‘റെയിൻ റെയിൻ ഗോ എവേ’ എന്ന കവിത കുട്ടികളെ സ്വാർത്ഥരാക്കുന്നുവെന്ന് യു.പി മന്ത്രി; കുട്ടിക്കവിതകൾക്കെതിരെ യു.പി മന്ത്രി യോഗേന്ദ്ര ഉപാധ്യായ

ഉത്തർപ്രദേശ്: നൂറ്റാണ്ടുകളായി കുരുന്നുനാവുകളിൽ ഈണമിട്ടുണരുന്ന വിദേശി കവിതകൾ ഇനി വെറും പാട്ടുകളല്ല, മറിച്ച് മൂല്യച്യുതിയുടെ വിത്തുകളാണെന്ന ഗൗരവതരമായ മുന്നറിയിപ്പുമായി ഉത്തർപ്രദേശിലെ ഉന്നതവിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി യോഗേന്ദ്ര ഉപാധ്യായ രംഗത്തെത്തിയിരിക്കുന്നു. ആഗ്രയിലെ ശിക്ഷാ മിത്രുകളുടെ സമ്മേളനത്തിലും ലഖ്‌നൗവിലെ വിദ്യാലയമുറ്റത്തും അദ്ദേഹം ഉയർത്തിയ വാദങ്ങൾ അക്കാദമിക വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്കാണ് ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള കുട്ടിക്കാലത്തെ താലോലിച്ച ‘ജോണി ജോണി യെസ് പപ്പ’, ‘റെയിൻ റെയിൻ ഗോ എവേ’ എന്നീ പ്രിയപ്പെട്ട വരികൾ ഭാരതീയ സംസ്കാരത്തിന്റെ അന്തസത്തയ്ക്ക്

കോട്ട തകര്‍ത്ത് ‘ദളപതി’; തമിഴ്‌നാട്ടില്‍ വിജയയുഗം; മാതൃദിനത്തില്‍ മകന്‍ മുഖ്യമന്ത്രിയായതിന്റെ അഭിമാനത്തില്‍ ശോഭ ചന്ദ്രശേഖര്‍; താരമായി തൃഷയും; തമിഴകത്ത് ഇനി വിജയ് ഭരണം

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അരനൂറ്റാണ്ട് നീണ്ട ദ്രാവിഡ രാഷ്ട്രീയ കുത്തക തകര്‍ത്തെറിഞ്ഞ്, സൂപ്പര്‍ താരം ജോസഫ് വിജയ് ചന്ദ്രശേഖര്‍ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ലക്ഷക്കണക്കിന് ആരാധകരെയും പ്രമുഖ നേതാക്കളെയും സാക്ഷിയാക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. എം.ജി.ആറിന് ശേഷം തമിഴ് മണ്ണില്‍ അജയ്യനായ ജനനായകനായി ഒരു നടന്‍ മാറുമ്പോള്‍, തമിഴ്‌നാട് രാഷ്ട്രീയം പുതിയൊരു ചരിത്രവഴിയിലേക്ക് തിരിയുകയാണ്. വിജയ് എന്ന വ്യക്തിയുടെ വളര്‍ച്ചയെക്കാള്‍, തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്ന

യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിക്കുന്നു? സെലെൻസ്‌കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്ന് വ്ലാഡിമിർ പുടിൻ

മോസ്കോ: യുക്രെയ്നുമായുള്ള ദീർഘകാല യുദ്ധത്തിന് അറുതിയാകാമെന്ന നിർണ്ണായക സൂചനയുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രംഗത്തെത്തി. ഒരു സമാധാന കരാർ അന്തിമരൂപത്തിലായാൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുമായി മൂന്നാമതൊരു രാജ്യത്ത് വെച്ച് കൂടിക്കാഴ്ച നടത്താൻ താൻ തയ്യാറാണെന്ന് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പുടിൻ വ്യക്തമാക്കി. യുക്രെയ്‌നിൽ റഷ്യയുടെ വിജയം ഉറപ്പാണെന്ന് റഷ്യയുടെ വാർഷിക വിക്ടറി ഡേ പരേഡിൽ പ്രസംഗിക്കവെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്ന ഈ പുതിയ പ്രസ്താവനയുമായി പുടിൻ എത്തിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ

