കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് അന്വേഷണ സംഘത്തിന് മുന്നിൽ കുറ്റം നിഷേധിച്ചു. താൻ ഒരു തരത്തിലും അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് രഞ്ജിത്തിന്റെ മൊഴി. തന്റെ സഹായികളെ ചോദ്യം ചെയ്താൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിന്റെ സഹായികളെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.
കിതയ്ക്കാതെ രക്ഷയില്ല; മാര്‍ച്ച് കടക്കാന്‍ മാജിക്ക് വേണം; അടുത്തവര്‍ഷം ഇതിനേക്കാളും കടുക്കും
അതേസമയം, രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിലും തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രഞ്ജിത്ത് ആവർത്തിച്ചിരുന്നു.
സംഭവദിവസം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതി അതിക്രമം നേരിട്ടതായി പറയുന്ന കാരവാന്റെ ഡ്രൈവറെയും ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി.അതിജീവിതയുടെ രഹസ്യ മൊഴി, സാക്ഷിമൊഴികൾ, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. സാഹചര്യത്തെളിവുകൾ രഞ്ജിത്തിന് എതിരാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ജനുവരി 30-ന് ഫോർട്ട് കൊച്ചിയിൽ നടന്ന സിനിമാ ചിത്രീകരണത്തിനിടെ കാരവനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി.
മുഖ്യമന്ത്രിയുടെ മൂന്നാം ഊഴമെന്ന സ്വപ്നംവിഫലമാകും; കോൺഗ്രസ് പിന്തുണ ചരിത്രത്തിലെ രജതരേഖയായി സ്ഥാനം പിടിക്കും ജി. സുധാകരൻ; സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം
അസിസ്റ്റന്റ് കമ്മീഷണർ അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘം കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണ്. ഗൂഢാലോചന ഉണ്ടെന്ന രഞ്ജിത്തിന്റെ ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്.






