗവുമായ ജി. സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ (ലോക്ഭവന്‍) നടന്ന അതീവ പ്രാധാന്യമുള്ള ഔദ്യോഗിക ചടങ്ങില്‍ ഗവര്‍ണര്‍ ആണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍, മന്ത്രിസഭയിലെ മറ്റ് സുപ്രധാന അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ നേരിട്ട് സംബന്ധിച്ചു. പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് ജി. സുധാകരന്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന മുഴുവന്‍ പുതിയ

ഫേസ്ബുക്ക് പോസ്റ്റും രക്ഷിച്ചില്ല! പിണറായിയുടെ അടുപ്പക്കാരായ പോലീസ് നേതാക്കൾ തെറിച്ചു; ഇനി യൂണിഫോമിൽ റോഡിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും അഭിവാദ്യമർപ്പിച്ച് ഫേസ്ബുക്ക് പേജിൽ കാർഡ് ഇട്ടെങ്കിലും ഫലമുണ്ടായില്ല. സി ആർ ബിജുവിനെ ലോക്കൽ പോലീസിലേക്ക് മാറ്റി അധികൃതർ. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് സി ആർ ബിജു. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് കൊച്ചി സിറ്റിയിലെ സബ് ഇൻസ്‌പെക്ടർ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷമായി സ്പെഷ്യൽ ബ്രാഞ്ചിലാണ് ബിജു ജോലി ചെയ്തുവരുന്നത്. യൂണിഫോം വേണ്ടാത്ത ജോലിയാണിത്.അതുകൊണ്ടുതന്നെ നീണ്ട ജുബ്ബയാണ് സ്ഥിരം വേഷം.

പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്‌സി എന്ന സിന്ധു രാജ്യാന്തര ലഹരി-ലൈംഗിക റാക്കറ്റിന്റെ പ്രധാന സൂത്രധാര; മോഡലിങ്ങിന്റെയും ബ്യൂട്ടിപാര്‍ലര്‍ ജോലികളുടെയും മറവില്‍ മലയാളി യുവതികളെ ദുബായിലേക്ക് കടത്തി രാജ്യാന്തരതലത്തില്‍ പെണ്‍വാണിഭം; ഇന്റര്‍പോളും വരും; പ്രമുഖ ആക്ടേഴ്‌സും കുടുങ്ങും

കൊച്ചി: മോഡലിങ്ങിന്റെയും ബ്യൂട്ടിപാര്‍ലര്‍ ജോലികളുടെയും മറവില്‍ മലയാളി യുവതികളെ ദുബായിലേക്ക് കടത്തി രാജ്യാന്തരതലത്തില്‍ പെണ്‍വാണിഭം നടത്തുന്ന വന്‍ സെക്‌സ് റാക്കറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസം മുംബൈയില്‍ നിന്ന് അറസ്റ്റിലായ, ദുബായില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂര്‍ കോട്ടപ്പടി സ്വദേശിനി സ്റ്റോയ്‌സി എന്ന സിന്ധു (56) ആണ് ഈ രാജ്യാന്തര ലഹരി-ലൈംഗിക റാക്കറ്റിന്റെ പ്രധാന സൂത്രധാരിയെന്ന് കൊച്ചി സിറ്റി പൊലീസ് കണ്ടെത്തി. സിന്ധുവിനെ കൂടാതെ കൊച്ചിയില്‍ നിന്നും മുംബൈയില്‍ നിന്നുമായി പിടിയിലായ മരടിലെ ഫ്‌ലാറ്റില്‍