അയല്‍ക്കാരുമായി ബന്ധമില്ല; നാലാഞ്ചിറയിലെത്തിയത് നാല് മാസം മുന്‍പ്; സംശയരോഗം, കഴുത്തറുത്ത ശേഷം കത്തി കഴുകി വൃത്തിയാക്കി; നാലാഞ്ചിറ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന ക്രൂരതകള്‍

തിരുവനന്തപുരം: നാലാഞ്ചിറയില്‍ വീട്ടമ്മയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ക്രൂരത വെളിപ്പെടുത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബ കലഹത്തോടൊപ്പം ഭര്‍ത്താവിന്റെ തീവ്രമായ സംശയരോഗവുമാണ് ഹസീനയുടെ ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ പ്രതി സുരേഷ് കൃത്യം നടത്തിയ ശേഷം ചോരപുരണ്ട കത്തി ശുചിമുറിയില്‍ കൊണ്ടുപോയി കഴുകി വൃത്തിയാക്കിയ ശേഷമാണ് കാറില്‍ കയറി രക്ഷപ്പെട്ടത്. മണക്കാട് സ്വദേശിനിയായ ഹസീനയാണ് (40) ക്രൂരമായി കൊല്ലപ്പെട്ടത്. സുരേഷും ഹസീനയും ഇവരുടെ നാല് മക്കളും നാല് മാസം മുന്‍പാണ്

‘ബസിന് നേരെ ആക്രമണം ഉണ്ടായിട്ടില്ല’; നവകേരള മര്‍ദ്ദനക്കേസില്‍ പിണറായിയുടെ സുരക്ഷാസംഘത്തിന്റെ വാദം പൊളിച്ച് ഡ്രൈവറുടെ മൊഴി– അടിച്ചവര്‍ അഴിക്കുള്ളിലാകും.. പിണറായിയുടെ വിശ്വസ്തര്‍ എവിടെ?’രക്ഷാപ്രവര്‍ത്തന’ നാടകം പൊളിച്ച് ഡ്രൈവറുടെ മൊഴി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ അത്യന്തം ക്രൂരമായ രീതിയില്‍ പ്രതിപക്ഷ വിദ്യാര്‍ത്ഥി-യുവജന നേതാക്കളെ തല്ലിച്ചതച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി. അന്ന് കാട്ടാളത്തം കാണിച്ച പോലീസുകാരെയും ഗണ്‍മാനെയും സംരക്ഷിക്കാന്‍ അന്നത്തെ ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ചമച്ച ‘രക്ഷാപ്രവര്‍ത്തന’ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡ്രൈവറുടെ മൊഴി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വിവിഐപി ബസിനു നേരെ യാതൊരുവിധ ആക്രമണവും പ്രതിഷേധക്കാരില്‍ നിന്നും ഉണ്ടായിട്ടില്ലെന്ന് ബസിന്റെ ഡ്രൈവറായിരുന്ന അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന്

‘പ്രതികാരബുദ്ധിയോടെ കൂട്ടസ്ഥലംമാറ്റം’; സഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയ അനുമതി നിഷേധിച്ചതോടെ നിയമസഭയില്‍നിന്ന് വിട്ടിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സര്‍ക്കാര്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നതിനെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് പോയി. ചട്ടങ്ങള്‍ ലംഘിച്ചുള്ള ഈ കൂട്ടസ്ഥലംമാറ്റങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് പ്രതിപക്ഷം സഭയില്‍ ശക്തമായി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞുപിടിച്ച് ക്രൂരവും മനുഷ്യത്വരഹിതവുമായ രീതിയിലാണ് നിലവില്‍ സ്ഥലംമാറ്റിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. ‘ഗുരുതരമായ രോഗം ബാധിച്ചവരെയും,

തട്ടുകടക്കാരനെ മർദിച്ച് മാല കവർന്ന കേസ്: പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തട്ടുകടക്കാരനെ ആക്രമിച്ച് മാല പിടിച്ചുപറിച്ച കേസിൽ പ്രതിയായ സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ സിവിൽ പോലീസ് ഓഫീസർ വൈ. അപ്പുവിനെയാണ് സസ്പെൻഡ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം പള്ളിപ്പുറത്ത് തട്ടുകട നടത്തുന്നയാളിന്റെ പരാതിയിലാണ് നടപടിയുണ്ടായിട്ടുള്ളത്. നേരത്തെ ഇത് സംബന്ധിച്ച് മംഗലപുരം പോലീസ് അപ്പുവിനെയും മറ്റ് അഞ്ചു പേരെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരുന്നു. തട്ടുകടയിൽ ആഹാരം കഴിക്കാൻ എത്തിയ അപ്പുവും സംഘവും തട്ടുകടക്കാരനുമായി വാക്ക് തർക്കം ഉണ്ടാവുകയും പിന്നീട്

