കര്‍ണാടക ഇനി ഡി.കെ ഭരിക്കും! ബുധനാഴ്ച സത്യാപ്രതിജ്ഞ; ഒപ്പം 10 മന്ത്രിമാരും രണ്ട് ഉപമുഖ്യമന്ത്രിമാരും; ദളിത്-ലിംഗായത്ത് വിഭാങ്ങള്‍ക്ക് കൈയയച്ച് സഹായം

ബംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും വിരാമം. കന്നഡ മണ്ണില്‍ ഇനി ട്രബിള്‍ ഷൂട്ടര്‍ ഡി.കെ. ശിവകുമാറിന്റെ യുഗം. കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര്‍ വരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡി.കെ. ശിവകുമാറിനൊപ്പം പത്ത് മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജാതിസമവാക്യങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് രണ്ട് ഉപമുഖ്യമന്ത്രിമാരും പുതിയ മന്ത്രിസഭയിലുണ്ടാകും. സാമുദായിക സന്തുലനാവസ്ഥ ഉറപ്പാക്കാന്‍ ദളിത്, ലിംഗായത്ത് വിഭാഗങ്ങളില്‍ നിന്നുള്ള ഓരോ പ്രതിനിധികളാകും ഉപമുഖ്യമന്ത്രി പദവിയിലെത്തുക.

ബിജെപിയെ ജയിപ്പിക്കാന്‍ യൂസഫലി അന്തര്‍ധാരയുണ്ടാക്കി; ഗുരുതര ആരോപണവുമായി ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തും നേമത്തും ബിജെപി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ പ്രമുഖ വ്യവസായി എം.എ. യൂസഫലി ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ്. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷം യൂസഫലി യുഡിഎഫിനോട് കാണിച്ച ക്രൂരതയാണ് തന്റെ പരാജയത്തിന് കാരണമായതെന്നും കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശരത്ചന്ദ്ര പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകള്‍ മറിച്ചുനല്‍കി എല്‍ഡിഎഫിലെ കടകംപള്ളി സുരേന്ദ്രന്റെ വോട്ടുവിഹിതം കുറയ്ക്കുകയും, അതിലൂടെ ബിജെപിയുടെ വി. മുരളീധരനെ ജയിപ്പിക്കുകയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെയും വി.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ

തിരുവനന്തപുരം: അറബിക്കടലിന്റെ അന്തരീക്ഷച്ചുഴികളും പശ്ചിമഘട്ട മലനിരകളിലെ കാറ്റിന്റെ ഗതിമാറ്റങ്ങളും പുതിയൊരു മഴക്കാലത്തേക്ക് കേരളത്തെ കൂട്ടിക്കൊണ്ടുപോവുകയാണ്. വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെ കനത്ത മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വെറുമൊരു മഴക്കാല പ്രവചനമല്ല, മറിച്ച് വരാനിരിക്കുന്ന പ്രകൃതിവ്യതിയാനങ്ങളുടെ ഒരു സൂചനപത്രം കൂടിയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇതിനകം തന്നെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള തെക്കന്‍-മധ്യ കേരളത്തിലാണ് പ്രകൃതി ആദ്യം കനക്കാന്‍ പോകുന്നത്. കേവലം ഒരു ദിവസത്തെ മഴ മുന്നറിയിപ്പില്‍

രക്ഷാപ്രവര്‍ത്തന വാദം പൊളിഞ്ഞു; ആലപ്പുഴ മര്‍ദ്ദനക്കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ വധശ്രമക്കുറ്റം; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍; മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ അനില്‍കുമാറും സംഘവും അകത്താകും

ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് – കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാറിനും സുരക്ഷാ ജീവനക്കാര്‍ക്കും കനത്ത തിരിച്ചടി. കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച കുട്ടികളെ ലാത്തൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ സംഭവം വെറും ‘രക്ഷാപ്രവര്‍ത്തനം’ മാത്രമാണെന്ന മുഖ്യമന്ത്രിയുടെയും ഭരണപക്ഷത്തിന്റെയും ന്യായീകരണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം (കജഇ 307) ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയാല്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍

ആകെ കൈപ്പറ്റിയത് 2.78 കോടി; ഇമെയിലുകളില്‍ വെറും പണമിടപാട് രേഖകള്‍ മാത്രം; സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇ.ഡി.; എക്‌സാലോജിക് കേസില്‍ ടി. വീണ വന്‍ കുടുക്കിലേക്ക്

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ മാസപ്പടി വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയും അവരുടെ ഉടമസ്ഥതയിലായിരുന്ന എക്‌സാലോജിക് കമ്പനിയും കടുത്ത നിയമക്കുരുക്കിലേക്ക്. സിറിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) എറണാകുളം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച നിര്‍ണ്ണായക അന്വേഷണ റിപ്പോര്‍ട്ടും, ഇതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആരംഭിച്ച ആസ്തി കണ്ടുകെട്ടല്‍ നടപടികളും വീണ വിജയനെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ.) വീണയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിലേക്ക് ഇ.ഡി. നീങ്ങുന്നതായാണ് ഏറ്റവും

