കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപൂരില്‍ നിന്ന് 45,000-ഓളം വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്.
ഇലക്ഷന് കമ്മീഷന്റെ പ്രത്യേക പുനപരിശോധനയുടെ ഭാഗമായാണ് ഇത്രയധികം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. 2025 ജനുവരിയിലെ കണക്കനുസരിച്ച് 2,06,295 വോട്ടര്‍മാരുണ്ടായിരുന്ന മണ്ഡലത്തില്‍ പുതിയ കരട് പട്ടിക വന്നപ്പോള്‍ അത് 1,61,509 ആയി കുറഞ്ഞു. ഏകദേശം 21.7 ശതമാനം വോട്ടര്‍മാരാണ് ഒഴിവാക്കപ്പെട്ടത്.
മരണം, താമസം മാറിക്കൊണ്ടുപോയവര്‍ തുടങ്ങിയ കാരണങ്ങളാണ് കമ്മീഷന് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ടി.എം.സി നേതൃത്വം, ഓരോ ബൂത്തിലും വീടുവീടാന്തരം കയറി പരിശോധന നടത്താന്‍ തീരുമാനിച്ചു. ഒഴിവാക്കപ്പെട്ട വോട്ടര്‍മാരെ നേരില്‍ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടാന്‍ ബൂത്ത് ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ വോട്ടര്‍മാരെ സഹായിക്കുന്നതിനായി പ്രത്യേക സഹായ കേന്ദ്രങ്ങള്‍ തുടങ്ങാനും പാര്‍ട്ടി തീരുമാനിച്ചു.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; മുഖ്യ പ്രതി അറസ്റ്റിൽ
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം 58 ലക്ഷം വോട്ടര്‍മാരെയാണ് ഇത്തരത്തില്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ദില്ലി മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി; സിബിഐയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം





