“പലരും ലഹരിക്ക് അടിമകൾ, പരിശോധിക്കാൻ ധൈര്യമുണ്ടോ?”; തെമ്മാടികളെ ചെറുക്കണമെന്ന് ഡോ. മോഹനൻ കുന്നുമ്മൽ! വി സിയുടെ പ്രസ്താവന വിവാദത്തിലേക്ക്

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പുതിയ പ്രസ്താവന വിവാദമാകുന്നു. ക്യാമ്പസുകളിലെ വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ പലരും ലഹരിക്ക് അടിമകളാണെന്നും, ശാസ്ത്രീയമായ പരിശോധന നടത്തിയാൽ ഇത് വ്യക്തമാകുമെന്നും വി.സി ആരോപിച്ചു. ലഹരി പരിശോധനയ്ക്ക് വിധേയരാകാൻ ഈ നേതാക്കളെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.

“വെറുതെ അലമ്പ് ഉണ്ടാക്കുന്ന, ബസിന് കല്ലെറിയുന്ന, റോഡിൽ ടയർ കത്തിക്കുന്ന, അധ്യാപകരെ ഖരാവോ ചെയ്യുന്ന ഇത്തരം തെമ്മാടികളല്ല നമ്മുടെ നാടിന്റെ കരുത്ത്. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുക,” എന്ന് അദ്ദേഹം പറഞ്ഞു. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും ചേർന്ന് തന്നെ ഖരാവോ ചെയ്ത കാര്യവും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.

അച്ചടക്കമില്ലാത്ത പെരുമാറ്റവും അക്രമ രാഷ്ട്രീയവും നടത്തുന്നവർ വിദ്യാർത്ഥികളല്ലെന്നും അത്തരക്കാരെ ശക്തമായി നേരിടണമെന്നുമാണ് വി.സിയുടെ നിലപാട്. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വി.സിയുടെ ഈ കടുത്ത പരാമർശം രാഷ്ട്രീയ വൃത്തങ്ങളിലും വിദ്യാർത്ഥി സംഘടനകൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായേക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.