തമിഴ്നാട്ടിൽ വിജയഗാഥ; ദ്രാവിഡ ഭരണത്തിന് അന്ത്യം കുറിച്ച് വിജയ് ഇന്ന് മുഖ്യമന്ത്രിയായി അധികാരമേൽക്കും

തമിഴ്നാട്: തമിഴ്നാട് രാഷ്ട്രീയത്തിൽ ദശാബ്ദങ്ങളായി നിലനിന്നിരുന്ന ദ്രാവിഡ കക്ഷികളുടെ ഭരണാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ സി. ജോസഫ് വിജയ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു. ആറ് പതിറ്റാണ്ടുകാലം ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ചിരുന്ന തമിഴ് രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ടാണ് വിജയ് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

ശനിയാഴ്ച രാജ്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ച വിജയ്, 234 അംഗ നിയമസഭയിൽ 120 എംഎൽഎമാരുടെ പിന്തുണ രേഖപ്പെടുത്തിയ കത്ത് കൈമാറിയതോടെയാണ് സർക്കാർ രൂപീകരിക്കാൻ ഔദ്യോഗികമായി ക്ഷണം ലഭിച്ചത്.

ഇന്ന് രാവിലെ 10 മണിക്ക് ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ ഗവർണർ വിജയിന് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയോടൊപ്പം ടിവികെയിലെ മുതിർന്ന നേതാക്കളുൾപ്പെടെയുള്ള ഒമ്പത് മന്ത്രിമാരും ഇന്ന് മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നുണ്ട്. കോൺഗ്രസ് പാർട്ടിയെ ഭരണത്തിൽ പങ്കാളിയാക്കിയുള്ള സഖ്യകക്ഷിയായാണ് വിജയ് പുതിയ സർക്കാരിനെ നയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി പുതിയൊരു രാഷ്ട്രീയ സംസ്കാരം വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തുന്ന വിജയിനെയും സംഘത്തെയും വരവേൽക്കാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് ചെന്നൈയിലേക്ക് ഒഴുകിയെത്തുന്നത്. മേയ് പത്തായ ഇന്ന് തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണ്ണായകമായ ഒരു പുതിയ അധ്യായത്തിന് ഇതോടെ തുടക്കമാവുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.