ബാംഗ്ലൂർ: ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ ടീമെന്ന റെക്കോർഡ് ഇനി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് സ്വന്തം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് ആർസിബിയെ പുതിയ ഉടമകൾ ഏറ്റെടുത്തിരിക്കുന്നത്. 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,600 കോടി രൂപ) ഇന്ത്യൻ-വിദേശ കമ്പനികളുടെ ഒരു കൺസോർഷ്യം ആർസിബിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കി.
നിലവിലെ ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് (യുഎസ്എൽ) ആണ് ഈ വമ്പൻ പണമിടപാട് സ്ഥിരീകരിച്ചത്. ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ചേഴ്‌സ്, ബ്ലാക്ക്‌സ്റ്റോണിന്റെ ബിഎക്സ്പിഇ പെർപെച്വൽ പ്രൈവറ്റ് ഇക്വിറ്റി എന്നിവരടങ്ങുന്ന കൂട്ടായ്മയാണ് ഇപ്പോൾ ടീമിനെ നയിക്കുന്നത്. പുരുഷ ടീമിനൊപ്പം വനിതാ ടീമിനെയും (ഡബ്ല്യുപിഎൽ) ഇനി ഈ കൺസോർഷ്യം നിയന്ത്രിക്കും. സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള വനിതാ ടീം, വനിതാ പ്രീമിയർ ലീഗിൽ (WPL) ചരിത്ര വിജയം നേടി, 2024 ലും 2026 ലും തുടർച്ചയായി കിരീടങ്ങൾ നേടി.
ഈ ഉടമസ്ഥാവകാശ കൈമാറ്റത്തോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഫ്രാഞ്ചൈസിയായി ആർസിബി മാറി. നേരത്തെ കാൽ സോമനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.6 ബില്യൺ ഡോളറിന് രാജസ്ഥാൻ റോയൽസിനെ വാങ്ങിയതായിരുന്നു ഏറ്റവും വലിയ റെക്കോർഡ്.
വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയിൽ ആശങ്ക തുടരുന്നു; മറവിരോഗവും ശാരീരിക അവശതയും അലട്ടുന്നതായി റിപ്പോർട്ട്
പുതിയ മാറ്റങ്ങളോടെ, പ്രമുഖ വ്യവസായ പ്രമുഖൻ കുമാർ മംഗലം ബിർളയുടെ മകനും മുൻ ക്രിക്കറ്റ് താരവുമായ ആര്യമൻ ബിർള ആർസിബിയുടെ പുതിയ ചെയർമാനായി ചുമതലയേൽക്കും. നിലവിൽ ഐപിഎൽ, ഡബ്ല്യുപിഎൽ കിരീടങ്ങൾ ആർസിബിയുടെ പക്കലാണെന്നത് ഈ പുതിയ കരാറിന്റെ മൂല്യം വർദ്ധിപ്പിക്കുന്നു.


സിംബാവെ തോൽപ്പിച്ചെങ്കിലും ഇന്ത്യക്ക് സെമിയിലെത്താൻ വിൻഡീസിനെയും കീഴടക്കണം ! മഴ പെയ്താൽ ഇന്ത്യ പുറത്താകും കുരുക്കായത് റൺ റേറ്റ്





