തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്തിന്റെ വാഹനം തടഞ്ഞ സംഭവത്തില്‍ വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെതിരെ പോലീസ് കേസെടുത്തു. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല എന്നാരോപിച്ചായിരുന്നു കൗണ്‍സിലറുടെ പ്രതിഷേധം.
വാഴോട്ടുകോണത്ത് മഹിളാമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിയായിരുന്നു ഇത്. എന്നാല്‍ മന്ത്രിയുടെ അസാന്നിധ്യത്തില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലറായ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്നുമാണ് സുഗതന് ആരോപിക്കുന്നത്.ഉദ്ഘാടനത്തിന് ശേഷം മടങ്ങുകയായിരുന്ന എം.എ.എയുടെ കാര്‍ സുഗതന്റെ നേതൃത്വത്തില്‍ തടഞ്ഞു. ഇതിന് പുറമെ വേദിയിലുണ്ടായിരുന്നവരെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്.ചടങ്ങിലെ മൈക്ക് ഓപ്പറേറ്റര്‍മാരെ ഭീഷണിപ്പെടുത്തുകയും പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വി.കെ. പ്രശാന്ത് നല്കിയ പരാതിയിലാണ് വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തത്.


രാവിലെ കണ്ട വെടിപ്പുരകൾ ചാരമായി,സംസാരിച്ചത് മരണപ്പെട്ടവർക്കൊപ്പം, വാർത്ത എടുത്തു മടുങ്ങിയ മാധ്യമപ്രവർത്തകരുടെ മുന്നിൽ അഗ്നിഗോളമായി മുണ്ടത്തിക്കോട്
ദീപക്കിന്റെ മരണം; ഷിംജിത മുസ്തഫയെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും! ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും , വീഡിയോ എഡിറ്റിംഗില്‍ ആസൂത്രിത ഗൂഡാലോചന നടന്നോയെന്ന് പരിശോധിക്കും





