കേരളത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 5.14 ലക്ഷം കേസുകൾ

തിരുവനന്തപുരം : കേരളത്തിൽ കഴിഞ്ഞവർഷം പോലീസ് രജിസ്റ്റർ ചെയ്തത് 514183 കേസുകൾ. 2024 നെ അപേക്ഷിച്ചു കേസുകളുടെ എണ്ണത്തിൽ 10026 എണ്ണത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2025-ൽ രജിസ്റ്റർചെയ്ത കേസുകളിൽ 159573 എണ്ണം ഐ പി സി അല്ലെങ്കിൽ ബി എൻ എസ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണ്. ബാക്കിയുള്ള 354610 കേസുകൾ സ്പെഷ്യൽ ആൻഡ് ലോക്കൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടവയും. 2024-ൽ 504157 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 19 8234 എണ്ണം ഐ പി

എൽ.ഡി.എഫിൽ ഉറച്ച് ജോസ് കെ. മാണി! മുന്നണി മാറ്റ വാർത്തകൾ തള്ളി റോഷി അഗസ്റ്റിൻ; രാഷ്ട്രീയ ശത്രുക്കളുടെ വ്യാജ പ്രചാരണമെന്ന് കേരള കോൺഗ്രസ്; സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിർണ്ണായക തീരുമാനം!

കോട്ടയം : കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ മുന്നണി മാറ്റ ചര്‍ച്ചകള്‍ തള്ളി പ്രമുഖ നേതാക്കള്‍. പാര്‍ട്ടി എല്‍.ഡി.എഫില്‍ ഉറച്ചുനില്‍ക്കുമെന്നും നിലവില്‍ ഇത്തരം മാറ്റങ്ങളെക്കുറിച്ച് യാതൊരു ആലോചനയുമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും തങ്ങളുടെ നിലപാടുകള്‍ സുദൃഢമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ അസൂയയുള്ളവരാണ് മുന്നണി മാറ്റം സംബന്ധിച്ച തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി പ്രഖ്യാപിച്ച ഔദ്യോഗിക നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം

വിസ്മയ കേസ് പ്രതി കിരൺ കുമാറിന് വീടുകയറി മർദനം! അടിച്ച് താഴെയിട്ടു; മൊബൈൽ ഫോൺ കവർന്നു; ആക്രമണം വിസ്മയ കേസിന്റെ പേര് പറഞ്ഞ്; നാല് പേർക്കെതിരെ കേസ്!

കൊല്ലം : വിസ്മയ കേസ് പ്രതിയും മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ കിരണ്‍ കുമാറിനെ (34) വീടുകയറി മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു. ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീടിന് മുന്നില്‍ വെച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്നുവന്ന നാല് യുവാക്കള്‍ കിരണിന്റെ വീടിന് മുന്നിലെ വീപ്പകളില്‍ അടിക്കുകയും വിസ്മയ കേസിന്റെ പേര് പറഞ്ഞ് കിരണിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്യാനായി പുറത്തിറങ്ങിയ

ബാര്‍ക് റേറ്റിംഗിലെ വമ്പന്മാരെ വിലയ്ക്കു വാങ്ങാന്‍ ശത കോടീശ്വരന്‍; കൊച്ചി കേന്ദ്രീകരിച്ച് രഹസ്യ നീക്കം; ലക്ഷ്യം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ രാഷ്ട്രീയ അതിപ്രധാനിയ്ക്ക് വേണ്ടി കോടികള്‍ വാരി എറിയാന്‍ പ്രമുഖ വ്യവസായി

