ടെഹ്‌റാൻ: ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ അമേരിക്ക പുനപരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മെയ് 2 ശനിയാഴ്ചയാണ് അദ്ദേഹം ഇക്കാര്യം പരസ്യമാക്കിയത്. സമാധാന ചർച്ചകളിൽ നിർണ്ണായക മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന് ഇറാൻ 14 ഇന നിർദ്ദേശങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് കൈമാറിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം പുറത്തുവന്നതെങ്കിലും, ഈ കരാറിന്റെ പ്രായോഗികതയിലും ഭാവിസാധ്യതകളിലും അദ്ദേഹം ശക്തമായ സംശയം പ്രകടിപ്പിച്ചു. മേഖലയിൽ സമാധാന ചർച്ചകൾ സജീവമായി പുരോഗമിക്കുമ്പോഴും ലെബനനിൽ ഇസ്രായേൽ തങ്ങളുടെ സൈനിക നടപടികൾ തുടരുകയാണ്. തെക്കൻ ലെബനനിലെ ടൈർ ജില്ലയിലുള്ള സമ്മയ്യ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ ശക്തമായ വ്യോമാക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു. പ്രദേശത്ത് ഇസ്രായേൽ സൈന്യം ഇപ്പോഴും തുടർച്ചയായ ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
പാകിസ്ഥാനില്‍ വീണ്ടും ‘ധുരന്തര്‍’ മോഡല്‍ കൊലപാതകമോ? മസൂദ് അസറിന്റെ ജ്യേഷ്ഠനും തീര്‍ന്നു


വൈറ്റ് ഹൗസിന് പുറത്ത് വീണ്ടും വെടിവെപ്പ്; ട്രംപ് സുരക്ഷിതൻ, അക്രമി കൊല്ലപ്പെട്ടു





