മലപ്പുറം: സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ ഇ എൻ മോഹൻദാസ് (74) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. രണ്ട് തവണ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ്.
1951-ൽ ജനിച്ച ഇ എൻ മോഹൻദാസ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ഡിവൈഎഫ്‌ഐയുടെ മലപ്പുറം പ്രഥമ ജില്ലാ പ്രസിഡന്റായിരുന്നു. 2018-ലെ പെരിന്തൽമണ്ണ സമ്മേളനത്തിലും 2021-ലെ തിരൂർ സമ്മേളനത്തിലും അദ്ദേഹം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.മലപ്പുറം ഇ എം എസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി.റെയ്‌ഡ്‌കോ വൈസ് ചെയർമാൻ.ദീർഘകാലം കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്.ആര്യവൈദ്യശാല വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) പ്രസിഡന്റ്.
മണ്ണഴി എയുപി സ്കൂൾ പ്രധാനാധ്യാപകനായിരുന്ന അദ്ദേഹം 2007-ലാണ് വിരമിച്ചത്. റിട്ട. അധ്യാപിക കെ. ഗീതയാണ് ഭാര്യ. ഡോ. ദിവ്യ, ധ്യാൻ മോഹൻ എന്നിവർ മക്കളാണ്. ഡോ. പി പി ജയപ്രകാശൻ, ശ്രീജിഷ എന്നിവർ മരുമക്കളാണ്. ഇ എൻ മോഹൻദാസിന്റെ വിയോഗത്തിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
പ്രതിപക്ഷ ഉപനേതാവ് പദവി: സിപിഐയുടെ പരസ്യ ആവശ്യത്തില് കടുത്ത അതൃപ്തിയുമായി സിപിഎം; ഇടതുകൂട്ടുക്കെട്ടില് ഭിന്നത രൂക്ഷം


ആടിയ ശിഷ്ടം നെയ്യ് വിൽപന: ശബരിമലയിൽ നടന്നത് 21 ലക്ഷത്തിന്റെ ക്രമക്കേടെന്ന് വിജിലൻസ്





