സി.പി.ഐ.എം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ ബി.ജെ.പിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി;

ഇടുക്കി : ദേവികുളം മുന്‍ എം.എല്‍.എയും സി.പി.ഐ.എം മുന്‍ നേതാവുമായ എസ്. രാജേന്ദ്രന്‍ ബിജെപിയിലേക്ക്.. കഴിഞ്ഞ നാല് വര്‍ഷമായി സി.പി.ഐ.എമ്മുമായി അകന്നുനില്‍ക്കുകയായിരുന്ന അദ്ദേഹം, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം അറിയിച്ചത്.

മൂന്നാറില്‍ വെച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ഔദ്യോഗികമായി അംഗത്വമെടുക്കും. ബി.ജെ.പി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് രാജേന്ദ്രന്‍.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തന്നെ പാര്‍ട്ടിയിലേക്ക് തിരികെ എടുക്കാന്‍ പ്രാദേശിക നേതൃത്വം തടസ്സം നില്‍ക്കുന്നുവെന്നും പാര്‍ട്ടിയില്‍ താന്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കായി അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചത് സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.

പതിനഞ്ച് വര്‍ഷം സി.പി.ഐ.എം എം.എല്‍.എ ആയിരുന്ന ഒരു പ്രമുഖ നേതാവ് ബി.ജെ.പിയിലേക്ക് മാറുന്നത് ഇടുക്കിയിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയേക്കാം. നേരത്തെ സി.പി.ഐ.എം സഹയാത്രികനായ റെജി ലൂക്കോസും ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.