ഫോണ്‍ വിലക്കിയതിന് പത്താംക്ലാസുകാരന്റെ ആത്മഹത്യ; വീടുകളില്‍ പുകയുന്ന ഡിജിറ്റല്‍ ദുരന്തങ്ങള്‍

തിരുവനന്തപുരം: അമ്മ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയതില്‍ മനംനൊന്ത് കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ ഓരോ കുടുംബത്തിനും നേരെ ഉയര്‍ത്തുന്ന മുന്നറിയിപ്പുകള്‍ ചെറുതല്ല. കാട്ടാക്കട പി.ആര്‍. വില്യം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഫോണ്‍ വാങ്ങി വെച്ചതിലുള്ള വാശിയിലും സങ്കടത്തിലും ജീവിതം അവസാനിപ്പിച്ചത്. കൗമാരക്കാരിലെ മൊബൈല്‍ ഫോണ്‍ അഡിക്ഷനും അത് നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളും എത്രത്തോളം അപകടകരമായ അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ഡിജിറ്റല്‍ ലോകത്തെ അതിപ്രസരം നമ്മുടെ

കണ്ണൂരിൽ നിർത്തിയിട്ട കാറിൽ രക്തക്കറ ; അന്വേഷണം

കണ്ണൂർ : കണ്ണൂരിൽ അസ്വാഭാവികമായ നിലയിൽ നിർത്തിയിട്ട കാർ കണ്ടെത്തി. കാറിനുള്ളിൽ രക്തക്കറ ഉണ്ട്. മാത്രമല്ല കാറിനടുത്തായി സ്‌ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും ബാഗുകളുമെല്ലാം വലിച്ചുവാരി ഇട്ട നിലയിലുമാണുള്ളത്. കണ്ണൂർ പരിയാരം പിലാത്തറ കോ ഓപ്പറേറ്റീവ് കോളേജിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് കാർ കണ്ടെടുത്തത്. രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനം കണ്ടത്. ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തലശേരി രജിസ്‌ട്രേഷനിലുള്ള ഗ്രാൻഡ് വിറ്റാര കാറാണ് ഇത്തരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്വർണവിൽപ്പനക്കാരനായ അശോക് യശ്വന്തിന്റെ

ലഹരിസംഘങ്ങളുടെ താവളമായി തെരുവുകള്‍; കൊച്ചിക്ക് ഇരുട്ടടിയായി കലൂരിലെ അഴിഞ്ഞാട്ടം; നഗര സുരക്ഷ കാക്കാന്‍ ‘ഓപ്പറേഷന്‍’ തിരിച്ചെത്തണം

കൊച്ചി: നൈറ്റ് ലൈഫും ആധുനികതയും ആഘോഷമാക്കുന്ന കൊച്ചി മെട്രോ നഗരത്തിന്റെ സുരക്ഷാ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതായി കലൂരിലെ രാത്രികാല അതിക്രമം. പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് പെണ്‍കുട്ടികളെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവം കൊച്ചിയിലെ ക്രമസമാധാന തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. പുലര്‍ച്ചെ നാലുമണിക്ക് പോലും സ്ത്രീകള്‍ക്ക് ഭയമില്ലാതെ നടന്നുപോകാന്‍ കഴിയില്ലെന്ന അവസ്ഥ നഗരത്തിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. പാര്‍ട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികള്‍ക്ക് നേരെയാണ് എട്ടംഗ സംഘം അഴിഞ്ഞാടിയത്. വഴിയില്‍ വെച്ച് ലൈംഗികച്ചുവയോടെയുള്ള

ചട്ടങ്ങൾ ലംഘിച്ച് എസ്.എൻ. ട്രസ്റ്റിന് 85 അധ്യാപക തസ്തികകൾ അനുവദിച്ചു; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം

തിരുവനന്തപുരം: നിലവിലുള്ള  ചട്ടങ്ങളും നടപടിക്രമങ്ങളും  ലംഘിച്ച് മുൻ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിന് തൊട്ടുമുമ്പ് എസ് എൻ ട്രസ്റ്റിന് മാത്രമായി ചട്ട വിരുദ്ധമായി അനുവദിച്ച  തസ്തികകൾ റദ്ദാക്കണമെന്ന് സർക്കാരിന് നിവേദനം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം  നൽകിയത്. എസ്. എൻ. ട്രസ്റ്റിന്  കീഴിലുള്ള കോളേജുകൾക്ക് 85 അധ്യാപക തസ്തികൾ അനുവദിച്ചതിലൂടെ സംസ്ഥാന ഖജനാവിന്  15 കോടി രൂപയുടെ അധിക ചെലവ് വരും. കോളേജ് അധ്യാപക തസ്തികകൾ അനുവദിക്കുമ്പോൾ തൊട്ടുമുൻപുള്ള അധ്യയന വർഷത്തിലെ

പ്രതിപക്ഷ ഉപനേതാവിനെച്ചൊല്ലി ഇടതുമുന്നണിയില്‍ തര്‍ക്കം മുറുകുന്നു; ബിനോയ് വിശ്വം രണ്ടും കല്‍പ്പിച്ച്

