തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പരസ്യമായി രംഗത്തുവന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെ സർക്കാർ വീണ്ടും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിലെ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ രാത്രിയോടെയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. സസ്പെൻഷൻ നടപടിക്ക് പിന്നാലെ സർക്കാർ അദ്ദേഹത്തിന് ഔദ്യോഗികമായി കുറ്റപത്രവും കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി വിവിധ അച്ചടക്ക ലംഘനങ്ങളുടെ പേരിൽ സസ്പെൻഷനിലായിരുന്ന പ്രശാന്ത്, മാധ്യമങ്ങളിലൂടെ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചതാണ് നിലവിലെ പുതിയ നടപടിയിലേക്ക് നയിച്ചത്. നേരത്തെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ.
ഡൽഹി: കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലുള്ള ഒരു പാർപ്പിട സമുച്ചയത്തിൽ ഉണ്ടായ അതിഭീകരമായ തീപിടുത്തത്തിൽ ഒൻപത് പേർ ദാരുണമായി കൊല്ലപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്ന അഗ്നിബാധയിൽ കെട്ടിടം പൂർണ്ണമായും കത്തിയമർന്നു. ദുരന്തത്തിന്റെ കൃത്യമായ കാരണം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മുറിയിലെ എയർ കണ്ടീഷണർ (എസി) യൂണിറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നു. വേനൽച്ചൂടിൽ എസിയുടെ അമിതമായ ഉപയോഗം യന്ത്രത്തിന് വലിയ സമ്മർദ്ദം നൽകിയതായും ഇത് തീപിടുത്തത്തിലേക്ക് നയിച്ചതായും പോലീസ് സംശയിക്കുന്നുണ്ട്. ഇത്തരം
Special Story, Special Story HD
പരാജയപ്പെട്ടാല്‍ ഒരു സംസ്ഥാനത്തുപോലും ഭരണമില്ലാത്തവരായി ഇടതുപക്ഷം മാറും; ഭരണത്തുടര്‍ച്ച പ്രസക്തി നിലനിര്‍ത്താന്‍ സിപിഎമ്മിന് അനിവാര്യം; 10 വര്‍ഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷം കോണ്‍ഗ്രസിന് തിരിച്ചുവരാനായില്ലെങ്കില്‍ യുഡിഎഫ് തകരും; ബിജെപിയ്ക്കും നിര്‍ണ്ണായകം; ജനവിധിയില്‍ കൂട്ടലും കിഴിക്കലും സജീവം
തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും നിര്‍ണ്ണായകമായ ജനവിധിക്ക് കേരളം സാക്ഷ്യം വഹിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മുന്നണികള്‍ മുള്‍മുനയില്‍. പരാജയപ്പെട്ടാല്‍ ഒരു സംസ്ഥാനത്തുപോലും ഭരണമില്ലാത്തവരായി ഇടതുപക്ഷം മാറുമെന്നിരിക്കെ, സി.പി.എമ്മിന് ഇത് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. മറുവശത്ത്, പത്തുവര്‍ഷത്തെ വനവാസത്തിന് ശേഷം ഭരണത്തിലേക്ക് തിരിച്ചുവരാനായില്ലെങ്കില്‍ യു.ഡി.എഫ് എന്ന സംവിധാനം തന്നെ ഉലയുമെന്ന ബോധ്യം കോണ്‍ഗ്രസിനെയും വേട്ടയാടുന്നു. ചുരുക്കത്തില്‍, നാളത്തെ വോട്ടെണ്ണല്‍ വെറുമൊരു ഭരണമാറ്റത്തിന്റെ കണക്കെടുപ്പല്ല, മറിച്ച് കേരളത്തിലെ പ്രബല മുന്നണികളുടെ രാഷ്ട്രീയ അസ്തിത്വത്തിനായുള്ള അഗ്‌നിപരീക്ഷയാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ഭരണത്തുടര്‍ച്ച കേവലം
കൊച്ചി: സ്വർണ്ണക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയെ കൊച്ചിയിൽ പോലീസ് കരുതൽ തടങ്കലിലാക്കി. ഇന്ന് രാവിലെ കോതമംഗലത്ത് വെച്ചാണ് അർജുനെയും സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇവർ എത്തിയതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ കോതമംഗലത്ത് എത്തിയ അർജുനും സംഘവും ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു താമസിച്ചിരുന്നത്. വിവാഹ ആഘോഷങ്ങൾക്കിടെ ഇവർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കോതമംഗലം പോലീസ്
‘പത്രസ്വാതന്ത്ര്യം ഇല്ലാത്തിടത്ത് മറ്റ് സ്വാതന്ത്ര്യങ്ങളൊന്നും നിലനില്‍ക്കില്ല’ എന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഓരോ വര്‍ഷവും മെയ് 3 ലോക മാധ്യമസ്വാതന്ത്ര്യ ദിനമായി ആചരിക്കുമ്പോള്‍, അത് വെറുമൊരു ആഘോഷമല്ല, മറിച്ച് സത്യം വിളിച്ചുപറയാന്‍ മടികാണിക്കാത്ത തൂലികകള്‍ക്കുള്ള ആദരവും വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കെതിരെയുള്ള ജാഗ്രതയുമാണ്. 2026-ലെ ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം ‘ശാന്തിയുടെ ഭാവി രൂപപ്പെടുത്തുക’ (Shaping a Future at Peace) എന്നതാണ്. സംഘര്‍ഷഭരിതമായ ലോകത്ത് വിശ്വസനീയമായ വിവരങ്ങള്‍ എത്തിക്കുന്നതിലൂടെ സമാധാനം പുനഃസ്ഥാപിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമെന്ന
Kerala, Latest News, Latest News HD
ഭൂരിഭാഗം എക്‌സിറ്റ് പോളുകളും യുഡിഎഫിന് മുന്‍തൂക്കം പ്രവചിച്ചതോടെ കോണ്‍ഗ്രസ് പാളയങ്ങളില്‍ ആത്മവിശ്വാസം; മുന്‍കാലങ്ങളില്‍ പലപ്പോഴും എക്‌സിറ്റ് പോളുകള്‍ പാളിയ ചരിത്രം ഉയര്‍ത്തി ഇടതുപക്ഷം; വോട്ട് വിഹിതം വിശകലനം ചെയ്ത് ഇരുമുന്നണികളും ഇതിനകം വിജയമുറപ്പിച്ചു കഴിഞ്ഞു; നാളെ ഫലം അറിയാം; കേരളം ആര്‍ക്കൊപ്പം?
തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണ്ണയിക്കുന്ന വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, അനിശ്ചിതത്വത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുകയാണ് മുന്നണികള്‍. ഭരണത്തുടര്‍ച്ചയെന്ന എല്‍ഡിഎഫിന്റെ സ്വപ്നവും ഭരണമാറ്റമെന്ന യുഡിഎഫിന്റെ ആവേശവും തമ്മിലുള്ള പോരാട്ടത്തില്‍ ജനഹൃദയം ആര്‍ക്കൊപ്പം തുടിക്കുമെന്ന് അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന 140 വോട്ടെണ്ണല്‍ ഹാളുകളില്‍ നാളെ രാവിലെ എട്ടിന് ബാലറ്റ് പെട്ടികള്‍ തുറക്കുന്നതോടെ 25 ദിവസം നീണ്ട രാഷ്ട്രീയ പ്രവചനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിരാമമാകും. കേരളത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന ഈ പോരാട്ടത്തിനൊപ്പം തന്നെ തമിഴ്നാട്,
ടെഹ്‌റാൻ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ അമേരിക്ക പുനപരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മെയ് 2 ശനിയാഴ്ചയാണ് അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയത്. സമാധാന ചർച്ചകളിൽ നിർണ്ണായക മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന് ഇറാൻ 14 ഇന നിർദ്ദേശങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് കൈമാറിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം പുറത്തുവന്നതെങ്കിലും, ഈ കരാറിന്റെ പ്രായോഗികതയിലും ഭാവിസാധ്യതകളിലും അദ്ദേഹം ശക്തമായ സംശയം പ്രകടിപ്പിച്ചു. മേഖലയിൽ സമാധാന ചർച്ചകൾ സജീവമായി പുരോഗമിക്കുമ്പോഴും
തൃശൂർ: അറുപത് എസ് ഐമാര്‍ കൂടി കേരള പോലീസിന്റെ ഭാഗമായി കര്‍മപഥത്തിലേക്ക്.തൃശ്ശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 32 എ ബാച്ചിലെ 60 സബ് ഇന്‍സ്പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് കഴിഞ്ഞു.സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിനാണ് പോലീസ് ഏറ്റവും മുന്‍ഗണന നല്‍കേണ്ടതെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. നങ്ങളില്‍ നിന്ന് ലഭിക്കുന്ന വിശ്വാസവും ആദരവും മറ്റേതൊരു ബഹുമതിയെക്കാളും വിലപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അഭിവാദ്യം സ്വീകരിച്ചശേഷം
തിരുവനന്തപുരം: കേരളത്തെ കണ്ണീരണിയിച്ച വാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അപകടത്തിൽ മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും. മരണപ്പെട്ട മറ്റ് അധ്യാപർക്ക് ഇൻഷുറൻസ് പരിരക്ഷയുഉള്ളതിനാൽ അവർക്ക് സഹായധനം അനുവദിച്ചിട്ടില്ല. മരണപ്പെട്ട സ്കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുകൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കുക. അപകടത്തില്‍ മരണപ്പെട്ട അധ്യാപികയുടെ
കോഴിക്കോട്: എഴുന്നൂറ് രൂപ കൈക്കൂലിവാങ്ങിയ കേസില്‍ കെ.എസ്.ഇ.ബി കുറ്റിപ്പുറം സെക്ഷന്‍ ഓഫീസിലെ മുന്‍ ഓവര്‍സിയർക്ക് മൂന്ന് വര്‍ഷം കഠിന തടവും 10,000രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതി ജഡ്ജി ഷിബു തോമസിന്റേതാണ് വിധി. മലപ്പുറം കുറ്റിപ്പുറം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലെ മുന്‍ ഓവര്‍സീയറും തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയുമായ മൈക്കിള്‍ പിള്ളയാണ് ശിക്ഷിക്കപ്പെട്ടത്. ഇദ്ദേഹത്തിനു 60 വയസ് പ്രായമുണ്ട്. വീട് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കിലുള്ള ചാര്‍ജ്ജ് ഈടാക്കാതിരിക്കാന്‍ 700 രൂപ കൈക്കൂലി








