ഇടുക്കി : മുട്ടത്ത് വീട്ടുജോലിക്കെത്തിയ വീട്ടില്‍ നിന്ന് ഏഴ് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. പത്തനംതിട്ട പ്രക്കാനം സ്വദേശിനി സുജാത ആണ് മുട്ടം പോലീസിന്റെ പിടിയിലായത്.
മുട്ടം സ്വദേശി രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 25-നാണ് സംഭവം. രാജേഷിന്റെ വീട്ടില്‍ ജോലിക്ക് എത്തിയതായിരുന്നു സുജാത. ജോലിക്കിടെ തക്കം നോക്കി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ കൈക്കലാക്കുകയായിരുന്നു.
മുട്ടം തോട്ടുംകരയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു സുജാത. പരാതിയെത്തുടര്‍ന്ന് മുട്ടം എസ്.ഐമാരായ റോയ് എന്‍.എസ്, സാന്റിമോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നഗരത്തിൽ വിലക്കുള്ള പ്രതി വീണ്ടും അക്രമം നടത്തി; ആഷിക്കിനെ പൂട്ടി തിരുവനന്തപുരം പോലീസ്
നിലമ്പൂരില്‍ നിന്നുളള സിനിമാറ്റിക്കായ ‘മാല വിഴുങ്ങല്‍’ കേസിന് ആന്റി ക്ലൈമാക്സ്; കാത്തിരുന്നിട്ടും കിട്ടിയില്ല; മാല വിഴുങ്ങിയ കള്ളിയെ വെറുതെ വിട്ട് പോലീസ്! ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് ‘മുട്ടന്‍ പണി’; വനിതാ പോലീസുകാര്‍ക്ക് പണി കിട്ടും!