CPM CPI

തിരുവനന്തപുരം: ഭരണത്തില്‍ നിന്ന് പ്രതിപക്ഷത്തേക്ക് മാറിയതിന് പിന്നാലെ ഇടതുമുന്നണിയില്‍ കനത്ത രാഷ്ട്രീയപ്പോര് പുകയുന്നു. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആര്‍ക്കെന്നതിനെച്ചൊല്ലിയാണ് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ ഇപ്പോള്‍ പരസ്യമായ പോരിലേക്ക് നീങ്ങുന്നത്. പതിനാറാം നിയമസഭയില്‍ പ്രതിപക്ഷത്തെ രണ്ടാമന്‍ തങ്ങള്‍ തന്നെയായിരിക്കുമെന്ന കടുത്ത നിലപാടിലാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിയമസഭയില്‍ ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ തങ്ങള്‍ക്ക് ഉപനേതാവ് സ്ഥാനം സ്വാഭാവികമായും അവകാശപ്പെട്ടതാണെന്നാണ് സി.പി.ഐയുടെ വാദം. എന്നാല്‍, ഈ പദവി വിട്ടുനല്‍കാന്‍ സി.പി.എം ഒട്ടും തയ്യാറാകാത്തതാണ് മുന്നണിയില്‍

അച്ഛന് സുഖമില്ലാത്തതിനാല്‍ സന്ദീപ് വാര്യര്‍ വന്നില്ല; ആബിദ് ഹുസൈന്‍ തങ്ങളും അവധിയില്‍; സികെ ഹരീന്ദ്രനും ആബ്‌സന്റ്; ചോര്‍ച്ചയില്ല, അട്ടിമറിയില്ല; യു.ഡി.എഫ് ഐക്യം ഉറപ്പിച്ച് 99 വോട്ടുകള്‍; ഷാനിമോള്‍ ഉസ്മാന്റെ വിജയത്തിന് പിന്നിലെ കൃത്യമായ വോട്ട് കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന്‍ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ ഉയര്‍ന്നുകേട്ടത് കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള വോട്ട് കണക്കുകളുടെ കൃത്യതയാണ്. പ്രതിപക്ഷ നിരയില്‍ നിന്ന് സി.പി.ഐയുടെ മുഹമ്മദ് മുഹസിന്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ഭരണപക്ഷ ക്യാമ്പില്‍ നിന്ന് ഒരു വോട്ട് പോലും ചോര്‍ന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സഭയിലെ ഭൂരിപക്ഷമനുസരിച്ച് യു.ഡി.എഫ് മുന്നണിക്ക് ലഭിക്കേണ്ടിയിരുന്ന 102 വോട്ടുകളില്‍ നിന്ന് സ്പീക്കറുടെ വോട്ട് ഒഴിവാക്കിയുള്ള വോട്ട് നിലയും ലീവിലായ അംഗങ്ങളുടെ എണ്ണവും കൃത്യമായി ഒത്തുനോക്കുമ്പോള്‍ അട്ടിമറി സാധ്യതകളെല്ലാം

ഇന്ധന വിലയില്‍ അന്ന് പറഞ്ഞത് ഇന്ന് നടത്തണമെന്ന് ബാലഗോപാല്‍; നിങ്ങളുടെ കടം തീര്‍ക്കാനുണ്ടെന്ന് മുഖ്യമന്ത്രി; സഭയിലെ ‘സതീശന്‍ തന്ത്രം’; സോഷ്യല്‍ മീഡിയയില്‍ നിന്ന് ഭരണതലപ്പത്തേക്ക്; പ്രതിപക്ഷത്തെ ഞെട്ടിച്ച് വിഡിഎസ്

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തില്‍ അപൂര്‍വമായൊരു രാഷ്ട്രീയപ്പകര്‍ച്ചയ്ക്കാണ് പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം സാക്ഷ്യം വഹിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ നിന്ന് മുഖ്യമന്ത്രിപദത്തിലേക്ക് വി.ഡി. സതീശന്‍ നടന്നു കയറിയപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ന്ന പ്രധാന ചോദ്യം ഒന്നായിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളുടെയും സോഷ്യല്‍ മീഡിയ കൈയടികളുടെയും ഭാരം ഭരണതലപ്പത്തിരിക്കുമ്പോള്‍ സതീശന് താങ്ങാനാകുമോ എന്നതായിരുന്നു അത്. എന്നാല്‍, മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൊണ്ടുവന്ന ആദ്യ അടിയന്തരപ്രമേയ നോട്ടീസിനെ മുഖ്യമന്ത്രി സഭയില്‍ നേരിട്ട രീതി ഇടതുപക്ഷം ഒട്ടും

