തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണ്ണർ രാജേന്ദ്ര അർലേക്കർ പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്ക് പുറമേ പുതിയ മന്ത്രിസഭയിലെ 21 അംഗങ്ങളും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വൻ നിരയാണ് ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ തലസ്ഥാന നഗരിയിൽ ഒത്തുകൂടിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനപ്രിയ
ജനീവ/കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡി.ആര്‍. കോംഗോ) എബോള രോഗബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഗോള ജാഗ്രതാ നിര്‍ദ്ദേശവുമായി ലോകാരോഗ്യ സംഘടന. രോഗവ്യാപനം അയല്‍രാജ്യമായ ഉഗാണ്ടയിലേക്കും വ്യാപിച്ച പശ്ചാത്തലത്തില്‍ ഇതിനെ ‘രാജ്യാന്തര പ്രാധാന്യമുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി’ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. നിലവില്‍ ഇതൊരു ആഗോള മഹാമാരിയായി മാറിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളില്‍ വ്യാപനം അതീവ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ നല്‍കുന്ന മുന്നറിയിപ്പ്. കോംഗോയിലെ കിഴക്കന്‍ പ്രവിശ്യയായ ഇറ്റൂരിയിലാണ് രോഗബാധ ശക്തമായിരിക്കുന്നത്. നിലവില്‍ ഔദ്യോഗികമായി എട്ട് എബോള
വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ രണ്ട് മാസമായി നിലനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന് ആയുസ്സൊടുങ്ങുന്നു എന്ന സൂചനകള്‍ നല്‍കി യു.എസ്-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലേക്ക്. യു.എസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ബദലായി ഇറാന്‍ സമര്‍പ്പിച്ച ആവശ്യങ്ങളെ ‘അസംബന്ധം’ എന്ന് വിശേഷിപ്പിച്ച് തള്ളിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാനെതിരെ കടുത്ത അന്ത്യശാസനവുമായി രംഗത്തെത്തി. ഇറാനുമേല്‍ രാജ്യാന്തര സമ്മര്‍ദ്ദം മുറുക്കുന്നതിന്റെ ഭാഗമായി ‘സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്ന്’ ട്രംപ് മുന്നറിയിപ്പ് നല്‍കി. ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ വരുംദിവസങ്ങളില്‍ പ്രദേശത്ത് വീണ്ടുമൊരു വന്‍ യുദ്ധപ്രതിസന്ധിക്ക് ഈ
ഫറോക്ക്: ആഗോള മലയാളി സമൂഹം ഒരൊറ്റ മനസ്സോടെ കാത്തിരുന്ന ആ ശുഭവാര്‍ത്തയ്ക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. റിയാദിലെ ജയില്‍വാസം അവസാനിപ്പിച്ച് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം ചൊവ്വാഴ്ച പുറത്തിറങ്ങും. ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് നിയമക്കുരുക്കുകള്‍ അഴിഞ്ഞ് റഹീം സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുക. ജയില്‍മോചിതനായാല്‍ മൂന്ന് ദിവസത്തിനകം റഹീമിനെ ജന്മനാട്ടില്‍ എത്തിക്കാനാണ് ശ്രമമെന്ന് റഹീം നിയമ സഹായ കമ്മിറ്റിയും ട്രസ്റ്റ് ഭാരവാഹികളും കുടുംബാംഗങ്ങളും കോടമ്പുഴയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു
കോഴിക്കോട്: രാജ്യത്തെ സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ ജൂണ്‍ ഒന്നു മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ ത്രിഭാഷാ പഠനരീതി, പതിറ്റാണ്ടുകളായി വിദ്യാര്‍ത്ഥികള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഭാഷാപഠനത്തിന് കരിനിഴലാകുന്നു. ദേശീയ വിദ്യാഭ്യാസ നയം (ചഋജ), ദേശീയ പാഠ്യപദ്ധതി രൂപരേഖ (ചഇഎ), എന്‍.സി.ഇ.ആര്‍.ടി.യുടെ പുതിയ സിലബസ് എന്നിവയുടെ ചുവടുപിടിച്ചാണ് സി.ബി.എസ്.ഇ. പുതിയ പരിഷ്‌കാരം അടിച്ചേല്‍പ്പിക്കുന്നത്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കേണ്ട മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളും ഒരെണ്ണം വിദേശഭാഷയുമായിരിക്കണമെന്നാണ് പുതിയ സര്‍ക്കുലറിലെ കര്‍ശന നിര്‍ദേശം. ഇതോടെ സിലബസിലെ സമവാക്യങ്ങള്‍ മാറിമറിയുകയും അറബി,
കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ സോന (28) പൊള്ളലേറ്റ് മരിച്ച സംഭവം കേവലമൊരു വാഹനാപകടമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്നുമുള്ള സംശയങ്ങള്‍ ബലപ്പെടുന്നു. ദുരന്തത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പരസ്യമായി രംഗത്തെത്തിയതോടെ അന്വേഷണത്തിന്റെ മുന ഭര്‍ത്താവ് റിജിന്‍ ലാലിലേക്ക് നീളുകയാണ്. വിവാഹം മുതല്‍ കാറിന്റെ പിന്നിലെ സീറ്റില്‍ തീപടര്‍ന്നതുവരെയുള്ള ഓരോ സാഹചര്യങ്ങളും കൂട്ടി വായിക്കുമ്പോള്‍ കടുത്ത ദുരൂഹതകളാണ് അവശേഷിക്കുന്നത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2023-ല്‍ നടന്ന രജിസ്റ്റര്‍ വിവാഹം ഒട്ടും
Kerala, Kerala HD
ബംഗാളില്‍ മോദിയും കേന്ദ്രമന്ത്രിമാരും ആര്‍ എസ് എസ് നേതാവും വേദിയില്‍; അര്‍ലേക്കര്‍ തന്നെ സത്യവാചകം ചൊല്ലിക്കൊടുത്ത വിജയ്യിന്റെ സത്യപ്രതിജ്ഞയില്‍ രാഹുലിനും ഇരിക്കാം; ബംഗാളിലും തമിഴ്നാട്ടിലും ഇല്ലാത്ത കടുംപിടിത്തം കേരളത്തില്‍; രാഹുലിനും പ്രിയങ്കയ്ക്കും വേദിയിലില്ല ഇരിപ്പിടം; ഭരണമാറ്റത്തിന്റെ തുടക്കത്തിലേ മുഖ്യമന്ത്രി-ലോക്ഭവന്‍ പോരോ?
തിരുവനന്തപുരം: കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന്റെ ആവേശത്തിനിടയിലും സത്യപ്രതിജ്ഞാ ചടങ്ങിലെ പ്രോട്ടോക്കോളിനെ ചൊല്ലി ലോക്ഭവനും പുതിയ സര്‍ക്കാരും തമ്മില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരും മാത്രം വേദിയില്‍ മതിയെന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ കര്‍ശന നിലപാടാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഇക്കാര്യം വീഴ്ചയില്ലാതെ ഉറപ്പുവരുത്താന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതോടെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ണ്ണായക പദവികളിലേക്കാണ്. സതീശന്റെ ഓഫീസിലെ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ പദവിയായ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.എസ്. ശബരീനാഥന്‍ വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ശബരീനാഥനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത പദവിയില്‍ നിയമിക്കുമെന്ന മംഗളം പത്രത്തിന്റെ വാര്‍ത്ത പുറത്തുവന്നതോടെയാണ്, ആ പദവി മറ്റൊന്നുമല്ല, ആഭ്യന്തര വകുപ്പിന്റെ
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുതിയ സർക്കാരിന് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് ഇരുപത് യു.ഡി.എഫ് മന്ത്രിമാരും ഇന്ന് ഒപ്പം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. പതിനാല് പുതുമുഖങ്ങൾക്ക് വലിയ പ്രാധാന്യം നൽകിക്കൊണ്ടാണ് ഇത്തവണ പുതിയ മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ
തിരുവനന്തപുരം: കേരളത്തില്‍ പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങുമ്പോള്‍, കോണ്‍ഗ്രസിലെ ആഭ്യന്തര ബലാബലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് സമ്പൂര്‍ണ്ണ വിജയം. ഹൈക്കമാന്‍ഡ് രാഷ്ട്രീയത്തിലെ തന്റെ സ്വാധീനമുറപ്പിച്ച് കെ.സി ഗ്രൂപ്പ് മന്ത്രിസഭാ രൂപീകരണത്തില്‍ വ്യക്തമായ മേധാവിത്വം നേടി. 63 അംഗ കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ 47 പേരുടെ പിന്തുണയുണ്ടായിരുന്ന കെ.സി. വേണുഗോപാല്‍ പക്ഷം, ആ അണാമിമഴലറ ബലം മന്ത്രിസ്ഥാനങ്ങള്‍ വീതംവെച്ചപ്പോഴും കൃത്യമായി പ്രതിഫലിപ്പിച്ചു. കോണ്‍ഗ്രസിന്റെ 11 മന്ത്രിമാരില്‍ 9 പേരും വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ് എന്നത് അണികളെയും രാഷ്ട്രീയ നിരീക്ഷകരെയും










