സിപിഎമ്മുമായി 63 വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ ജി. സുധാകരൻ ? എം.വി. ഗോവിന്ദൻ പരിഹസിച്ചു ; പാർട്ടി മെർമ്പഷിപ്പ് പുതുക്കില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രഖ്യാപനം.

ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ സി.പി.എമ്മുമായുള്ള ആറ് പതിറ്റാണ്ടിലധികം നീണ്ട ബന്ധം അവസാനിപ്പിക്കുന്നുവോ?
. പാർട്ടി മെമ്പർഷിപ്പ് പുതുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ തന്നെ പരിഹസിച്ചുവെന്നും ഇത്തരം അവഗണനകൾക്കിടയിൽ പാർട്ടിയിൽ തുടരുന്നത് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കരുതുന്നതിനാലാണ് മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കുറിച്ചു.

കഴിഞ്ഞ അഞ്ച് വർഷമായി പാർട്ടിയിൽ നേരിടുന്ന കടുത്ത അവഗണനകൾ എണ്ണിയെണ്ണി പറഞ്ഞാണ് സുധാകരന്റെ പ്രതികരണം. 43 വർഷം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നിട്ടും ബ്രാഞ്ച് തലത്തിൽ പ്രവർത്തിക്കാൻ എത്തിയപ്പോൾ ജില്ലാ നേതൃത്വം ഒരു പരിഗണനയും നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ കാലത്ത് തടവുശിക്ഷ അനുഭവിച്ച ജില്ലയിലെ ഏക നേതാവായിട്ടും അതിന്റെ വാർഷിക പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും തന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ലോക്കൽ കമ്മിറ്റി അംഗം പോസ്റ്റിട്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി തന്നെ പരിഹസിച്ചു ചിരിച്ചപ്പോൾ അത് തിരുത്താൻ ആരും തയ്യാറായില്ലെന്നത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് സുധാകരൻ പറഞ്ഞു.

അതേസമയം, ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടയിലാണ് സുധാകരന്റെ ഈ വിട്ടുപോകൽ എന്നത് ശ്രദ്ധേയമാണ്. സുധാകരനെ മത്സരിപ്പിക്കേണ്ടതില്ലേ എന്ന ചോദ്യത്തിന്, മാനദണ്ഡങ്ങൾ പ്രകാരം മാറ്റിനിർത്തിയവരെപ്പറ്റി ചർച്ച വേണ്ടെന്നായിരുന്നു എം.വി. ഗോവിന്ദന്റെ നിലപാട്. കായംകുളത്തും അരൂരിലും പുതിയ പേരുകൾ ഉയർന്നു വരുമ്പോഴും പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചനയാണ് സുധാകരന്റെ വിടവാങ്ങൽ. എങ്കിലും തന്റെ ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.