കൊല്ലം: കോളിളക്കം സൃഷ്ടിച്ച അലുവ അതുൽ കൊലക്കേസിലെ ഒളിവിലുള്ള പ്രതികളിൽ ഒരാൾ കോടതിയിൽ കീഴടങ്ങി. കരുനാഗപ്പള്ളി വരിക്കപ്പള്ളി സ്വദേശി ഷാൻ ആണ് കോടതിയിൽ കീഴടങ്ങിയത്. കൊലയാളികൾക്ക് രക്ഷപെടാനും ഒളിവിൽ കഴിയാനും ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകിയവരിൽ പ്രധാനിയാണ് ഷാൻ. ഇനി രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരിപ്പോഴും ഒളിവിലാണ്.
കോടതിയിൽ കീഴടങ്ങിയ ഷാൻനെ റിമാൻഡ് ചെയ്തു ജയിലിലേക്ക് അയച്ചു. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ നൽകും. തെരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞ സാഹചര്യത്തിൽ അതുൽ കൊലക്കേസിന്റെ അന്വേഷണം പോലീസ് കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ തേടി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചതോടെയാണ് ഒരാൾ കീഴടങ്ങിയത്.
പ്രതികളുടെ മൊഴി പ്രകാരം പോലീസ് പിടിച്ചെടുത്ത ആയുധങ്ങളും മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്ക്കായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൊലയാളികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിലാണ്.


സി.പി.എമ്മില്‍ വെട്ടിനിരത്തല്‍: ശൈലജയെ പുറത്തിരുത്താന്‍ ‘മണി’ ഫോര്‍മുല; തളിപ്പറമ്പില്‍ ശ്യാമളയിലൂടെ ഗോവിന്ദന്റെ കുടുംബവാഴ്ച?
പിഷാരടിക്കായി മമ്മൂട്ടി എത്തില്ല; സി.പി.എം സമ്മര്‍ദ്ദത്തിന് മുന്നില്‍ മെഗാസ്റ്റാര്‍ വഴങ്ങി; കോണ്‍ഗ്രസ് വേദികളിലേക്കില്ലെന്ന് സിപിഎമ്മിന് ഉറപ്പ് നല്കി മമ്മൂട്ടി; അതിവിശ്വസ്തന് വേണ്ടി പരസ്യ വോട്ടു ചോദിക്കലിന് മെഗാ സ്റ്റാര്‍ ഇല്ല