Billionaire to buy out BARC rating giants

തിരുവനന്തപുരം: കേരളത്തിലെ ചാനല്‍ മേഖലയിലേക്ക് വമ്പന്‍ നിക്ഷേപം വരുന്നു. കേരളത്തിലെ പ്രധാന മൂന്ന് ചാനലുകളില്‍ ഒന്ന് വാങ്ങാനാണ് ഒരു ശതകോടീശ്വരന്റെ ശ്രമം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഈ വാങ്ങല്‍ നടക്കും. ഒരു പ്രധാന രാഷ്ട്രീയ പാര്‍്ട്ടിയ്ക്ക വേണ്ടിയാണ് ഈ ശതകോടീശ്വരന്‍ ചാനല്‍ വാങ്ങുന്നത്. ബാര്‍ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ചു ചാനലുകളില്‍ രണ്ടെണ്ണം ഈ മുതലാളി നോട്ടമിട്ടിട്ടുണ്ട്. ഇതിനൊപ്പം വളര്‍ന്നു വരുന്ന മറ്റൊരു ചാനലും വാങ്ങല്‍ പാക്കേജിലുണ്ട്. കേരള രാഷ്ട്രീയത്തിലെ അതിപ്രധാനിയ്ക്ക് വേണ്ടിയാണ് പ്രമുഖ ശതകോടീശ്വരന്റെ ഈ

ഫ്‌ലാറ്റ് തട്ടിപ്പ് ആരോപണം; ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ്; 15 ലക്ഷം വാങ്ങി പറ്റിച്ചെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍

തിരുവനന്തപുരം : മുന്‍ മന്ത്രിയും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ പോലീസ് കേസെടുത്തു. പണം നല്‍കിയിട്ടും ഫ്‌ലാറ്റ് കൈമാറിയില്ലെന്ന കുമാരപുരം സ്വദേശി അലക്‌സിന്റെ പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് നടപടിയെടുത്തത്. ഷിബു ബേബി ജോണിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ‘ആന്‍ഡ കണ്‍സ്ട്രക്ഷന്‍’ എന്ന നിര്‍മ്മാണ കമ്പനിക്കാണ് പരാതിക്കാരന്‍ പണം നല്‍കിയത്. 2020-ല്‍ പണം നല്‍കിയിട്ടും

ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍! വ്യാജ പീഡനാരോപണത്തെ നെഞ്ചു വിരിച്ചു നേരിട്ടു; ‘ഫാര്‍മ’യില്‍ തിളിങ്ങി സര്‍വ്വമായയയില്‍ ‘100’ കോടി ക്ലബ്ബും; വ്യാജ രേഖയില്‍ ‘പോളി ജൂനിയറും’ ജയിച്ചു; സിനിമയിലെ ‘ബിജു പൗലോസ്’ ഇനി റിയല്‍ ലൈഫ് ആക്ഷന്‍ ഹീറോ; നിവിന്‍ പോളിയ്ക്ക് കോടതിയില്‍ നിന്നും മറ്റൊരു നീതി വിജയം

NIVIN PAULY

കൊച്ചി: പ്രതിസന്ധികളെ ഓരോന്നായി വെട്ടിയൊതുക്കി മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി വീണ്ടും സൂപ്പര്‍ഹിറ്റ് വിജയങ്ങളിലേക്ക്. വ്യക്തിജീവിതത്തിലും കരിയറിലും നേരിട്ട കടുത്ത വെല്ലുവിളികളെ നിയമപോരാട്ടത്തിലൂടെ അതിജീവിച്ച നിവിന്‍, ഇപ്പോള്‍ സിനിമയിലും ജീവിതത്തിലും ഒരേപോലെ തിളങ്ങുകയാണ്. ‘സര്‍വ്വം മായ’യിലൂടെയും ‘ഫാര്‍മ’ എന്ന സീരീസിലൂടെയും അഭിനന്ദനങ്ങള്‍ വാരിക്കൂട്ടിയ നിവിന്‍, ഒടുവില്‍ തന്റെ ഹിറ്റ് കഥാപാത്രമായ ‘ആക്ഷന്‍ ഹീറോ ബിജു’വായി വീണ്ടും മാറാനൊരുങ്ങുമ്പോള്‍ വിജയത്തിന്റെ ഇരട്ടി മധുരത്തിലാണ് താരം. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ അങ്ങനെ വീണ്ടും താരമാകുകയാണ്. കുറച്ചുനാള്‍ മുന്‍പ് തനിക്കെതിരെ

ഐ.എം. വിജയനെ ‘ഡെലുലു’വിന്റെ പിന്നിലാക്കി! മന്ത്രി ശിവൻകുട്ടിയുടെ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം; ഇതിഹാസത്തെ അപമാനിച്ചെന്ന് കായിക പ്രേമികൾ