തെരുവില്‍ കിടക്കുന്ന നിര്‍ദ്ധനരായ മനുഷ്യരെ വേട്ടയാടുന്ന ഈ ‘സൈക്കോ കില്ലര്‍’; കൊലപാതക ശൈലി ഒന്ന്: പകല്‍ ഒളിവില്‍, രാത്രിയില്‍ വേട്ട; കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് ചോരക്കുതിര്‍ന്ന കൊടുംക്രൂരത; തമിഴ്നാട് തക്കല സ്വദേശി വലയിലേക്ക്? അതിര്‍ത്തികള്‍ മാറിമാറി ഒളിവില്‍ കഴിയുന്ന പ്രതിക്കായി കേരള-തമിഴ്നാട് പോലീസിന്റെ സംയുക്ത തിരച്ചില്‍

കൊല്ലം: നഗരമധ്യത്തിലെ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന് പിന്നില്‍ ഒരു സൈക്കോപാത്ത് സീരിയല്‍ കില്ലറാണെന്ന നിഗമനത്തില്‍ പൊലീസ്. ചിന്നക്കടയ്ക്ക് സമീപം കടത്തിണ്ണയില്‍ കഴിഞ്ഞിരുന്ന മുണ്ടയ്ക്കല്‍ സ്വദേശി രാജേന്ദ്രനെ (61) തലയ്ക്കടിച്ചു കൊന്ന കേസില്‍ തമിഴ്നാട് സ്വദേശിയായ പ്രതിയെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് പാരിപ്പള്ളിയില്‍ നടന്ന സമാനമായ മറ്റൊരു വയോധിക വധത്തിന് പിന്നിലും ഇതേ പ്രതി തന്നെയാണെന്ന സംശയം ബലപ്പെട്ടതോടെയാണ് കൊല്ലം സിറ്റി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കൊല്ലം നഗരത്തെയും പരിസര

പി.ആർ.ഡിയിൽ വ്യാപക അഴിച്ചുപണി; 23 ഇൻഫർമേഷൻ ഓഫീസർമാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: വിവര -പൊതുജന സമ്പർക്ക വകുപ്പിൽ ഇൻഫർമേഷൻ ഓഫീസർ തസ്തികകളിൽ സമൂല അഴിച്ചു പണി. വകുപ്പിലെ 23 ഇൻഫർമേഷൻ ഓഫീസർമാരെ സ്ഥലം മാറ്റിയിട്ടുണ്ട്. ഇൻഫർമേഷൻ ഓഫീസർ  തസ്തികകളിലെ പ്രധാനപ്പെട്ട ഒന്നായ പ്രസ് റിലേഷൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായി പി ആർ സാബുവിനെയാണ് നിയമിച്ചിട്ടുള്ളത്. നിലവിലുണ്ടായിരുന്ന പ്രതീഷ് ഡി മണിയെ വെബ് ആൻഡ് ന്യൂ മീഡിയ ഇൻഫർമേഷൻ ഓഫീസറായാണ് മാറ്റിയിരിക്കുന്നത്. ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയിലെ പബ്ലിക് റിലേഷൻസ് ഓഫീസർ സ്ഥാനത്തുനിന്നാണ് സാബു പ്രസ് റിലീസിലേക്ക് എത്തുന്നത്. തിരുവനന്തപുരം ജില്ലാ

മണിച്ചിത്രത്താഴിലെ ‘ഗംഗയ്ക്ക്’ താങ്ങായി ‘നകുലന്‍’! യഥാര്‍ത്ഥ ജീവിതത്തില്‍ ഗംഗയെന്ന വീട്ടമ്മയ്ക്ക് ഓട്ടോറിക്ഷ സമ്മാനിച്ച് സഹോദര തുല്യനായ സുരേഷ് ഗോപി; ഇതാകണം മന്ത്രി.. ഇങ്ങനെയാകണം മന്ത്രി! പരാതിയുമായി എത്തിയ വീട്ടമ്മയ്ക്ക് ‘ആക്ഷന്‍ ഹീറോ’ സ്‌റ്റൈലില്‍ ഓട്ടോറിക്ഷ സമ്മാനിച്ച് കേന്ദ്രമന്ത്രി

