ന്യൂ ഡൽഹി: രാജ്യസഭയിലെ ആം ആദ്മി പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് രാഘവ് ചദ്ദയെ നീക്കി പകരം അശോക് മിത്തലിനെ (പഞ്ചാബിൽ നിന്നുള്ള എംപിയാണ്) നിയമിച്ചു. എഎപി നേതൃത്വം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് രാജ്യസഭാ സെക്രട്ടേറിയറ്റിന് കൈമാറുകയും സഭാ കക്ഷി നേതാവ് സഞ്ജയ് സിംഗ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
പാർട്ടി തീരുമാനത്തിൽ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇതൊരു സ്വാഭാവിക പുനഃസംഘടനയാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ എന്നിവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നിർണായക ഘട്ടങ്ങളിൽ ചദ്ദ പുലർത്തിയ നിശബ്ദതയാണ് സ്ഥാനചലനത്തിന് പിന്നിലെ പ്രധാന കാരണമെന്ന് സൂചനയുണ്ട്.
കെജ്‌രിവാൾ അറസ്റ്റിലായ 2024 മാർച്ചിൽ ചികിത്സയ്ക്കായി വിദേശത്തായിരുന്ന ചദ്ദ, പിന്നീട് മടങ്ങിയെത്തിയ ശേഷവും പാർട്ടിയുടെ നിയമപോരാട്ടങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും അകലം പാലിച്ചത് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രിയെ സന്ദർശിക്കുന്നതിലും അദ്ദേഹം വേണ്ടത്ര താല്പര്യം കാണിച്ചില്ലെന്ന പരാതി പാർട്ടി വൃത്തങ്ങൾക്കിടയിലുണ്ട്.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: ബാങ്കുകൾക്ക് മുന്നറിയിപ്പുമായി സുപ്രീം കോടതി; അക്കൗണ്ടിലെ മാറ്റങ്ങൾ ഉടമയെ അറിയിക്കണം.
കർഷക സമരം, വിമാനയാത്രാ നിരക്ക് വർധന തുടങ്ങി ജനകീയ വിഷയങ്ങൾ സഭയിൽ ഉന്നയിച്ച് ശ്രദ്ധേയനായ യുവനേതാവായിരുന്നിട്ടും, പാർട്ടിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങളിലെ മൗനം അദ്ദേഹത്തിന് തിരിച്ചടിയാവുകയായിരുന്നു. എഎപിയിലെ ആഭ്യന്തര ഭിന്നതകളുടെ തെളിവാണ് ഈ മാറ്റമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴും, സംഘടനാപരമായ അച്ചടക്കത്തിന്റെ ഭാഗമായാണ് പുതിയ നിയമനമെന്നാണ് പാർട്ടിയുടെ നിലപാട്.


പ്രശസ്ത ബോളിവുഡ് നടൻ ഭരത് കപൂർ അന്തരിച്ചു





