തിരുവനന്തപുരം: മണ്ണന്തലയിൽ വീട്ടിൽ അതിക്രമിച്ചു കയറി 25 പവനോളം സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശി ഗോവിന്ദൻ കുട്ടി (43) ആണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം നാലാഞ്ചിറ സ്വദേശിനി ഇന്ദിരയുടെ വീട്ടിലായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്.
വീടിന്റെ രണ്ട് നിലകളിലായി സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ മണ്ണന്തല പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി ഇടുക്കി ഉപ്പുതറ ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് അന്വേഷണ സംഘം അവിടെയെത്തിയാണ് ഗോവിന്ദൻ കുട്ടിയെ വലയിലാക്കിയത്.
മണ്ണന്തല എസ്എച്ച്ഒ അനൂപ് എസ്, എസ്.ഐ റനോക്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഗ്രേഡ് എസ് ഐമാരായ അനീഷ്, അനൂപ്, ഷാജിർ, സി പി ഒ മാരായ മുജീബ്, അഞ്ജലി, റംസി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷ്ടിച്ച ആഭരണങ്ങൾ വീണ്ടെടുക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
തിരുവല്ലയില്‍ നടന്നത് ക്വട്ടേഷന്‍? അതിജീവിതയുടെ വെളിപ്പെടുത്തല്‍ പുറത്ത്; ‘കഴുത്തില്‍ കത്തി വെച്ച് പീഡിപ്പിച്ചു, കസ്റ്റമറെ കൂടെക്കിടത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി


നിലമ്പൂരില്‍ നിന്നുളള സിനിമാറ്റിക്കായ ‘മാല വിഴുങ്ങല്‍’ കേസിന് ആന്റി ക്ലൈമാക്സ്; കാത്തിരുന്നിട്ടും കിട്ടിയില്ല; മാല വിഴുങ്ങിയ കള്ളിയെ വെറുതെ വിട്ട് പോലീസ്! ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത് ‘മുട്ടന്‍ പണി’; വനിതാ പോലീസുകാര്‍ക്ക് പണി കിട്ടും!