രാജകുമാരി: മലയാള ചലച്ചിത്ര ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമായ ‘മണിച്ചിത്രത്താഴ്’ സിനിമയില്‍ ശോഭന തകര്‍ത്താടിയ ‘ഗംഗ’ എന്ന കഥാപാത്രത്തെ നെഞ്ചേറ്റാത്ത മലയാളിയില്ല. ആ ചിത്രത്തില്‍ ഗംഗയുടെ നിഴലായി, കാവലായി നിന്ന ഭര്‍ത്താവ് ‘നകുലന്‍’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അനശ്വരമാക്കിയത്. പ്രിയപ്പെട്ട ആ സിനിമ റിലീസ് ചെയ്ത് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതാ വെള്ളിത്തിരയിലെ നകുലന്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഒരു ‘ഗംഗയ്ക്ക്’ സഹോദരതുല്യനായി താങ്ങാവുന്നു! സ്വയംതൊഴില്‍ കണ്ടെത്താന്‍ വഴിമുട്ടി സങ്കടം ബോധിപ്പിച്ച ഇടുക്കിയിലെ ഗംഗ എന്ന വീട്ടമ്മയ്ക്കാണ് കേന്ദ്രമന്ത്രി സുരേഷ്

നിയമത്തെ വെല്ലുവിളിച്ച് പെരിയ കേസ് പ്രതി; പരോളിലിറങ്ങി റീൽസ് ചെയ്ത സംഭവം വിവാദത്തിൽ

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ ഏഴാം പ്രതി അശ്വിൻ പരോൾ വ്യവസ്ഥകൾ ലംഘിച്ച് സോഷ്യൽ മീഡിയയിൽ റീൽസ് വീഡിയോ പങ്കുവെച്ചത് വലിയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. പരോൾ കാലയളവിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന കർശന വ്യവസ്ഥ നിലനിൽക്കെയാണ് പ്രതി സ്വന്തം അക്കൗണ്ടിലൂടെ വീഡിയോ പ്രചരിപ്പിച്ച് നിയമത്തെ പരസ്യമായി വെല്ലുവിളിച്ചത്. കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച സർക്കാർ നടപടി ഇതിനകം തന്നെ കടുത്ത രാഷ്ട്രീയ വിയോജിപ്പുകൾക്ക് കാരണമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതിയുടെ ഭാഗത്തുനിന്നുള്ള ഈ ഗുരുതരമായ നിയമലംഘനം ഇപ്പോൾ പുറത്തുവരുന്നത്.

ഡി.കെ. ശിവകുമാർ ഇന്ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ രണ്ട് മലയാളികളും

ബെംഗളൂരു: കർണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡൽഹിയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബന്ധിച്ച അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് കൈക്കൊണ്ടത്. വൈകിട്ട് ലോക്ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡി.കെ. ശിവകുമാറിനൊപ്പം 11 മന്ത്രിമാരും ചുമതലയേൽക്കും. മലയാളികളായ കെ.ജ. ജോർജ്, മുൻ സ്പീക്കർ യു.ടി. ഖാദർ എന്നിവർ പുതിയ മന്ത്രിസഭയിൽ ഇടംപിടിച്ചത് കേരളത്തിന് വലിയ അഭിമാനമായി മാറിയിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര

തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ അമരക്കാരൻ; ഡോ. രഞ്ജു രവീന്ദ്രൻ പ്രിൻസിപ്പലായി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ 36-ാമത്തെ പ്രിൻസിപ്പലായി ഡോ രഞ്ജു രവീന്ദ്രൻ ചുമതലയേറ്റു. ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ സീനിയർ ലക്ചറർ ആയി 2003- ൽ ഡോ രഞ്ജു രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സേവനമാരംഭിച്ചു. തുടർന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം മെഡിക്കൽ കോളേജുകളിൽ പ്രവർത്തിച്ചു. 2017 ൽ കോട്ടയം മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ വിഭാഗം വകുപ്പു മേധാവിയായി. അതിനു ശേഷം കൊല്ലത്തും 2025 നവംബർ മാസം മുതൽ തിരുവനന്തപുരത്തും വകുപ്പുമേധാവിയായി തുടരുന്നു. കൊല്ലം പോളയത്തോട്