തൃശൂര്‍ : തൃശൂരിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ നിന്നുള്ള വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫെയ്‌സ് ബുക്കില്‍ പങ്ക് വച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സൂപ്പര്‍ഹിറ്റ് ചിത്രം സര്‍വം മായ സിനിമയിലൂടെ പ്രശസ്തയായ റിയ ഷിബുവുമായി മന്ത്രി പങ്കുവെച്ച ചിത്രമാണ് വിമര്‍ശനത്തിന് കാരണമായത്. ‘ഡെലുലു വുമൊത്ത്…’ എന്ന ക്യാപ്ഷനോടെയാണ് റിയ ഷിബുവുമായുള്ള ചിത്രം മന്ത്രി പങ്കുവെച്ചത്. ചിത്രത്തില്‍ റിയയ്ക്ക് പിന്നിലായി യാതൊരു പരിഗണനയും ലഭിക്കാത്ത രീതിയില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍

ഇറാനെ പൂട്ടാൻ ട്രംപ്! ഉന്നത ഉദ്യോഗസ്ഥർക്കും എണ്ണ ശൃംഖലകൾക്കും മേൽ യുഎസ് ഉപരോധം

ടെഹ്‌റാന്‍ : ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളെ അക്രമാസക്തമായ രീതിയില്‍ അടിച്ചമര്‍ത്തുന്നു എന്നാരോപിച്ച് ഇറാന്‍ ഉദ്യോഗസ്ഥര്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുമെതിരെ അമേരിക്കന്‍ ഉപരോധം. ഇറാനിലെ എണ്ണ വരുമാന ശൃംഖലകളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ട്രംപ് ഭരണകൂടം പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിലെ ദേശീയ സുരക്ഷയ്ക്കായുള്ള സുപ്രീം കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയാണ് ഉപരോധം നേരിടുന്ന പ്രമുഖരില്‍ ഒരാള്‍. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ ബലപ്രയോഗം ഏകോപിപ്പിച്ചത് ലാരിജാനിയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് കുറ്റപ്പെടുത്തി. ലോറെസ്താന്‍, ഫാര്‍സ് പ്രവിശ്യകളില്‍ നടന്ന അടിച്ചമര്‍ത്തലുകള്‍ക്ക്

മമതയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി! ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ സ്റ്റേ ചെയ്തു; ബംഗാള്‍ ഡി.ജി.പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിലെ ഇഡി-മമത തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി. റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ മോഷണക്കുറ്റം ആരോപിച്ച് ബംഗാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക് ഓഫീസില്‍ ഈ മാസം ആദ്യം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ മോഷണം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമമാണിതെന്ന്

മണ്ണാമൂലയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കബളിപ്പിച്ച് കവര്‍ച്ച നടത്തിയത് വീട്ടുജോലിക്കാരി സുജാത, ആറ് പവന്‍ സ്വര്‍ണ്ണവും മൊബൈല്‍ഫോണും പണവും അടിച്ചുമാറ്റി. തന്ത്രപരമായി കുടുക്കി പേരൂര്‍ക്കട പോലീസ്

തിരുവനന്തപുരം : മണ്ണാമൂല നീതി നഗറിലെ വീട്ടില്‍ നടന്ന വന്‍ മോഷണക്കേസില്‍ വീട്ടുജോലിക്ക് നിന്ന സ്ത്രീയെ പേരൂര്‍ക്കട പോലീസ് അറസ്റ്റ് ചെയ്തു. ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര സ്വദേശി സുജാത (55) ആണ് പിടിയിലായത്. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ വൃദ്ധയായ സ്ത്രീ മാത്രമായിരുന്ന് ഉണ്ടായിരുന്നത്. അവരെ കബളിപ്പിച്ചാണ് വീട്ടില്‍ നിന്നും ആറ് പവന്‍ സ്വര്‍ണാഭരണങ്ങളും, മൊബൈല്‍ ഫോണും, 45,000 രൂപയും സുജാത മോഷ്ടിച്ചത്. പരാതി കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് പഴുതടച്ച അന്വേഷണമാണ് നടത്തിയത്. വീട്ടില്‍ വന്ന്‌പോയവരെയും വൃദ്ധയുടെ