തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ മൊണാലിസയുടെ ഭർത്താവ് ഫർമാൻ ഖാനെ തിരെ മധ്യപ്രദേശ് പോലീസ് പോക്സോ കേസെടുത്തതോടെ വെട്ടിലായത് കേരളത്തിലെ സി പി എം നേതാക്കൾ. പോക്സോ കുറ്റകൃത്യത്തിനു കൂട്ടുനിന്നതിനു കേസിൽ പ്രതിയാകുമോ എന്ന ഭയത്തിലാണ് ഈ നേതാക്കൾ.
സിപിഎം പ്രാദേശിക നേതാക്കൾക്ക് പുറമേ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സംസ്ഥാന വിദ്യാ ഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രാജ്യസഭാഗം എ എ റഹീമും വിവാഹത്തിന് കാർമികത്വം വഹിക്കാൻ എത്തിയിരുന്നു.
പോക്സോ കുറ്റത്തിന് പുറമേ വ്യാജരേഖ ചമക്കലിനും മോണാലിസയുടെ ഭർത്താവിനെതിരെ കേസുണ്ടാകും. വിവാഹസമയത്ത് ഇവിടെ ഹാജരാക്കിയ മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. വിവാഹ വേളയിൽ യുവതിയുടെ ഭർത്താവ് പൊലീസിന് മുന്നിൽ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നു.
മുനമ്പത്ത് വഖഫ് ബോര്‍ഡിന്റെ ഒളിപ്പോര്; പുതിയ സര്‍ക്കാരിന് ‘എട്ടിന്റെ പണി’ നല്കി മുന്‍ സര്‍ക്കാര്‍ പടിയിറങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
ദേശീയ പട്ടികവർഗ്ഗ കമ്മിഷന്റെ അന്വേഷണത്തിലാണ് വിവാഹ സമയത്ത് പെൺകുട്ടിക്ക് നിയമപരമായി വിവാഹം ചെയ്യാനുള്ള പ്രായമായിട്ടില്ലെന്ന് വ്യക്തമായത്. വിവാഹ സമയത്ത് 16 വയസ് മാത്രമായിരുന്നു മൊണാലിസയുടെ പ്രായം. ഇപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ള ജനന സർട്ടിഫിക്കറ്റിൽ 2009 ഡിസംബർ 30 ആണ് ജനനത്തീയതി.
കഴിഞ്ഞ മാർച്ച് 11നായിരുന്നു ഫർമാനും മൊണാലിസിയും തമ്മിലുള്ള വിവാഹം. തിരുവനന്തപുരം ജില്ലയിലെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിലാണ് സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തത്.
നേരത്തെ വിവാഹത്തിനായി ഇവർ തമ്പാനൂർ പോലീസിന്റെ സംരക്ഷണം തേടിയിരുന്നു. ഈ അവസരത്തിൽ വ്യാജ സർട്ടിഫിക്കറ്റാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായി എന്ന് തെളിയിക്കാൻയി പോലീസ് സ്റ്റേഷനിൽ നൽകിയത്. പിന്നീട് ക്ഷേത്രത്തിൽ നൽകിയതും ഇതേ സർട്ടിഫിക്കറ്റ് തന്നെ. വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനായി ഉപയോഗിച്ചതും ഈ സർട്ടിഫിക്കറ്റ് തന്നെയായിരുന്നു.


മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളില്‍ ‘വിഷാഹാരം’: കെ.സി. വേണുഗോപാലിന്റെ ഇടപെടലില്‍ നടപടി; ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കി


