തിരുവനന്തപുരം: വര്‍ക്കല അകത്തുമുറിയില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രാക്കിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയിലിടിച്ചിട്ടും വന്‍ ദുരന്തം ഒഴിവായത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍. ലോക്കോ പൈലറ്റ് സമയോചിതമായി എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ കല്ലമ്പലം സ്വദേശി സുധിയെ റെയില്‍വേ സംരക്ഷണ സേന (ഞജഎ) കസ്റ്റഡിയിലെടുത്തു.
ഇറാനെ കൈവിടാതെ ഇന്ത്യ; അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിനായി സര്‍വസന്നാഹങ്ങളുമായി നാവികസേന
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ അശ്രദ്ധമായി ഓടിച്ചുവന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ സമയം തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഓട്ടോയിലിടിച്ചു.
ട്രെയിനിന്റെ അത്യാധുനിക ബ്രേക്കിംഗ് സംവിധാനം ഉടനടി പ്രവര്‍ത്തിച്ചതിനാല്‍ വലിയ ആഘാതം ഒഴിവാക്കാന്‍ സാധിച്ചു. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ മറിയാനുള്ള സാധ്യതയുണ്ടായിരുന്നുവെന്ന് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുധിയെ പിന്നീട് റെയില്‍വേ പോലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് നിസ്സാര പരിക്കുണ്ട്.
അപകടത്തെത്തുടര്‍ന്ന് കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂറോളം സ്ഥലത്ത് പിടിച്ചിട്ടു. ട്രാക്കില്‍ നിന്ന് ഓട്ടോറിക്ഷ മാറ്റിയ ശേഷം രാത്രി 11.50-ഓടെയാണ് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്. റെയില്‍വേ നിയമപ്രകാരം അതിക്രമിച്ചു കടക്കല്‍, ട്രെയിന്‍ തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം സുധിക്കെതിരെ കേസെടുത്തു.
പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ശുപാര്‍ശ ചെയ്യാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോമിലേക്ക് വാഹനം പ്രവേശിക്കാനിടയായ സാഹചര്യം പരിശോധിക്കാന്‍ സ്റ്റേഷന് മാസ്റ്ററോട് ആര്‍പിഎഫ് റിപ്പോര്‍ട്ട് തേടി.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വോട്ട് ചെയ്താൽ 1 രൂപയ്ക്ക് പുട്ടുപൊടി! സപ്ലൈകോയുടെ കൗതുകകരമായ ഓഫറും വിവാദവും





