മെസ്സി കേരളത്തെ ചതിച്ചു, പണം വാങ്ങി വരാതിരുന്നത് വഞ്ചന; അർജന്റീന ടീം വരില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം: ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെ ഫുട്ബോൾ ആരാധകരെ വഞ്ചിച്ചുവെന്ന ഗുരുതര ആരോപണവുമായി കായികമന്ത്രിയും തിരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി. അബ്ദുറഹിമാൻ. അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാമെന്ന് കരാർ ഒപ്പിടുകയും പണം കൈപ്പറ്റുകയും ചെയ്ത ശേഷം അവർ വരാതിരുന്നത് ചതിയാണെന്ന് മന്ത്രി തുറന്നടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അർജന്റീന ടീമിനെ കൊണ്ടുവരാനായി 16,000 മില്ല്യൺ ഡോളറാണ് സ്പോൺസർമാർ ചെലവാക്കിയതെന്ന് മന്ത്രി വെളിപ്പെടുത്തി. “ഇത് സർക്കാരിന്റെ പണമല്ല, സ്പോൺസർമാരുടെ പണമാണ് നഷ്ടമായത്. കേരള സർക്കാർ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. കരാറിൽ ഒപ്പിട്ട ശേഷം ടീം വരാതിരുന്നത് അവരുടെ ഭാഗത്തെ വലിയ വീഴ്ചയാണ്. ഇതിൽ സർക്കാരിന് പങ്കില്ല,” മന്ത്രി വ്യക്തമാക്കി.

2024 സെപ്റ്റംബറിലാണ് അർജന്റീന ടീം കേരളത്തിലെത്തുമെന്ന് വി. അബ്ദുറഹിമാൻ ആദ്യമായി പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് പല തവണ തീയതികൾ മാറ്റിപ്പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. പ്രതിപക്ഷം ഈ വിഷയം തിരഞ്ഞെടുപ്പ് ആയുധമാക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം.സ്പോൺസർമാർക്ക് നഷ്ടപ്പെട്ട കോടിക്കണക്കിന് രൂപ എങ്ങനെ തിരിച്ചുപിടിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. തിരഞ്ഞെടുപ്പ് ഫലത്തെ ഈ വിവാദം എങ്ങനെ ബാധിക്കുമെന്നാണ് മലപ്പുറം ഉറ്റുനോക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.