ക്യാമ്പസില്‍ സിനിമയെ വെല്ലുന്ന ഗുണ്ടാവിളയാട്ടം; വിദ്യാര്‍ത്ഥിയുടെ കാഴ്ച തകര്‍ത്തവരെ പിടികൂടാതെ പോലീസ്; ഇതും അതിരടി തന്നെ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വെഞ്ഞാറമൂട് എം.എ. എന്‍ജിനീയറിങ് കോളജില്‍ നടന്ന ക്രൂരമായ ഗുണ്ടാ അക്രമണത്തില്‍ ആഭ്യന്തരവകുപ്പ് കടുത്ത പ്രതിരോധത്തില്‍. കോളജ് വാര്‍ഷികാഘോഷത്തിനിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം നടത്തിയ താണ്ഡവത്തില്‍ ഇരുപതുകാരനായ വിദ്യാര്‍ത്ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ട സംഭവം അതിരടി സിനിമകളെ വെല്ലുന്ന ക്രൂരതയായാണ് മാറിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതികളെ പിടികൂടാന്‍ മടിക്കുന്ന പോലീസിന്റെ മെല്ലെപ്പോക്കിനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും അടിയന്തര ഇടപെടലിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ക്യാമ്പസിനകത്ത് ലഹരി തലയ്ക്കുപിടിച്ച

കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ 43 പേർക്ക് കൂടി എസ്.ഐ നിയമനം

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. 43പേർക്കുകൂടി എസ് ഐ മാരാകാം. കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ (ട്രെയിനി) റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്കാണ് ആഭ്യന്തര മന്ത്രിയുടെ ഉത്തരവിലൂടെ നിയമനം ലഭിക്കുക. ഇവർക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. 2025 ജൂണ്‍ 9നാണ് കേരള പി എസ് സി നടത്തിയ സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ 9ന് ഈ

പെരിയ കൊലക്കേസ്: കടുത്ത വിവാദത്തിനൊടുവിൽ നാല് പ്രതികളുടെ പരോൾ അടിയന്തരമായി തടഞ്ഞു

കാസർകോട്: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച നടപടി വലിയ വിവാദമായതിനെത്തുടർന്ന് നാല് പ്രതികളുടെ പരോൾ അധികൃതർ അടിയന്തരമായി തടഞ്ഞു. പരോൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നിലവിലുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ നാല് പ്രതികളെയും ജയിലിൽനിന്ന് പുറത്തുവിട്ടിട്ടില്ല. ജയിൽ ചട്ടങ്ങൾ പൂർണ്ണമായി ലംഘിച്ചുകൊണ്ടാണ് പ്രതികൾക്ക് കൂട്ടപ്പരോൾ നൽകിയതെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് പരോൾ തടയാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ ഇതിനോടകം തന്നെ കേസിലെ മറ്റ് അഞ്ച് പ്രതികൾ മെയ് 18-നും ഒരു പ്രതി മേയ്

വിവാദങ്ങള്‍ക്കിടെ ഒന്നിക്കാന്‍ ആര്‍ഷോയും വിദ്യയും; തിങ്കളാഴ്ച തൃക്കരിപ്പൂരില്‍ രജിസ്റ്റര്‍ വിവാഹം

കാസര്‍കോട്: ഗവണ്‍മെന്റ് കോളേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ജോലിക്കായി മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ പ്രതിയായ വധു; കോളേജില്‍ ഹാജരാകാത്തതിന് നോട്ടീസ് ലഭിച്ചതിനെത്തുടര്‍ന്ന് ആറാം സെമസ്റ്ററിന് ശേഷമുള്ള ‘എക്‌സിറ്റ് ഓപ്ഷന്‍’ സ്വീകരിച്ച് പഠനം അവസാനിപ്പിച്ച പഴയ എസ്.എഫ്.ഐ. നേതാവായ വരന്‍. മുന്‍ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും സി.പി.എം. നേതാവുമായ പി.എം. ആര്‍ഷോയും, മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. വരും തിങ്കളാഴ്ച കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ്

ഏഷ്യൻ ഗെയിംസ് ട്രയൽസ്: വിനേഷ് ഫോഗട്ടിന്റെ അപേക്ഷ റെസ്ലിംഗ് ഫെഡറേഷൻ അംഗീകരിച്ചു

ന്യൂഡൽഹി: വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് ഗുസ്തി സെലക്ഷൻ ട്രയൽസിൽ വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഇന്ത്യൻ ഒളിമ്പ്യൻ വിനേഷ് ഫോഗട്ട് സമർപ്പിച്ച അപേക്ഷ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) ശനിയാഴ്ച ഔദ്യോഗികമായി അംഗീകരിച്ചു. ഏത് ഭാരോദ്വഹന വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിക്കുക എന്നതിനെച്ചൊല്ലി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കാണ് ഫെഡറേഷന്റെ ഈ നടപടിയിലൂടെ വിരാമമായത്. ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാൻ വിനേഷിന് അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഈ സുപ്രീം