ആലപ്പുഴ: മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാവുകയാണെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ.
സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷ നേതൃത്വം പൊതുവേയും,കോൺഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നതെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ സിപിഎം മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന ജി സുധാകരൻ ചൂണ്ടിക്കാട്ടുന്നു.
അഴിമതിക്കാർക്കും ക്രിമിനൽ മാഫിയ രാഷ്ട്രീയം കയ്യാളുന്നവർക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമെടുത്തതെന്ന് സുധാകരൻ പറയുന്നു. അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ് ഈ നിലപാടിന്റെ ലക്ഷ്യം.
കളംമാറ്റിച്ചവിട്ടി, ഒടുവിൽ കൈവിട്ട് സിപിഎമ്മും! കെ.വി തോമസും ലതികാ സുഭാഷും എങ്ങോട്ട്?
തനിക്കെതിരെ എൽഡിഎഫിന്റെ നേതൃത്വം നിരന്തരമായി സത്യവിരുദ്ധമായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു. എന്നാൽ ജനങ്ങളെ കുപ്രചരണങ്ങൾ ഒന്നും ബാധിച്ചിട്ടില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തകർ മണ്ഡലത്തിൽ ശക്തമായും ആത്മാർത്ഥമായും തനിക്കുവേണ്ടി നിസാർഥമായി പ്രവർത്തിക്കുന്നു എന്നും അവരോടെല്ലാമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.


10 വര്‍ഷത്തിനിടെ 318 പേരുടെ ജീവന് കാട്ടുമൃഗങ്ങള്‍ കവര്‍ന്നു; കുടിയേറ്റ മണ്ണില്‍ ‘വന്യ’രാഷ്ട്രീയം; മലയോരം പിടിക്കാന്‍ വന്യജീവി സംഘര്‍ഷം ആയുധമാക്കാന്‍ കോണ്‍ഗ്രസ്





