കൊല്ലം: കോളിളക്കം സൃഷ്ടിച്ച അലുവ അതുൽ കൊലക്കേസിലെ ഒളിവിലുള്ള പ്രതികളിൽ ഒരാൾ കോടതിയിൽ കീഴടങ്ങി. കരുനാഗപ്പള്ളി വരിക്കപ്പള്ളി സ്വദേശി ഷാൻ ആണ് കോടതിയിൽ കീഴടങ്ങിയത്. കൊലയാളികൾക്ക് രക്ഷപെടാനും ഒളിവിൽ കഴിയാനും ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകിയവരിൽ പ്രധാനിയാണ് ഷാൻ. ഇനി രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവരിപ്പോഴും ഒളിവിലാണ്.
കോടതിയിൽ കീഴടങ്ങിയ ഷാൻനെ റിമാൻഡ് ചെയ്തു ജയിലിലേക്ക് അയച്ചു. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് ഇന്ന് അപേക്ഷ നൽകും. തെരഞ്ഞെടുപ്പ് തിരക്കുകൾ കഴിഞ്ഞ സാഹചര്യത്തിൽ അതുൽ കൊലക്കേസിന്റെ അന്വേഷണം പോലീസ് കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ തേടി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചതോടെയാണ് ഒരാൾ കീഴടങ്ങിയത്.
പ്രതികളുടെ മൊഴി പ്രകാരം പോലീസ് പിടിച്ചെടുത്ത ആയുധങ്ങളും മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനയ്ക്കായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൊലയാളികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും കസ്റ്റഡിയിലാണ്.


കേരളത്തെ ഞെട്ടിച്ച് വീണ്ടും ‘ഡാറ്റാ ബോംബ്’; മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിവരങ്ങള്‍ ചോര്‍ത്തി; രഹസ്യക്കത്ത് പുറത്തുവിട്ട് ചെന്നിത്തല
മുഖ്യമന്ത്രിക്ക് ഒഎസ്ഡി ഇല്ലാതായിട്ട് ഒരു മാസം; ഐഎഎസ് ഏകോപനത്തില്‍ പ്രതിസന്ധിയായി ഡോ എസ് കാര്ത്തികേയന് ഐഎഎസിന്റെ അപ്രതീക്ഷിത അവധി എടുക്കല്‍; കേശവേന്ദ്രകുമാറും മീര്‍ മുഹമ്മദ് അലിയും കേരളം വിട്ടു; ഐഎഎസുകാരുടെ പിന്തുണ തേടി മുഖ്യമന്ത്രിയുടെ യോഗം