തുടക്കം ഗംഭീരം, ഇതാകണം മന്ത്രി! ആമിനയുടെ കവിളില്‍ തട്ടി ബിന്ദു കൃഷ്ണ; കണ്ണീരൊപ്പാന്‍ അസാധാരണ ഇടപെടലുമായി പുതിയ മന്ത്രി; ‘പൂക്കി’ ബിന്ദു കൃഷ്ണയെന്ന് ജനങ്ങള്‍

തിരുവനന്തപുരം/നെടുമങ്ങാട്: നെടുമങ്ങാട് ഒന്നരവയസ്സുകാരന്‍ അര്‍ഷദിന്റെ ദാരുണമായ കൊലപാതകം കേരള മനസ്സാക്ഷിയെ ഉലയ്ക്കുമ്പോള്‍, ഇരയായ കുടുംബങ്ങള്‍ക്ക് ആശ്വാസമായി മന്ത്രി ബിന്ദു കൃഷ്ണയുടെ അസാധാരണ ഇടപെടല്‍. മന്ത്രിപദവിയിലേക്ക് എത്തിയതിന് പിന്നാലെ ജനങ്ങളുടെ വേദനകളിലേക്ക് ഇറങ്ങിച്ചെന്ന് കരളലിയിക്കുന്ന സാന്ത്വനമേകാനും, കുറ്റവാളികള്‍ക്കും ഒത്തുകളിച്ച പൊലീസിനും എതിരെ കര്‍ശന നിലപാട് സ്വീകരിക്കാനും മന്ത്രി കാട്ടിയ തന്റേടം പൊതുസമൂഹത്തിന്റെ കയ്യടി നേടുകയാണ്. ‘വെല്‍ഡണ്‍ മിനിസ്റ്റര്‍ ബിന്ദു കൃഷ്ണ’ എന്ന് ജനങ്ങള്‍ ഒരേസ്വരത്തില്‍ പറയുമ്പോള്‍, ഈ തുടക്കം ഒരു പുതിയ ഭരണശൈലിയുടെ സൂചനയാകുന്നു. നെടുമങ്ങാട് കുഞ്ഞിനെ കൊലപ്പെടുത്തിയ

മന്ത്രിസഭയിലേക്ക് ‘വണ്ടികയറി’ നേതൃത്വം; ഇന്ദിരാഭവനില്‍ നാഥനില്ലാക്കാലം; ഹൈക്കമാന്‍ഡ് കടുംവെട്ടിന് ഒരുങ്ങിയാല്‍ പല പ്രമുഖരും പുറത്താകും; കെപിസിസിയെ നയിക്കാന്‍ ആരെത്തും? 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസില്‍ അസാധാരണമായൊരു പ്രതിസന്ധി തലപൊക്കുന്നു. പാര്‍ട്ടിയെ നയിക്കേണ്ട ഉന്നത നേതാക്കളെല്ലാം ഒന്നിച്ച് മന്ത്രിസഭയിലേക്ക് മാറിയതോടെ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവന്‍ പൂര്‍ണ്ണമായും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും അത് ഔദ്യോഗികമായി വിലയിരുത്താന്‍ പോലുമുള്ള യോഗങ്ങള്‍ ചേരാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ, പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് മുന്നോട്ടുവെക്കുന്ന കര്‍ശന മാനദണ്ഡങ്ങള്‍ പല മുതിര്‍ന്ന നേതാക്കളുടെയും അധ്യക്ഷ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് സൂചന.

പ്രതിസന്ധികളോട് പൊരുതിയ ‘അയണ്‍ ലേഡി’; സഭയുടെ നിയന്ത്രണത്തിലേക്ക് ഷാനിമോള്‍ ഉസ്മാന്‍; ഷാനിമോള്‍ ഉസ്മാന് 99 വോട്ട്; സഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചരിത്രവിജയം; തോല്‍വികളില്‍ തളരാത്ത ജനനായകയ്ക്ക് ചരിത്ര നിയോഗം

തിരുവനന്തപുരം: വാശിയേറിയ മത്സരത്തിനൊടുവില്‍ 99 വോട്ടുകള്‍ നേടി ഷാനിമോള്‍ ഉസ്മാന്‍ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. കനത്ത രാഷ്ട്രീയ പോരാട്ടങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുവന്ന കോണ്‍ഗ്രസിന്റെ ഈ ‘അയണ്‍ ലേഡി’ക്ക്, സഭയുടെ നിയന്ത്രണാധികാരം കൈവരുന്ന ഈ നിമിഷം വ്യക്തിപരമായ അംഗീകാരം മാത്രമല്ല, പാര്‍ട്ടിയിലെ അവരുടെ അചഞ്ചലമായ പ്രയാണത്തിനുള്ള വലിയൊരു പുരസ്‌കാരം കൂടിയാണ്. പ്രതിപക്ഷ നിരയില്‍ നിന്ന് സി.പി.ഐയുടെ യുവനേതാവ് മുഹമ്മദ് മുഹസിന്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അംഗബലത്തിന്റെ കൃത്യമായ പിന്തുണയോടെ ഷാനിമോള്‍ ഉസ്മാന്‍ വിജയം ഉറപ്പിക്കുകയായിരുന്നു.