മലപ്പുറം : കേരളത്തിന്റെ കുംഭമേളയെന്ന് അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ ഇന്ന് തുടക്കമാകും. ഭാരതപ്പുഴയുടെ തീരത്തുള്ള തിരുനാവായ നാവാമുകുന്ദ ക്ഷേത്രപരിസരം ഫെബ്രുവരി 3 വരെ ഭക്തസാന്ദ്രമാകും.
ധർമ്മടത്ത് പത്രിക സമർപ്പിച്ച് പിണറായി വിജയൻ; മണ്ഡലത്തിൽ വീടുകൾ കയറിയുള്ള പ്രചാരണത്തിന് തുടക്കം
ഇന്ന് രാവിലെ 11-ന് ഗോവ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തുന്നതോടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്ക് തുടക്കമാകും.തമിഴ്നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍ നിന്നുള്ള ശ്രീചക്ര രഥയാത്ര ഇന്ന് പുറപ്പെടും. ഇത് ജനുവരി 22-ന് തിരുനാവായയില്‍ എത്തും.
ഫെബ്രുവരി 3-ന് രാവിലെ നടക്കുന്ന അമൃതസ്നാനത്തോടെയും യതി പൂജയോടെയും മഹോത്സവം അവസാനിക്കും.വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ നടന്ന ‘കാലചക്രം ബലി’ എന്ന അപൂര്‍വ്വ പൂജാകര്‍മ്മം ഈ ഉത്സവത്തിന് മുന്നോടിയായുള്ള പ്രധാന ചടങ്ങായിരുന്നു.
പുതുയുഗ യാത്രയുടെ വേദിയില്‍ വി.ഡി. സതീശനെ സാക്ഷിയാക്കി ഷാഫി പറമ്പിലിന്റെ നീരസ പ്രകടനം ; വേദിയില്‍ പരസ്യമായി തര്‍ക്കം
കുംഭമേളയുടെ സുരക്ഷയ്ക്കായി 300 പോലീസ് സേനാംഗങ്ങളെ നിയോഗിച്ചു. ഒമ്പത് തഹസില്‍ദാര്‍മാരെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായും നിയമിച്ചിട്ടുണ്ട്.ഭക്തര്‍ക്കായി കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇതിനോടകം 55 സര്‍വീസുകളിലേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായി.







