സുല്‍ത്താന്‍ ബത്തേരി : പറവൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ ‘പുനര്‍ജനി’ പദ്ധതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സുല്‍ത്താന്‍ ബത്തേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവേശം കൊടുമുടിയിൽ; കേരളത്തിൽ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി; ഇനി നിശബ്ദ പ്രചാരണം; വ്യാഴാഴ്ച വിധിദിനം
പദ്ധതി തികച്ചും സുതാര്യമാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് അന്വേഷണമെന്നും അദ്ദേഹം ആരോപിച്ചു. സതീശന്റെ മറുപടിയിലെ പ്രധാന ഭാഗങ്ങള്‍:
‘സിബിഐയെ കൊണ്ട് അറസ്റ്റ് ചെയ്യിക്കണമെങ്കില് ചെയ്യട്ടെ’
തന്നെ രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കാനാണ് സി.പി.ഐ.എമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ച് അറസ്റ്റ് ചെയ്യിപ്പിക്കാനാണ് ആഗ്രഹമെങ്കില്‍ അത് ചെയ്യട്ടെ, അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും തള്ളിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.പുനര്‍ജനി പദ്ധതിയില്‍ പണപ്പിരിവ് നടത്തിയിട്ടില്ല. സഹായം നല്കുന്നവര് നേരിട്ട് ഗുണഭോക്താക്കള്‍ക്കാണ് വീടുകളും തയ്യല്‍ മെഷീനുകളും മറ്റും നല്‍കിയത്. താന്‍ അതില്‍ ഒരു ഇടനിലക്കാരന് മാത്രമായിരുന്നു.
ആർസിസിയിൽ നഴ്സിംഗ് നിയമനം റദ്ദാക്കി; ചീഫ് നഴ്സിംഗ് ഓഫീസർക്ക് സസ്പെൻഷൻ
മണപ്പാട് ഫൗണ്ടേഷന്റെ അക്കൗണ്ട് വഴിയാണ് പണം വന്നത്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും ഈ അക്കൗണ്ട് പരിശോധിച്ച് കൃത്യത ഉറപ്പാക്കുന്നതാണ്. ലംഘനം ഉണ്ടായിരുന്നെങ്കില്‍ കേന്ദ്രം നേരത്തെ ഇടപെടേണ്ടതായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനുവരിയില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നത് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.
വിദേശത്ത് നടത്തിയ പ്രസംഗം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണ്. അവിടെ പദ്ധതിയുടെ മോഡല്‍ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിന് ശേഷം 2000-ത്തോളം തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു.1600 പേര്‍ക്ക് ധനസഹായം നല്കി, 48 അങ്കണവാടികള്‍ നവീകരിച്ചു, 9000 കുട്ടികള്‍ക്ക് നോട്ട് ബുക്കുകള്‍ നല്കി.
സ്പോണ്‍സര്‍മാരുടെ സഹായത്തോടെ പറവൂര്‍ മണ്ഡലത്തെ പുനര്‍നിര്‍മ്മിക്കുകയാണ് ചെയ്തത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎയില്‍ നിന്നും കൂടുതല്‍ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് എത്തും. കേരളം കണ്ട ഏറ്റവും വലിയ മുന്നണിയായി യുഡിഎഫ് മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.







