തിരുവനന്തപുരത്ത് ജോലിസ്ഥലത്തെത്തി സെയിൽസ് ഗേളിനെ കൊലപ്പെടുത്താൻ ശ്രമം; റൗഡി ലിസ്റ്റിലുള്ള പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: സെയിൽസ് ഗേളിനെ ജോലിസ്ഥലത്തെത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ തിരുവനന്തപുരം കരമന പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാലടി കുളത്തറ വാഴവിളാകം മേലിട്ടുവീട്ടിൽ രാഹുൽ (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കാലടിയിലുള്ള  ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേൾ ആയി ജോലി ചെയ്യുന്ന യുവതിയെ അവിടെത്തി മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയാതിരുന്നു. മുൻവൈരാഗ്യമാണ് കാരണം. ഒട്ടേറെ കേസുകളിൽ പ്രതിയാണ് രാഹുൽ. കരമന പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. കോടതിയിൽ ഹാജരാക്കിയ

സഭയില്‍ വന്ദേമാതരം ‘പാതിവഴിയില്‍’; രാജ്ഭവന്‍ നിര്‍ദ്ദേശം തള്ളി സതീശന്‍ സര്‍ക്കാര്‍; പുതിയ നിയമസഭയുടെ തുടക്കത്തില്‍ തന്നെ പ്രോട്ടോക്കോള്‍ യുദ്ധം

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ രാജ്ഭവനും പുതിയ യു.ഡി.എഫ് സര്‍ക്കാരും തമ്മിലുള്ള പ്രോട്ടോക്കോള്‍ പോര് നിയമസഭയുടെ പടിവാതില്‍ക്കലേക്ക്. വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സഭയിലെത്തിയപ്പോള്‍ വന്ദേമാതരത്തിന്റെ ആദ്യഭാഗം മാത്രം പോലീസ് ബാന്‍ഡ് വായിച്ച് അവസാനിപ്പിച്ചത് വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. ഗവര്‍ണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിക്കണമെന്ന രാജ്ഭവന്റെ കര്‍ശന നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളിയതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. കേവലം ഒരു സാങ്കേതിക പിഴവല്ല, മറിച്ച്

കുരുക്കു മുറുക്കി ഇ.ഡി; കരിമണല്‍ കനലില്‍ വീണ വിജയന്‍; പടിവാതില്‍ക്കല്‍ സമന്‍സ്? കൊച്ചിയിലും തലസ്ഥാനത്തും മിന്നല്‍ പരിശോധന; കൈമാറിയത് ശതകോടികളുടെ സാമ്പത്തിക രേഖകള്‍. ഡല്‍ഹിയില്‍ നിന്ന് പച്ചക്കൊടി ലഭിച്ചാല്‍ അറസ്റ്റ്?

കൊച്ചി: കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലും എക്‌സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം നേരിടുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള നീക്കങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വേഗം കൂട്ടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന അപ്രതീക്ഷിത മിന്നല്‍ പരിശോധനകളില്‍ കേസിന്റെ ഗതി മാറ്റാന്‍ പോന്ന അതിനിര്‍ണ്ണായകമായ ഡിജിറ്റല്‍-ബാങ്ക് രേഖകള്‍ ലഭിച്ചതായാണ് സൂചന. പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായതോടെ, കേവലമൊരു ചോദ്യം ചെയ്യലിനപ്പുറം കസ്റ്റഡിയിലെടുത്ത് അന്വേഷിക്കേണ്ട പഴുതടച്ച തെളിവുകള്‍ ഇ.ഡിയുടെ പക്കലുണ്ടെന്നാണ് അന്വേഷണസംഘത്തോട് അടുത്ത വൃത്തങ്ങള്‍

പതിനാറാം നിയമസഭയ്ക്ക് പ്രൗഢമായ തുടക്കം; ഗവർണറെ സ്വീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം നിയമസഭയുടെ ചരിത്രപരമായ ആദ്യ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പ്രൗഢമായ തുടക്കമായി. നിയമസഭാ മന്ദിരത്തിൽ രാവിലെ 8.55-ഓടെ എത്തിയ ഗവർണറെ മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ, പാർലമെന്ററി കാര്യ മന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ടുവെച്ച ജനപ്രിയ വാഗ്ദാനങ്ങളും ‘ഇന്ദിരാ ഗ്യാരന്റികളും’ വ്യക്തമാക്കുന്നതായിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. പുതിയ സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളും ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുന്നതിനൊപ്പം, കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള വിമർശനങ്ങൾ

മൂന്ന് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബിനീഷ് കോടിയേരിക്ക് സി.പി.എം അംഗത്വം പുതുക്കി നൽകി

