കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പാർട്ടിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് നാടകീയമായ രാജി പ്രഖ്യാപനം ഉണ്ടായത്. നേതൃത്വത്തിന് ഇ-മെയിൽ വഴി രാജി കൈമാറിയതായും എന്നാൽ പാർട്ടി വിടില്ലെന്നും അവർ വ്യക്തമാക്കി.
ഹരിത വിവാദത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് സീറ്റ് നൽകിയതിലാണ് നൂർബിനയുടെ പ്രധാന വിയോജിപ്പ്. “ഞങ്ങൾക്ക് ഞങ്ങളുടെ മൂല്യങ്ങളില്ലേ? പാണക്കാട് കുടുംബത്തെ മോശമായി ചിത്രീകരിച്ചവരോട് മനസ്സുകൊണ്ട് യോജിക്കാൻ കഴിയില്ല. അത്തരക്കാർക്ക് സീറ്റ് നൽകരുതെന്ന് ഞങ്ങൾ ആദ്യമേ ആവശ്യപ്പെട്ടിരുന്നു. തങ്ങന്മാർ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. ലോകത്ത് ആരും പാണക്കാട് കുടുംബത്തിനെതിരെ സംസാരിച്ചിട്ടില്ല. അങ്ങനെയുള്ളവരെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഞങ്ങൾക്ക് ഈ തീരുമാനത്തോട് പൊരുത്തപ്പെടാനാവില്ല,” നൂർബിന റഷീദ് ആഞ്ഞടിച്ചു.
മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായാണ് ഒരു മുതിർന്ന വനിതാ നേതാവ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പരസ്യമായി രംഗത്തെത്തുന്നത്. വനിതാ പ്രാതിനിധ്യം കുറഞ്ഞതും തങ്ങളെ അവഗണിച്ചതുമായ പരാതികൾ നേരത്തെ തന്നെയുണ്ടായിരുന്നുവെങ്കിലും പാണക്കാട് കുടുംബത്തെ മുൻനിർത്തിയുള്ള വൈകാരികമായ പ്രതികരണം നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.


വിദേശത്ത് നിന്നെത്തിയ കോടികള്‍ രാഷ്ട്രീയക്കാര്‍ക്ക്; ‘റൗണ്ട് ട്രിപ്പിംഗ്’ രേഖകള്‍ കുടുക്കി; സി.ജെ. റോയിയുടെ മരണം ബിസിനസ് ലോകത്തെ ഞെട്ടിക്കുമ്പോള്‍
കൊച്ചി മെട്രോയില്‍ എഐ വിപ്ലവം കൊണ്ടു വരുന്ന മെട്രോയിലെ ‘സൂപ്പര്മാന്’; ബെഹ്റ മാജികില്‍ ഇനി പാത സ്മാര്‍ട്ട് സിറ്റിയിലേക്കും; വരുന്നു വിമാനത്താവള മെട്രോയെന്ന മൂന്നാം ഘട്ടം; തീവ്രാവാദികളെ വിറപ്പിച്ച അന്വേഷകന് ഇന്ന് കൊച്ചിയുടെ പ്രിയങ്കരന്‍; ലോക്നാഥ് ബെഹ്റയെ കേരളം സല്യൂട്ട് ചെയ്യുമ്പോള്‍





