പാലക്കാട്: സ്വന്തം അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും സുഹൃത്തും പൊലീസിന്റെ വലയിലായി. വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതി, കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് കന്യാകുമാരിയിൽ നിന്ന് പിടികൂടിയത്.
വീട്ടിലുണ്ടായിരുന്ന അമ്മയുടെ ഏഴരപ്പവൻ സ്വർണാഭരണങ്ങളുമായാണ് ശ്രുതിയും ലിന്റോയും നാടുവിട്ടത്. തുടർന്ന് ഇരുവരും തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ഒളിവിൽ കഴിയുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടക്കഞ്ചേരി പൊലീസ് സംഘം കന്യാകുമാരിയിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.ശ്രുതിക്കെതിരെ അതീവ ഗുരുതരമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്:
ഏഴും മൂന്നും വയസ്സുള്ള രണ്ട് പിഞ്ചുമക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് ശ്രുതി ലിന്റോയ്ക്കൊപ്പം പോയത്. ബാലനീതി നിയമപ്രകാരവും ഇതിൽ കേസെടുത്തിട്ടുണ്ട്.അമ്മയുടെ ആഭരണങ്ങൾ മോഷ്ടിച്ചതിനും കേസ് നിലവിലുണ്ട്. മോഷണത്തിന് കൂട്ടുനിന്നതിനും മോഷ്ടിച്ച സ്വർണം പണയം വെക്കാൻ സഹായിച്ചതിനുമാണ് ലിന്റോ കുര്യാക്കോസിനെതിരെ കേസെടുത്തത്.പ്രതികളെ പാലക്കാട് എത്തിച്ച് കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരേയും റിമാൻഡ് ചെയ്തു.


പുനലൂരില്‍ ആറാം ക്ലാസുകാരനോട് ക്രൂരത; പണം മോഷ്ടിച്ചെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കി; വാര്‍ഡനും പാചകക്കാരനും പോലീസ് കസ്റ്റഡിയില്‍
ജിമ്മില്‍ നിന്നും വന്നപ്പോള്‍ ചോറു വിളമ്പി കൊടുക്കാന്‍ വൈകി; കിടപ്പുമുറിയില്‍ കൊണ്ടു കൊടുത്തപ്പോള്‍ തിരിഞ്ഞു നോക്കിയില്ല; ദേഷ്യത്തിന് പട്ടിക്കും പൂച്ചയ്ക്കും കൊടുത്ത ഭാര്യ; കുപതിനായ ജിമ്മന്‍ സൈക്കോയായി! ഭാര്യയുടെ ശരീരത്തില്‍ തിളച്ച പാലഭിഷേകം; ആര്യാനാട്ടെ കോപം ജയിലില്‍