അസം മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മെയ് 12-ന്; സാക്ഷ്യം വഹിക്കാൻ 20 മുഖ്യമന്ത്രിമാരും പ്രമുഖ നേതാക്കളും

അസം: പുതിയ അസം സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 12-ന് രാവിലെ 11 മണിക്ക് നടക്കുമെന്ന് കാവൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. സർക്കാർ രൂപീകരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ ബിജെപി നിയമസഭാ കക്ഷി യോഗം മെയ് 10-ന് ചേരുകയും യോഗത്തിൽ വെച്ച് പുതിയ നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയും ചെയ്യും. അതേ ദിവസം തന്നെ രാവിലെ 11 മണിക്ക് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) സംയുക്ത യോഗം ചേർന്ന് സഖ്യത്തിന്റെ നേതാവിനെ നിശ്ചയിക്കും.

തമിഴ്നാട്ടിൽ വിജയഗാഥ; ദ്രാവിഡ ഭരണത്തിന് അന്ത്യം കുറിച്ച് വിജയ് ഇന്ന് മുഖ്യമന്ത്രിയായി അധികാരമേൽക്കും

തമിഴ്നാട്: തമിഴ്നാട് രാഷ്ട്രീയത്തിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന ദ്രാവിഡ കക്ഷികളുടെ ഭരണാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു. ആറ് പതിറ്റാണ്ടുകാലം ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ചിരുന്ന തമിഴ് രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ടാണ് വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ശനിയാഴ്ച രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ച വിജയ്, 234 അംഗ നിയമസഭയിൽ 120 എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ കത്ത്

യു.എഇ.ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വെടിനിര്‍ത്തല്‍ പ്രതിസന്ധിയില്‍, എണ്ണവില 100 ഡോളര്‍ കടന്നു

ദുബായ്/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സമാധാനശ്രമങ്ങള്‍ക്ക് തിരിച്ചടിയായി യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ ഇറാന്റെ ഡ്രോണ്‍-മിസൈല്‍ ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ദുര്‍ബലമായ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ച്ചയുടെ വക്കിലെത്തി. മേഖലയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലേക്ക് കുതിച്ചു. ഇറാന്‍ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തതായി യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു. തകര്‍ക്കപ്പെട്ട മിസൈലുകളുടെ

മുഖ്യമന്ത്രി കസേരയില്‍ ആര്? ഡല്‍ഹിയില്‍ സമവായ ചര്‍ച്ചയില്‍ തീരുമാനമില്ല; ‘അങ്കം’ മുറുകുന്നു, പ്രഖ്യാപനം ഹൈക്കമാന്‍ഡിന് വിട്ടു

ന്യൂഡല്‍ഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അന്തിമഘട്ടത്തിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും ‘മുഖ്യന്‍’ ആരെന്ന് പ്രഖ്യാപിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല. ഗ്രൂപ്പ് പോരും ചേരിതിരിഞ്ഞുള്ള ഫ്‌ലക്സ് യുദ്ധവും അതിരുവിട്ടതോടെ, കടുത്ത അതൃപ്തി രേഖപ്പെടുത്തിയ നേതൃത്വം അച്ചടക്കത്തിന്റെ വാള്‍ വീശിയിരിക്കുകയാണ്. വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള പോര് മുറുകിയതോടെ ഡല്‍ഹിയില്‍ രമേശ് ചെന്നിത്തലയ്ക്ക് സാധ്യതകള്‍ തെളിയുന്നതായാണ് സൂചന. കെ.സിയെ മുഖ്യമന്ത്രിയാക്കിയാല്‍ എം.എല്‍.എ സ്ഥാനം

