ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പത്മകുമാറിന് ജാമ്യമില്ല. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ജാമ്യാപേക്ഷ രണ്ടാമതും വിജിലന്‍സ് കോടതി തളളി

കൊല്ലം : ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണാഭരണം നിര്‍മ്മിച്ചതിലെ ക്രമക്കേടും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ സിപിഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിന് തിരിച്ചടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി.

ദ്വാരപാലക ശില്പങ്ങളില്‍ സ്വര്‍ണ്ണം പൂശിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.കേസിലെ മുഖ്യപ്രതികളായ ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, ശില്പി മുരാരി ബാബു എന്നിവരെ 14 ദിവസത്തേക്ക് കൂടി കോടതി റിമാന്‍ഡ് ചെയ്തു.

പ്രതികള്‍ നല്‍കിയ പുതിയ ജാമ്യാപേക്ഷകള്‍ ജനുവരി 14-ന് കോടതി വീണ്ടും പരിഗണിക്കും. കേസിലെ ആരോപണങ്ങള്‍ ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ്ണം ഉപയോഗിച്ച് ദ്വാരപാലക ശില്പങ്ങള്‍ നിര്‍മ്മിച്ചതില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

കണക്കില്‍ പറയുന്ന അളവില്‍ സ്വര്‍ണ്ണം ശില്പങ്ങളില്‍ ചേര്‍ത്തിട്ടില്ലെന്നും ബാക്കി സ്വര്‍ണ്ണം തട്ടിയെടുത്തെന്നുമാണ് ആരോപണം. പത്മകുമാറിന്റെ ഭരണകാലത്താണ് ഈ ക്രമക്കേടുകള്‍ നടന്നതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.