തിരുവനന്തപുരം: തിരുവനന്തപുരത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരെ നടന്ന പ്രതിഷേധ സമരത്തിൽ സജീവമായി പങ്കെടുത്തത് ബിനീഷ് കോടിയേരിക്ക് രാഷ്ട്രീയമായി വലിയ തുണയായി മാറുന്നു. അന്തരിച്ച മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകാൻ സി.പി.എം ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പാർട്ടി ബിനീഷിന്റെ അംഗത്വം ഇപ്പോൾ പുനഃസ്ഥാപിച്ചു നൽകുന്നത്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സന്ദർശക വിലക്ക് നീക്കി; പുതിയ സമയക്രമം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  സന്ദർശകർക്കു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ മുരളീധരന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. ഇനിമുതൽ ഉച്ചക്ക് 12 മണി മുതൽ 2 മണി വരെ 10 രൂപ പാസിലും വൈകുന്നേരം 4 മുതൽ 6മണി വരെ സൗജന്യമായും വാർഡുകളിൽ പ്രവേശിച്ചു രോഗികളെ സന്ദർശിക്കാം. സന്ദർശകർക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. അനേക വർഷങ്ങളായി ഈ വിലക്ക് തുടരുകയായിരുന്നു.

ഇനി കളി മാറും, ആരെയും വെറുതെ വിടില്ല! ഇഡിക്ക് വന്‍ പവര്‍; 60 ശതമാനം പുതിയ തസ്തികകള്‍ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) കൂടുതല്‍ ശക്തമാക്കിക്കൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നിര്‍ണ്ണായക നീക്കം. രാജ്യത്തെ ഞെട്ടിച്ച പല പ്രമുഖ കേസുകളിലും അന്വേഷണം മുറുകുന്നതിനിടയില്‍, ഇഡിയിലെ ജീവനക്കാരുടെ എണ്ണം ഒറ്റയടിക്ക് 60 ശതമാനം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ചരിത്രപരമായ ഉത്തരവാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ രാഷ്ട്രീയ-വ്യവസായ രംഗത്തെ വമ്പന്മാര്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക കുറ്റവാളികളെ പിടികൂടാന്‍ ഇഡിക്ക് ഇനി ഇരട്ടി കരുത്തുണ്ടാകും. കേന്ദ്ര ഏജന്‍സികള്‍ക്ക് നേരെ പ്രാദേശിക തലങ്ങളില്‍

കേന്ദ്ര നിലപാട് കടുക്കുന്നു; ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സിബിഐ അന്വേഷണത്തിന് സാധ്യത; പോലീസിന് ഗുരുതര വീഴ്ചയെന്ന് കേന്ദ്ര ഇന്റലിജന്‍സ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ സി.പി.എം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തെരുവില്‍ ആക്രമിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക്. വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ തലസ്ഥാന നഗരിയിലുണ്ടായ കായിക കൈയേറ്റം രാജ്യവ്യാപകമായി ചര്‍ച്ചയായ പശ്ചാത്തലത്തില്‍, കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായാണ് ദല്‍ഹിയില്‍ നിന്നുള്ള സൂചനകള്‍. ക്രമസമാധാനപാലനത്തിലും പ്രതികളെ പിടികൂടുന്നതിലും സംസ്ഥാന പോലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ

ബിനീഷ് കോടിയേരിയുടെ ഉറ്റ സുഹൃത്ത്; പിണറായിയുടെ വീട്ടിലെ റെയ്ഡ് കണ്ട് ചങ്കുപൊട്ടി ചീമുട്ട എറിഞ്ഞത് ഐപി ബിനു; മുന്‍ കൗണ്‍സിലര്‍ ഒളിവില്‍; അതൊരു കേവല ജനരോക്ഷമോ ?

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി കേരള പോലീസ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.പി.എം മുന്‍ കൗണ്‍സിലര്‍മാരായ ഐ.പി. ബിനു, ആറ്റുകാല്‍ ഉണ്ണി എന്നിവരെ കണ്ടെത്താനായി പോലീസ് ഇവരുടെ വീടുകളില്‍ ഉള്‍പ്പെടെ വ്യാപക പരിശോധന നടത്തി. എട്ടു മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ സി.പി.എം പാളയം മുന്‍ ലോക്കല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ കൗണ്‍സിലറുമായ

കര്‍ണാടകയില്‍ നേതൃമാറ്റം; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രി പദത്തിലേക്ക്

ബംഗളൂരു: ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഒടുവില്‍ സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘കാവേരി’യില്‍ മന്ത്രിസഭാംഗങ്ങള്‍ക്കായി ഒരുക്കിയ പ്രത്യേക പ്രാതല്‍ വിരുന്നിലാണ് സിദ്ധരാമയ്യ തന്റെ രാജി തീരുമാനം സഹപ്രവര്‍ത്തകരെ അറിയിച്ചത്. ഏറെ നാളായി കോണ്‍ഗ്രസിനുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന അധികാരത്തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമാണ് ഇതോടെ നാടകീയമായ അന്ത്യമായിരിക്കുന്നത്. ഗവര്‍ണ്ണര്‍ ഓഫീസിന് രാജി നല്‍കുകയും ചെയ്തു. ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ ശ്രദ്ധേയനായ സിദ്ധരാമയ്യയുടെ ഈ പിന്മാറ്റത്തോടെ, സംസ്ഥാനത്തെ പാര്‍ട്ടിയുടെ