സൂര്യകുമാറിന് മടക്ക ടിക്കറ്റ്? ഇന്ത്യന്‍ ടി20 ടീമിനെ സഞ്ജു സാംസണ്‍ നയിക്കും; ശ്രേയസ് അയ്യരെ മറികടന്ന് മലയാളി താരം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക്; ബിസിസിഐയില്‍ നിര്‍ണ്ണായക നീക്കങ്ങള്‍

മുംബൈ: ഇന്ത്യന്‍ ടി20 ക്രിക്കറ്റില്‍ വന്‍ അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നു. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മാറ്റി മലയാളി താരം സഞ്ജു സാംസണെ പുതിയ നായകനായി നിയമിക്കാനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കം. ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോമും ടി20 ലോകകപ്പിലെ വിസ്മയിപ്പിക്കുന്ന പ്രകടനവുമാണ് സഞ്ജുവിന് നറുക്കുവീഴാന്‍ കാരണമാകുന്നത്. ശ്രേയസ് അയ്യരുടെ പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും സഞ്ജുവിനാണ് നിലവില്‍ മുന്‍തൂക്കം. ഐപിഎല്‍ 2026 സീസണില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ

ദിലീപിന്റെ മണ്ണില്‍ മുന്‍ഭാര്യയുടെ കുതിര സവാരി; മൂന്ന് ഭാഷകള്‍ അറിയാവുന്ന കുതിരയ്‌ക്കൊപ്പം അതീവ രഹസ്യമായി മഞ്ജു വാര്യര്‍; ഇനി ലക്ഷ്യം കടലോരം

ആലുവ: ബുള്ളറ്റ് റൈഡിംഗിലെ അസാമാന്യ വേഗതയ്ക്ക് പിന്നാലെ കുതിര സവാരിയിലും താന്‍ പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ആലുവ മണപ്പുറത്ത് അതീവ രഹസ്യമായി നടന്ന ഒരു മാസം നീണ്ട പരിശീലനത്തിന് ഒടുവില്‍ കുതിര സവാരിയില്‍ പ്രാവീണ്യം നേടിയാണ് താരം മടങ്ങിയത്. മുന്‍ ഭര്‍ത്താവ് ദിലീപിന്റെ വീടിന് തൊട്ടടുത്തുള്ള മണപ്പുറത്ത് വെച്ചായിരുന്നു മഞ്ജുവിന്റെ ഈ സാഹസിക പഠനം എന്നതാണ് ചര്‍ച്ചകള്‍ക്ക് ചൂടുപകരുന്നത്. ആരാധകരുടെ ശല്യം ഒഴിവാക്കാന്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ മഞ്ജു പരിശീലനത്തിന്

പറയാനും കേള്‍ക്കാനും തിരുത്താനും സമയം കണ്ടെത്തണം; പിണറായിക്കും ഗോവിന്ദനും നേരെ വിരല്‍ചൂണ്ടി സെക്രട്ടേറിയറ്റ്; 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയില്‍ നിശിത വിമര്‍ശനം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേരെ അസാധാരണമായ വിമര്‍ശന ശരങ്ങള്‍. നാല് മണിക്കൂര്‍ നിശ്ചയിച്ച യോഗം നേതാക്കളുടെ കടുത്ത നിലപാടിനെത്തുടര്‍ന്ന് 13 മണിക്കൂറാണ് നീണ്ടുനിന്നത്. പറയാനുള്ളത് മുഴുവന്‍ പറഞ്ഞിട്ടേ യോഗം അവസാനിപ്പിക്കാവൂ എന്ന കര്‍ശന നിലപാടിലായിരുന്നു അംഗങ്ങള്‍. പാര്‍ട്ടി അംഗങ്ങളുടെ മനസ്സ് പോലും ഇക്കുറി എല്‍ഡിഎഫിന് അനുകൂലമായിരുന്നില്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ് യോഗത്തില്‍ ഉയര്‍ന്നുവന്നത്. നേതാക്കളുടെ ഉള്ളിലുള്ള കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റാത്തവിധം